IPL 2024: അന്ന് തിലക് ഇന്ന് രോഹിത്, തോല്‍വിയില്‍ പതിവ് ശൈലി തുടര്‍ന്ന് ഹാര്‍ദ്ദിക്; വിമര്‍ശനം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) സീസണിലെ ഏഴാം തോല്‍വി അടയാളപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഈ തോല്‍വിയോടെ കണക്കുകളില്‍ അത്ഭുതം സംഭവിച്ചില്ലെങ്കില്‍ കിരീട പോരാട്ടത്തില്‍നിന്ന് എംഐ പുറത്തായേക്കും. 10 മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് മാത്രമുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം നിലവില്‍ പട്ടികയില്‍ 9-ാം സ്ഥാനത്താണ്.

ഓരോ തോല്‍വിക്ക് ശേഷവും ഹാര്‍ദിക് പാണ്ഡ്യ തങ്ങളുടെ തോല്‍വിക്ക് മറ്റ് കളിക്കാരെ കുറ്റപ്പെടുത്തുന്നത് കാണാം. കഴിഞ്ഞ മത്സരത്തില്‍, തിലക് വര്‍മ്മയുടെ ക്രിക്കറ്റ് അറിവില്ലായ്മയെ അദ്ദേഹം കുറ്റപ്പെടുത്തി. ഏറ്റവും പുതിയ തോല്‍വിയില്‍ പാണ്ഡ്യ രോഹിത് ശര്‍മ്മയെ കുറ്റപ്പെടുത്തുന്നത് കാണാനായി.

മത്സരശേഷം സംസാരിക്കവെയാണ് രോഹിത്തിനെ പരോക്ഷമായി ഹാര്‍ദിക് വിമര്‍ശിച്ചത്. നേരത്തെ വിക്കറ്റുകള്‍ വീണതാണ് മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിക്ക് കാരണമെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. രോഹിത് ശര്‍മ്മയുടെ പേര് എടുത്ത് പറയാതെയായിരുന്നു ഹാര്‍ദ്ദിക്കിന്റെ പരോഷ വിമര്‍ശനം.

തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായാല്‍ തിരിച്ചുവരവ് പ്രയാസമാണ്. അടിക്കാന്‍ ലഭിക്കുന്ന പന്തുകളെ അടിക്കണം. എന്നാല്‍ അത്തരം പന്തുകളിലാണ് പലരും വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇതുവരെ വളരെ മോശം സീസണായാണ് മുന്നോട്ട് പോകുന്നത്. അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്- ഹാര്‍ദിക് പറഞ്ഞത്.

ലഖ്‌നൗവിനെതിരെ നാല് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ വഴങ്ങിയത്. മത്സരത്തില്‍ 5 ബോള്‍ നേരിട്ട് നാല് റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഹാര്‍ദ്ദിക് ആകട്ടെ നേരിട്ട ആദ്യ ബോളില്‍ തന്നെ പുറത്തായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക