IPL 2024: എളുപ്പത്തിൽ ജയിക്കാൻ കിട്ടിയ അവസരം നശിപ്പിച്ചത് ഹാർദിക്കിന്റെ ആ ഒറ്റ തീരുമാനം, അത് ഇല്ലായിരുന്നെങ്കിൽ ചരിത്രം പിറക്കുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 31 റൺസിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. മത്സരം ആരാധകർക്ക് ആവേശ നിമിഷങ്ങളാണ് സമ്മാനിച്ചത്. ടൂർണമെന്റ് ചരിത്രത്തിലെ റെക്കോർഡ് പുസ്തകത്തിലെ ടീം റെക്കോഡുകൾ പലതും തിരുത്തി കുറിക്കപെട്ട പോരിൽ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിറന്നത്. മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 277 റൺസ് പിന്തുടർന്ന മുംബൈ പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. 34 പന്തിൽ 64 റൺസ് എടുത്ത തിലക് വർമയും 13 പന്തിൽ 34 റൺസ് എടുത്ത ഇഷാൻ കിഷനും അവസാനം ഇറങ്ങി 22 പന്തിൽ 42 നേടിയ ടിം ഡേവിഡും പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല.

ഹൈദരാബാദ് ഉയർത്തിയ വലിയ സ്കോറിന് മുന്നിൽ ഭയക്കാതെ കളിക്കുന്ന മുംബൈ ഇന്ത്യൻസിനെയാണ് കാണാൻ സാധിച്ചത്. ടോപ്പ് ഓർഡറിൽ നിന്ന് ഇറങ്ങിയ താരങ്ങൾ എല്ലാം വളരെ വേഗത്തിൽ കളിച്ചെങ്കിലും ആ സമയത്ത് ആസ്കിങ് റേറ്റ് വളരെയധികം കൂടുതൽ ആയിരുന്നു. ഹൈദരാബാദിന്റെ ഇന്നിങ്സിൽ ആകട്ടെ 3 താരങ്ങൾ തങ്ങൾക്ക് കിട്ടിയ മികച്ച തുടക്കം അർദ്ധ സെഞ്ചുറികൾ ആക്കി മാറ്റുകയും ചെയ്തു.

ഇപ്പോഴിതാ എസ്ആർഎച്ചിൻ്റെ ഇന്നിംഗ്‌സിൻ്റെ 13-ാം ഓവർ വരെ ജസ്പ്രീത് ബുംറയ്ക്ക് ഒരു ഓവർ മാത്രം വിട്ടുകൊടുത്ത ഹാർദിക് പിഴച്ചില്ലായിരുന്നുവെങ്കിൽ മുംബൈയ്ക്ക് കളി ജയിക്കാമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പറഞ്ഞു. ഇർഫാൻ പറഞ്ഞ ഈ അഭിപ്രായം ആരാധകരും മത്സരശേഷം പറഞ്ഞതാണ്.

ഇർഫാന്റെ വാക്കുകൾ ഇങ്ങനെ:

“ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ബാറ്റ് ചെയ്യുമ്പോൾ ഹാർദിക് പാണ്ഡ്യ മറ്റൊരു ഓവർ ജസ്പ്രീത് ബുംറയ്ക്ക് നൽകിയിരുന്നെങ്കിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സിൻ്റെ സ്കോർ 250 റൺസിൽ ഒതുക്കാമായിരുന്നു. കളിയിലെ മുംബൈയുടെ ഏറ്റവും മികച്ച ബൗളറായിരുന്നു ബുംറ, എന്നാൽ 13-ാം ഓവർ വരെ ഹാർദിക് അദ്ദേഹത്തിന് തൻ്റെ രണ്ടാം ഓവർ നൽകിയില്ല.”

277 റൺസിൻ്റെ കൂറ്റൻ സ്‌കോർ പിന്തുടർന്നിട്ടും വെറും 31 റൺസിന് മാത്രമാണ് മുംബൈ തോറ്റത്. 20 ഓവറിൽ അവർക്ക് 246 റൺസെടുക്കാൻ അവർക്ക് സാധിച്ചു എന്ന് പറഞ്ഞാൽ ബാക്കിയുള്ള റൺ അധികമായി വരൻ കാരണം ഹാർദിക്കിന്റെ പിഴവാണ് ” ഇർഫാൻ പത്താൻ പറഞ്ഞു.

ഈ സീസൺ തുടക്കം മുതൽ കാര്യങ്ങൾ മുംബൈക്ക് അനുകൂലമല്ല. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ആറ് റൺസിന് തോൽപ്പിക്കാൻ അവർക്ക് സാധിച്ചിരിക്കുകയാണ്. മത്സരത്തിലുടനീളം മുംബൈ മുന്നിട്ടുനിന്നെങ്കിലും വൈകിയ ബാറ്റിംഗ് തകർച്ച തോൽവിയിലേക്ക് നയിച്ചു.

ഈ സീസൺ വലിയ ഫ്രാഞ്ചൈസിക്ക് നല്ലതായിരുന്നില്ല. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ആറ് റൺസിന് തോൽപിച്ചു. മത്സരത്തിലുടനീളം മുംബൈ മുന്നിട്ടുനിന്നെങ്കിലും ബാറ്റിംഗിലെ തകർച്ചയാണ് തോൽവിയിലേക്ക് നയിച്ചത്.

Latest Stories

അന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സഞ്ജു സാംസൺ, പാർത്ഥ് ജിൻഡാലിൻ്റെ മലയാളി വിരോധം തുടരുന്നു; ലീഗ് ചരിത്രത്തിലെ മോശം ഉടമയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു, കോവിഷീല്‍ഡ് പിന്‍വലിച്ചു; ഉത്പാദനവും വിതരണവും അവസാനിപ്പിച്ചതായി ആസ്ട്രാസെനേക

കോളിവുഡില്‍ ഇത് ചരിത്രം, 50 കോടി മറികടക്കാനൊരുങ്ങി 'ഗില്ലി'; 'അവതാറി'ന്റെയും 'ഷോലെ'യുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയ് ചിത്രം!

ഐപിഎല്‍ 2024: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിവാദ പുറത്താകലും കോലാഹലങ്ങളും, സഞ്ജുവിനെ ശിക്ഷിച്ച് ബിസിസിഐ

IPL 2024: 'അത് വളരെ വ്യക്തമായിരുന്നു'; സഞ്ജുവിന്റെ വിവാദ പുറത്താക്കലില്‍ നവജ്യോത് സിംഗ് സിദ്ധു

അവധിക്കാലത്ത് അവഗണന: കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ റദ്ദാക്കുന്ന നടപടി അവസാനിപ്പിക്കണം; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി എഎ റഹിം എംപി

ഉഷ്ണതരംഗസാധ്യത: തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം; ലംഘിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് ലേബര്‍ കമ്മീഷണര്‍

IPL 2024: 'അവന്‍ എന്താണീ കാണിക്കുന്നത്'; സഞ്ജുവിനെ വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

'സഞ്ജുവിനെ പറഞ്ഞയക്കാനെന്താ ഇത്ര തിടുക്കം, കളിച്ചു ജയിക്കടാ...', അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിവില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!