ഐപിഎല്‍ 2024: സഞ്ജുവിനും രാജസ്ഥാനും തിരിച്ചടി, സൂപ്പര്‍ താരം ടീം വിട്ട് ശത്രു പാളയത്തിലേക്ക്!

ഐപിഎല്‍ പുതിയ സീസണ്‍ വരാനിരിക്കെ രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടി. ടീമിലെ പ്രധാന പരിശീലകരിലൊരാളായ ലസിത് മലിംഗ ടീം വിട്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അവസാന സീസണില്‍ രാജസ്ഥാന്റെ ബോളിംഗ് പരിശീലകനായിരുന്നു മലിംഗ മുംബൈയുടെ പരിശീലക സംഘത്തിലേക്കാണ് ചേക്കേറുന്നത്.

ഷെയ്ന്‍ ബോണ്ട് ഒഴിഞ്ഞ കസേരയിലേക്കാണ് മലിംഗയെ മുംബൈ എത്തിച്ചിരിക്കുന്നത്. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈക്ക് അവസാന സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഈ സാഹചര്യത്തിലാണ് ബോണ്ടിന്റെ പുറത്ത് പോകലും, മലിംഗയുടെ ആഗമനവും.

രാജസ്ഥാനെ സംബന്ധിച്ച് മലിംഗയുടെ അഭാവം വലിയ തിരിച്ചടിയാണ്. മലിംഗയുടെ പരിശീലനത്തിന്‍ കീഴില്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ ബോലര്‍മാര്‍ കാഴ്ചവെച്ചത്. ഒന്ന് രണ്ട് വര്‍ഷം കൂടി മലിംഗ രാജസ്ഥാനൊപ്പമുണ്ടായിരുന്നെങ്കില്‍ ടീമിനത് കൂടുതല്‍ കരുത്താകുമായിരുന്നു.

സഞ്ജു സാംസണിനെ രാജസ്ഥാന്‍ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഈ സീസണില്‍ അതുണ്ടാകില്ലെന്നാണ് അറിയുന്നത്. സഞ്ജുവിന് പകരം നായകനായി പരിഗണിക്കുന്ന ജോസ് ബട്ടലര്‍ക്ക് കീഴില്‍ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം