ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഐപിഎലില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഒരു റണ്‍സിന് തോല്‍ക്കാനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ വിധി. വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ ബോളിംഗാണ് ഹൈദരാബാദില്‍ റോയല്‍സിന് വിജയം നിഷേധിച്ചത്. മത്സരശേഷം നിര്‍ണായകമായ അവസാന ഓവറിലെ തന്റെ ചിന്താ പ്രക്രിയയെക്കുറിച്ച് ഭുവനേശ്വര്‍ കുമാര്‍ വെളിപ്പെടുത്തി.

ഇതാണ് എന്റെ രീതിയെന്ന് ഞാന്‍ കരുതുന്നു. മത്സരഫലത്തെക്കുറിച്ച് അവസാന ഓവറില്‍ ചിന്തിച്ചിരുന്നില്ല. സണ്‍റൈസേഴ്‌സ് താരങ്ങളും അക്കാര്യം ചര്‍ച്ച ചെയ്തില്ല. സാധാരണയായി പന്തെറിയുന്നതുപോലെ മാത്രം കരുതി. ആദ്യ രണ്ട് പന്ത് നന്നായി എറിഞ്ഞപ്പോഴും ഇനി എന്തും സംഭവിക്കാമെന്ന് മനസിലായി. എങ്കിലും അതിനെക്കുറിച്ച് ആലോചിക്കാതെയാണ് പന്തെറിഞ്ഞത്.

പന്ത് നന്നായി സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ അത് ഏറെ ആസ്വദിച്ചു. ഭാഗ്യവശാല്‍ എനിക്ക് വിക്കറ്റുകള്‍ ലഭിച്ചു. ഈ സീസണില്‍ എനിക്ക് മോശം തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ബാറ്റര്‍മാര്‍ക്കെതിരായ എന്റെ ചിന്താഗതികള്‍ മാറി. പുതിയ രീതിയിലുള്ള ബാറ്റിംഗില്‍ എന്റെ ബൗളിംഗ് ചിന്താഗതികള്‍ മാറ്റേണ്ടി വന്നു- ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി.

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കേ 15 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത് ക്രീസിലുണ്ടായിരുന്ന റോവ്മാന്‍ പവലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് ഭുവി ഹൈദരാബാദിന് ജയം സമ്മാനിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക