IPL 2024: വലിയ തകര്‍ച്ച ഉണ്ടാവാതിരിക്കാന്‍ കോഹ്‌ലി റിസ്‌ക്കി ഷോട്ടുകള്‍ ഒഴിവാക്കി, ഒപ്പം പടിദാറിന് പ്രചോദനം നല്‍കി

പ്രവചനാതീതമായ ഹൈദരാബാദിലെ ഇന്നത്തെ വിക്കറ്റില്‍, തകര്‍പ്പന്‍ വിജയവുമായി RCB പറന്നുയരുമ്പോള്‍ പതിവ് പോലെ ടീമിന്റെ വിജയ ശില്പിയായി ആ മനുഷ്യന്‍ ഇന്നും നിന്നു. ഒരു വേള മല്‍സരം RCB തോറ്റാല്‍, തനിക്ക് നേരേ വരുന്ന കൂരമ്പുകളെ ആ മനുഷ്യന്‍ വകവെച്ചിരുന്നില്ല. കുത്തിയുയരുന്ന ബൗണ്‍സറുകളെ ലീവ് ചെയ്യുന്നതു പോലെ,വിമര്‍ശനങ്ങളെയും അദ്ദേഹം ഒഴിവാക്കി വിടാന്‍ തീരുമാനിച്ചിരുന്നു.. കാരണം തന്റെ നേട്ടങ്ങളേക്കാളുപരി, അദ്ദേഹം ആ ടീമിനെ സ്‌നേഹിച്ചിരുന്നു.

നാലാം ഓവറില്‍ ഡുപ്ലസി ഔട്ടായപ്പോള്‍ അദ്ദേഹത്തിന്റെ സ്‌കോര്‍ 11 പന്തില്‍ 23 ആയിരുന്നു. 200 നു മുകളില്‍ സ്‌ട്രൈക് റൈറ്റ്. ആറാം ഓവറില്‍ കൂറ്റനടിക്കാരന്‍ ജാക്‌സ് ഔട്ടായപ്പോള്‍ അദ്ദേഹം നേടിയത് 32 റണ്‍സാണ്, 18 പന്തില്‍… 180 നടുത്ത് സ്‌ട്രൈക് റൈറ്റ്. സിക്‌സടിക്കാന്‍ ശ്രമിച്ച് അടുത്ത ഓവറുകളില്‍ അദ്ദേഹത്തിനും ഔട്ടാകാമായിരുന്നു… അങ്ങനെയെങ്കില്‍ സ്‌ട്രൈക് റൈറ്റ് കുറയില്ലായിരുന്നു..

പക്ഷേ അങ്ങനെ ചിന്തിക്കാന്‍ കോഹ്ലിയുടെ മനസ്, ഒരു സാധാരണ പാല്‍ക്കുപ്പി ക്രിക്കറ്റ് പ്രേമിയുടെ അല്ലായിരുന്നു…. ജാക്‌സിനെ നഷ്ടപ്പെട്ടതു മുതല്‍ അദ്ദേഹം ടീമിനെ ചുമലിലേറ്റി…മറ്റൊരു തകര്‍ച്ച ഉണ്ടാവാതിരിക്കാന്‍ റിസ്‌ക്കി ഷോട്ടുകള്‍ അദ്ദേഹം ഒഴിവാക്കി… അതേ സമയം പറ്റിദാറിന് നല്ല പ്രചോദനവും നല്‍കി..

അദ്ദേഹം നല്‍കിയ അടിത്തറയില്‍ അവസാനം ആഞ്ഞടിച്ച ഗ്രീനും സംഘവും RCB യെ 200 കടത്തി….
തങ്ങളുടെ ഭാഗം മനോഹരമായി ആടിത്തീര്‍ത്ത ബാളര്‍മാരും കൂടെ ആയപ്പോള്‍ മല്‍സരവും RCB യുടെ കയ്യിലായി..

എത്രതവണ തീരത്തണഞ്ഞാലും, വീണ്ടും വീണ്ടും വരുന്ന തിരമാലകളെപ്പോലെ… എത്ര റണ്‍ മല കയറിയാലും, വീണ്ടും വീണ്ടും അതിനെ തേടിവരുന്ന പ്രിയപ്പെട്ട കോഹ്ലിക്കൊപ്പം, ഏറെ പ്രിയപ്പെട്ട ടീമിന്റെ വിജയം ആഘോഷിക്കുന്നു.

എഴുത്ത്: റോണി ജേക്കബ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി