IPL 2024: കെകെആര്‍ ഞങ്ങളെ വിറപ്പിച്ചു, പക്ഷെ ഭാഗ്യം ഞങ്ങളുടെകൂടെയായിരുന്നു; തുറന്നുപറഞ്ഞ് സഞ്ജു

ഐപിഎല്ലില്‍ തോല്‍വിയുടെ നരകകവാടത്തില്‍നിന്ന് രാജസ്ഥാന്‍ റോയല്‍സിനെ തിരിച്ചുകൊണ്ടുവന്ന് അവിശ്വശനീയ വിജയം സമ്മാനിച്ചിരിക്കുകയാണ് അവരുടെ ഇംഗ്ലണ്ട് ഓപ്പണര്‍ ജോസ് ബട്ട്‌ലര്‍. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും ഒറ്റയാള്‍ പോരാട്ടത്തിലൂടെ അദ്ദേഹം ടീമിനെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തുകയായിരുന്നു. പുറത്താവാതെ 60 ബോളില്‍ 107 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ ബട്ട്‌ലറുടെ പ്രകടനത്തേക്കാള്‍ വാലറ്റത്ത് ഇറങ്ങിയ റോവ്മെന്‍ പവെലിന്റെ പ്രകടനമാണ് തങ്ങള്‍ക്ക് വിജയ പ്രതീക്ഷ സമ്മാനിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. എട്ടാം നമ്പറില്‍ ഇറങ്ങിയ പവെല്‍ 13 ബോളില്‍ മൂന്നു സിക്സറും ഒരു ഫോറുമടക്കം 26 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്. കെകെആറിന്റെ വജ്രായുധം സുനില്‍ നരെയ്‌നെ തുടര്‍ച്ചയായി മൂന്ന് തവണ സിക്‌സര്‍ പകര്‍ത്തി പവെല്‍ പവര്‍ കാണിച്ചിരുന്നു.

നഷ്ടപ്പെട്ട വിക്കറ്റുകളില്‍ ഞങ്ങള്‍ക്കു ആശ്ചര്യമാണ് തോന്നിയത്. റോവ്മെന്‍ തുടര്‍ച്ചയായി സിക്സറുകളടിച്ചപ്പോഴാണ് ഈ ഗെയിം വിജയിക്കാന്‍ കഴിയമെന്നു ഞങ്ങള്‍ക്കു തോന്നിയത്. അല്‍പ്പം ഭാഗ്യം ഞങ്ങളുടെകൂടെയുണ്ടായിരുന്നു. കെകെആറും വളരെ നന്നായിട്ടു തന്നെ ഈ മല്‍സരത്തില്‍ കളിച്ചു.

അവരുടെ സ്പിന്‍ ബോളിംഗ് മികവുറ്റതായിരുന്നു. അവരുടെ സ്പിന്നര്‍മാരുടെ പ്രകടനം ഞങ്ങളെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കി. വളരെ നന്നായിട്ടാണ് അവര്‍ ബൗള്‍ ചെയ്തത്. ഈ ഗ്രൗണ്ട് അവര്‍ക്കു നന്നായിട്ടു യോജിക്കുന്നതാണെന്നും സഞ്ജു വിശദമാക്കി.

Latest Stories

പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ 23 പേർ കൊല്ലപ്പെട്ടു; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി

ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം; ഇതിലൂടെ തകർക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോൺസറെയെന്ന് ഡൊണാൾഡ് ട്രംപ്

'പാർട്ടി നിർദേശിച്ചാൽ ഞാൻ മത്സരിക്കും';സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി

ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു

ആലപ്പുഴയിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സര്‍ക്കാര്‍ ഇടപെടുന്നുണ്ട്: പിണറായി വിജയൻ

സൗത്ത് ആഫ്രിക്കയോട് തോറ്റില്ലായിരുന്നെങ്കിൽ സഞ്ജു പുറത്ത് തന്നെയിരുന്നേനെ: ആകാശ് ചോപ്ര

ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് എബ്‌നെല്‍റേസ സ്ഥാനമേറ്റു

ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം: രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചു; മരണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം