IPL 2024: കെകെആര്‍ ഞങ്ങളെ വിറപ്പിച്ചു, പക്ഷെ ഭാഗ്യം ഞങ്ങളുടെകൂടെയായിരുന്നു; തുറന്നുപറഞ്ഞ് സഞ്ജു

ഐപിഎല്ലില്‍ തോല്‍വിയുടെ നരകകവാടത്തില്‍നിന്ന് രാജസ്ഥാന്‍ റോയല്‍സിനെ തിരിച്ചുകൊണ്ടുവന്ന് അവിശ്വശനീയ വിജയം സമ്മാനിച്ചിരിക്കുകയാണ് അവരുടെ ഇംഗ്ലണ്ട് ഓപ്പണര്‍ ജോസ് ബട്ട്‌ലര്‍. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും ഒറ്റയാള്‍ പോരാട്ടത്തിലൂടെ അദ്ദേഹം ടീമിനെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തുകയായിരുന്നു. പുറത്താവാതെ 60 ബോളില്‍ 107 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ ബട്ട്‌ലറുടെ പ്രകടനത്തേക്കാള്‍ വാലറ്റത്ത് ഇറങ്ങിയ റോവ്മെന്‍ പവെലിന്റെ പ്രകടനമാണ് തങ്ങള്‍ക്ക് വിജയ പ്രതീക്ഷ സമ്മാനിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. എട്ടാം നമ്പറില്‍ ഇറങ്ങിയ പവെല്‍ 13 ബോളില്‍ മൂന്നു സിക്സറും ഒരു ഫോറുമടക്കം 26 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്. കെകെആറിന്റെ വജ്രായുധം സുനില്‍ നരെയ്‌നെ തുടര്‍ച്ചയായി മൂന്ന് തവണ സിക്‌സര്‍ പകര്‍ത്തി പവെല്‍ പവര്‍ കാണിച്ചിരുന്നു.

നഷ്ടപ്പെട്ട വിക്കറ്റുകളില്‍ ഞങ്ങള്‍ക്കു ആശ്ചര്യമാണ് തോന്നിയത്. റോവ്മെന്‍ തുടര്‍ച്ചയായി സിക്സറുകളടിച്ചപ്പോഴാണ് ഈ ഗെയിം വിജയിക്കാന്‍ കഴിയമെന്നു ഞങ്ങള്‍ക്കു തോന്നിയത്. അല്‍പ്പം ഭാഗ്യം ഞങ്ങളുടെകൂടെയുണ്ടായിരുന്നു. കെകെആറും വളരെ നന്നായിട്ടു തന്നെ ഈ മല്‍സരത്തില്‍ കളിച്ചു.

അവരുടെ സ്പിന്‍ ബോളിംഗ് മികവുറ്റതായിരുന്നു. അവരുടെ സ്പിന്നര്‍മാരുടെ പ്രകടനം ഞങ്ങളെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കി. വളരെ നന്നായിട്ടാണ് അവര്‍ ബൗള്‍ ചെയ്തത്. ഈ ഗ്രൗണ്ട് അവര്‍ക്കു നന്നായിട്ടു യോജിക്കുന്നതാണെന്നും സഞ്ജു വിശദമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക