IPL 2024: 'അവരെ നിങ്ങള്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍..'; രണ്ടാം തോല്‍വിയ്ക്ക് പിന്നാലെ ആര്‍സിബിയെ കുത്തിനോവിച്ച് ഹര്‍ഭജന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ല്‍ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴ് വിക്കറ്റിന് ആര്‍സിബിയെ പരാജയപ്പെടുത്തി. ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ് ബെംഗളൂരുവിന്റെ ഏറ്റവും വലിയ ആശങ്ക ഉയര്‍ത്തിക്കാട്ടി.

എവിടെ ബോളര്‍മാര്‍? ഐപിഎല്‍ 2024-ല്‍ അവര്‍ക്ക് നല്ല ബോളര്‍മാരില്ല. എന്നെ സംബന്ധിച്ചിടത്തോളം അലരുടെ ബോളിംഗ് ആശങ്കാജനകമായ ഒരു മേഖലയാണ്. യുസ്വേന്ദ്ര ചാഹലിനോട് അവര്‍ എന്താണ് ചെയ്തത്? അവരുടെ ഏറ്റവും മികച്ച ബോളറായിരുന്നെങ്കിലും നിലനിര്‍ത്തിയില്ല. കളിയിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് അദ്ദേഹം.

അവര്‍ക്കും വനിന്ദു ഹസരംഗ ഉണ്ടായിരുന്നു, പക്ഷേ അവനെയും കൈവിട്ടു. വലിയ താരങ്ങളെ കൈവിട്ടിട്ട് നിങ്ങള്‍ക്ക് മത്സരങ്ങള്‍ ജയിക്കാനാവില്ല. മുഹമ്മദ് സിറാജ് ഒഴികെ ടീമിനായി മത്സരങ്ങള്‍ ജയിക്കാന്‍ കഴിയുന്ന ഒരു ബോളറെയും ഞാന്‍ കണ്ടില്ല. സിറാജ് പോലും ഫോമിനായി പാടുപെടുകയാണ്. കെകെആറിനെതിരായ മത്സരത്തില്‍ നിന്ന് അവര്‍ കര്‍ണ്‍ ശര്‍മ്മയ്ക്ക് വിശ്രമം നല്‍കി.

ഇതുമാത്രമല്ല അവര്‍ കളിക്കാരെ പിന്തുണയ്ക്കുന്നില്ല. ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മത്സരങ്ങള്‍ വിജയിപ്പിക്കുന്ന ശിവം ദുബെയുടെ മികച്ച പ്രകടനം ആര്‍സിബിക്ക് നേടാനായില്ല. 2023-ല്‍ കിരീടം നേടിയ സീസണില്‍ സിഎസ്‌കെയുടെ സ്റ്റാര്‍ പെര്‍ഫോമറായിരുന്നു അദ്ദേഹം. ശിവം ആര്‍സിബിക്ക് വേണ്ടി കളിച്ചപ്പോള്‍ പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ടു. യഥാര്‍ത്ഥത്തില്‍, കളിക്കാര്‍ക്ക് സിഎസ്‌കെയില്‍ പിന്തുണ ലഭിക്കുന്നു, എന്നാല്‍ ആര്‍സിബിയില്‍ സ്ഥിതി വ്യത്യസ്തമാണ്. അഞ്ചോ ആറോ സ്ലോട്ടില്‍ നിങ്ങള്‍ ദുബെയെ ബാറ്റ് ചെയ്യാന്‍ അയച്ചാല്‍ അവന്‍ പരാജയപ്പെടും- ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി