ഐപിഎല്‍ 2024: ഹാര്‍ദ്ദിക്കൊക്കെ ചെറുത്, അവനാണ് ഞങ്ങളുടെ സൂപ്പര്‍ താരം; സര്‍പ്രൈസ് തിരഞ്ഞെടുപ്പ് നടത്തി നെഹ്‌റ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024-ന് മുമ്പായി ഗുജറാത്ത് ടൈറ്റന്‍സ് ഹെഡ് കോച്ച് ആശിഷ് നെഹ്റ ആത്മവിശ്വാസത്തിലാണ്. ഹാര്‍ദിക് പാണ്ഡ്യ ടീം വിട്ടതോടെ ശുഭ്മാന്‍ ഗില്ലിന് കീഴില്‍ ഇറങ്ങാനൊരുങ്ങുകയാണ് ഗുജറാത്ത്. ഇത്തവണ ടീമിന്റെ തുറുപ്പുചീട്ട് ആരാണെന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യ പരിശീലകനായ ആശിഷ് നെഹ്റ. ശുഭ്മാന്‍ ഗില്ലിനേയും റാഷിദ് ഖാനേയുമല്ല പുതിയതായി ടീമിലേക്കെത്തിയ ഷാരൂഖ് ഖാനെയാണ് തുറുപ്പുചീട്ടായി നെഹ്റ പറയുന്നത്.

ഇത്തവണ ഷാരൂഖ് ഖാനെ പ്രധാന അഭിനേതാവായാണ് ഞങ്ങള്‍ കളത്തിലിറക്കാന്‍ പോകുന്നത്. ഫിനിഷര്‍ റോളിലാവും ഷാരൂഖ് കളിക്കുക. ഐപിഎല്‍ വളരെ ദീര്‍ഘമായ ടൂര്‍ണമെന്റാണ്. മൂന്നോ നാലോ മത്സരങ്ങള്‍ക്കൊണ്ട് അവസാനിക്കില്ല. മെയ്യിലും ജൂണിലും കാലാവസ്ഥ സാഹചര്യം അത്ര അനുകൂലമല്ല. താരങ്ങള്‍ക്ക് വളരെ പ്രയാസമാണ്. പ്രധാനമായും പേസ് ബോളര്‍മാര്‍ക്ക്. പരിക്കിനുള്ള സാധ്യതയും ഉയരും.

എല്ലാ താരങ്ങളും വളരെ പ്രധാനപ്പെട്ടവരാണ്. അതുപോലെ തന്നെ അനുഭവസമ്പത്തുള്ളവരും. അസ്മത്തുല്ല ഒമര്‍സായ് പ്രതിഭാശാലിയായ ഓള്‍റൗണ്ടറാണ്. അവന് മികച്ച സീസണായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്- നെഹ്റ പറഞ്ഞു.

നെഹ്റയുടെ പരിശീലനത്തിന് കീഴില്‍ നിരവധി യുവതാരങ്ങള്‍ ലീഗില്‍ പ്രകടനം നടത്തിയിട്ടുണ്ട്. ലേലത്തില്‍ യുവതാരങ്ങള്‍ക്കായി ജിടി ധാരാളം പണം ചെലവഴിച്ചു. ടൂര്‍ണമെന്റില്‍ പരിമിതമായ വിജയം നേടിയിട്ടും 7.4 കോടി രൂപയ്ക്കാണ് ഷാരൂഖ് ഖാനെ ടീം സ്വന്തമാക്കിയത്. 33 ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് 20.29 ശരാശരിയില്‍ 426 റണ്‍സാണ് തമിഴ്നാട് താരം നേടിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക