ഐപിഎല്‍ 2024: നരെയ്ന്‍ പെയ്‌തൊഴിഞ്ഞപ്പോള്‍ ഇടിയായി റസല്‍ മിന്നലായി റിങ്കു, ഡല്‍ഹിയുടെ മടയില്‍ കെകെആറിന്റെ സോക്ക നൃത്തം

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കെകെആറിന് കൂറ്റന്‍ സ്‌കോര്‍. ക്രീസിലെത്തിയ കെകെആര്‍ ബാറ്റര്‍മാരെല്ലാം വെളിച്ചപ്പാടായപ്പോള്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് പിറന്നു. തകര്‍പ്പന്‍ ബാറ്റിംഗ് വിരുന്നൊരുക്കി അര്‍ദ്ധ സെഞ്ച്വറി നേടിയ വിന്‍ഡീസ് താരം സുനില്‍ നരെയ്‌നാണ് കെകെആറിന്റെ ടോപ് സ്‌കോറര്‍. 39 ബോള്‍ നേരിട്ട താരം ഏഴ് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 85 റണ്‍സാണ് അടിച്ചെടുത്തത്.

കെകെആറിനായി യുവതാരം അംഗൃഷ് രഘുവംശിയും ബാറ്റിംഗ് വിസ്‌ഫോടനമാണ് അഴിച്ചുവിട്ടത്. 27 ബോളില്‍ താരം മൂന്ന് സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകടമ്പടിയില്‍ 54 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ആന്ദ്രെ റസ്സലും റിങ്കു സിംഗുമാണ് കെകെആര്‍ സ്‌കോര്‍ 250 കടത്തിയത്.

റസ്സല്‍ 19 ബോളില്‍ മൂന്ന് സിക്‌സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ 41 റണ്‍സെടുത്തു. റിങ്കു സിംഗ് 8 ബോളില്‍ മൂന്ന് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയില്‍ 26 റണ്‍സെടുത്തു. ഫില്‍ സാള്‍ട്ട് 18, ശ്രേയസ്സ് അയ്യര്‍ 18 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഡല്‍ഹിയ്ക്കായി ആന്റിച്ച് നോര്‍ജെ മൂന്നും ഇഷാന്ത് ശര്‍മ്മ രണ്ടും ഖലില്‍ അഹമ്മദ്, മിച്ചെല്‍ മാര്‍ച്ച് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സീസണില്‍ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് കെകെആര്‍ ഡല്‍ഹിയെ നേരിടുന്നത്.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്