IPL 2024: പഞ്ചാബിനെതിരായ 'ചതി', ടിം ഡേവിഡിനും പൊള്ളാര്‍ഡിനും എതിരെ ബിസിസിഐയുടെ കര്‍ശന നടപടി

ഐപിഎലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ നിയമങ്ങള്‍ ലംഘിച്ചതിന് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് താരം ടിം ഡേവിഡിനും ബാറ്റിംഗ് കോച്ച് കീറോണ്‍ പൊള്ളാര്‍ഡിനും എതിരെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) കര്‍ശന നടപടി സ്വീകരിച്ചു. ഏപ്രില്‍ 18ന് മുള്ളന്‍പൂരിലെ പിസിഎ ന്യൂ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇരുവര്‍ക്കും ബിസിസിഐ പിഴ ചുമത്തി.

ഡേവിഡും പൊള്ളാര്‍ഡും ആരോപണങ്ങള്‍ അംഗീകരിച്ചതിന് പിന്നാലെ അവരുടെ മാച്ച് ഫീസിന്റെ 20 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. ‘ഡേവിഡും പൊള്ളാര്‍ഡും ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.20 പ്രകാരം ലെവല്‍ 1 കുറ്റം ചെയ്തു. ഡേവിഡിനും പൊള്ളാര്‍ഡിനും മാച്ച് ഫീയുടെ 20 ശതമാനം വീതം പിഴ ചുമത്തി. ഇരുവരും കുറ്റം സമ്മതിക്കുകയും മാച്ച് റഫറിയുടെ അനുമതി സ്വീകരിക്കുകയും ചെയ്തു. പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘനങ്ങള്‍ക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്” ബിസിസിഐ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരമോന്നത സമിതി കാരണം വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും എംഐ ഇന്നിംഗ്സിന്റെ 15-ാം ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും തിലക് വര്‍മ്മയെയും വൈഡ് കോളിനായി ഡിആര്‍എസിലേക്ക് പോകാന്‍ ഡഗൗട്ടിരുന്ന് സിഗ്‌നല്‍ നല്‍കിയതിനാണ് ഇരുവര്‍ക്കും പിഴ ചുമത്തിയതെന്ന് വ്യക്തമാണ്.

പതിനഞ്ചാം ഓവറിലെ അവസാന പന്തില്‍ അര്‍ഷ്ദീപ് സിംഗ് വൈഡ് യോര്‍ക്കര്‍ എറിഞ്ഞെങ്കിലും സൂര്യകുമാര്‍ യാദവിന് പന്തില്‍ ബാറ്റ് എത്തിക്കാനായില്ല. അമ്പയര്‍ അത് വൈഡ് വിളിച്ചതമില്ല. ഇത് സ്‌കൈയെ അത്ഭുതപ്പെടുത്തി. എന്നിരുന്നാലും, അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്യാന്‍ ഡഗൗട്ടിലിരുന്ന് കീറോണ്‍ പൊള്ളാര്‍ഡും ടിം ഡേവിഡും രണ്ട് ബാറ്റര്‍മാരോടും ഡിആര്‍എസിലേക്ക് പോകാന്‍ ആംഗ്യം കാണിക്കുന്നത് കണ്ടു. തുടര്‍ന്ന് സൂര്യ റിവ്യൂവിന് പോയി. ഇത് അമ്പയര്‍ അനുവദിച്ചതില്‍ പിബികെഎസ് ക്യാപ്റ്റന്‍ സാം കുറാന്‍ അസ്വസ്ഥനായി കാണപ്പെട്ടു. എന്നിരുന്നാലും മൂന്നാം അമ്പയര്‍ മുംബൈക്ക് അനുകൂലമായി വിധിക്കുകയും പന്ത് വൈഡ് നല്‍കുകയും ചെയ്തു.

കളിക്കാര്‍ക്കും ടീം ഒഫീഷ്യല്‍സിനും വേണ്ടിയുള്ള ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.15 (ബി) പ്രകാരം, ഡഗൗട്ടില്‍ ഇരിക്കുന്ന കളിക്കാരില്‍ നിന്നും ഒഫീഷ്യലുകളില്‍ നിന്നും സഹായം തേടാന്‍ കളിക്കാരന് അനുവാദമില്ല.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം