'അവനെ അടിച്ചു പറത്തുമെന്ന് ഞാന്‍ വെല്ലുവിളിച്ചിരുന്നു'; വെളിപ്പെടുത്തലുമായി ശുഭ്മാന്‍ ഗില്‍

2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിന് തകര്‍ത്താണ് ഗുജറാത്ത് പ്ലേ ഓഫില്‍ കടന്നത്. യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ കന്നി സെഞ്ച്വറിയുടെ കരുത്തിലാണ് ഗുജറാത്ത് ജയിച്ചുകയറിയത്.

ബാക്കിയുള്ള ഗുജറാത്ത് ബാറ്റിംഗ് യൂണിറ്റിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും, 58 പന്തില്‍ 101 റണ്‍സ് നേടി ഊര്‍ജം പകര്‍ന്നത് ഗില്‍ ആയിരുന്നു. 174.13 എന്ന അതിശയകരമായ സ്ട്രൈക്ക് റേറ്റില്‍ 13 ബൗണ്ടറികളും ഒരു സിക്സും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.

മത്സരത്തിന് ശേഷമുള്ള അവതരണത്തിനിടെ, അഭിഷേക് ശര്‍മ്മയുമായുള്ള തന്റെ ഓണ്‍-ഫീല്‍ഡ് പോരാട്ടത്തെക്കുറിച്ച് ഗില്‍ രസകരമായ ഒരു പ്രസ്താവന നടത്തി. തനിക്കെതിരെ ബോള്‍ ചെയ്താല്‍ താന്‍ സിക്‌സ് അടിക്കുമെന്ന് അഭിഷേകിനോട് പറഞ്ഞിരുന്നെന്ന് ഗില്‍ വെളിപ്പെടുത്തി.

അഭിഷേക് ശര്‍മ്മയ്‌ക്കെതിരെ നേടിയ സിക്സാണ് എനിക്ക് ഏറ്റവും ആഹ്ലാദകരമായത്. എനിക്കെതിരെ ബോള്‍ ചെയ്താല്‍ ഞാന്‍ സിക്സ് അടിക്കുമെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു മത്സരത്തിന് ശേഷമുള്ള അവതരണത്തില്‍ ഗില്‍ പറഞ്ഞു.

2018 ലെ ലോകകപ്പില്‍ ഇന്ത്യയുടെ അണ്ടര്‍ 19 വിജയത്തിനിടെ ഗില്ലും അഭിഷേകും സഹതാരങ്ങളായിരുന്നു. ഇതുകൂടാതെ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരുവരും പഞ്ചാബിനായി ഒരുമിച്ച് കളിച്ചിട്ടുണ്ട്.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്