ലിറ്റണ്‍ ദാസിന് പകരക്കാരനെ പ്രഖ്യാപിച്ച് കെ.കെ.ആര്‍; വരുന്നത് കരീബിയന്‍ കരുത്ത്

വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്‍ പാതിവഴിയില്‍ മതിയാക്കി മടങ്ങിയ ലിറ്റണ്‍ ദാസിന് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. വെസ്റ്റിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണ്‍സണ്‍ ചാള്‍സിനെയാണ് പകരം കെകെആര്‍ ടീമിലെത്തിച്ചിരിക്കുന്നത്. 50 ലക്ഷം രൂപയ്ക്കാണ് ചാള്‍സ് കെകെആറില്‍ ചേരുന്നത്.

വെസ്റ്റിന്‍ഡീസിനെ പ്രതിനിധീകരിച്ച് 41 ടി20കളില്‍ നിന്ന് ചാള്‍സ് 971 റണ്‍സ് നേടിയിട്ടുണ്ട്. കൂടാതെ ചാള്‍സ് വിന്‍ഡീസ് ടി20 ലോക കപ്പ് കിരീടം ചൂടിയ 2012, 2016 വര്‍ഷങ്ങളില്‍ ടീമിന്റെ ഭാഗമായിരുന്നു. കൂടാതെ, 224 ടി20കള്‍ കളിച്ചിട്ടുള്ള അദ്ദേഹം 5600-ലധികം റണ്‍സ് നേടിയിട്ടുണ്ട്.

കെകെആറിന്റെ അടുത്ത മത്സരം ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 മുതല്‍ ഹൈദരാബാദിലാണ് മത്സരം.

ഒന്‍പത് മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച കെകെആര്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഇന്ന് പരാജയപ്പെട്ടാല്‍ കെകെആറിന്റെ പ്ലേഓഫ് സാദ്ധ്യതകള്‍ അവസാനിക്കും.

Latest Stories

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല