ഇങ്ങനെ വെറുതെ ചുറ്റിനടന്നിട്ട് കാര്യമില്ല; ആര്‍.സി.ബി ബാറ്റര്‍മാരെ വിമര്‍ശിച്ച് ഹെയ്ഡന്‍

മൊഹാലിയില്‍ ഇന്നലെ നടന്ന ബാംഗ്ലൂര്‍ വിജയിച്ച ഐപിഎല്‍ മത്സരത്തില്‍ മൂന്നാം ജയം ഉറപ്പാക്കാനുള്ള പഞ്ചാബ് കിംഗ്സിന്റെ ഭീഷണി വ്യക്തമായും പ്രകടമായിരുന്നു. അതിനാല്‍ തന്നെ ആര്‍സിബി വിജയിച്ചിട്ടും അവരുടെ ബാറ്റിംഗ് സൈഡിനെ കുറിച്ച് ചില ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മത്സരത്തിനിടെ കമന്ററി ഡ്യൂട്ടിയിലുണ്ടായിരുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍ ആര്‍സിബി ബാറ്റര്‍മാരുടെ സമീപനത്തെ വിമര്‍ശിച്ചു.

മത്സരത്തില്‍ ആര്‍സിബിയുടെ സ്റ്റാര്‍ ഓപ്പണിംഗ് ജോഡികളായ കോഹ്ലിയും ഫാഫ് ഡുപ്ലെസിസും തങ്ങളുടെ രണ്ടാം സെഞ്ച്വറി കൂട്ടുകെട്ട് രേഖപ്പെടുത്തി ടീമിന് മികച്ച തുടക്കം നല്‍കി. എന്നിരുന്നാലും, ഒരു വിക്കറ്റ് പോലും നഷ്ടമായില്ലെങ്കിലും, പത്ത് ഓവര്‍ പിന്നിട്ടതിന് ശേഷം അവരുടെ ബാറ്റിംഗ് ഇന്നിംഗ്സിന് വേഗം നഷ്ടപ്പെട്ടു.

അപ്പോഴാണ് മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ ആര്‍സിബി ബാറ്റര്‍മാര്‍ ആക്‌സിലറേറ്ററില്‍ കാലുവെക്കാത്തതിനും അവരുടെ ശക്തമായ ബാറ്റിംഗ് നിരയെ വിശ്വസിക്കുന്നില്ലെന്നും വിമര്‍ശിച്ചത്. ഹെയ്ഡന്റെ വാക്കുകള്‍ സത്യമാക്കി കോഹ്‌ലി- ഡുപ്ലെസി കൂട്ടുകെട്ട് പിരിഞ്ഞതോടെ ആര്‍സിബി ബാറ്റിംഗ് നിര ചീട്ട് കൊട്ടാരംപോലെ തകരുകയും ചെയ്തു.

പന്തുകള്‍ പാഴാക്കരുത്. ഈ രണ്ടില്‍ ഒരാള്‍ അവസാന അഞ്ച് ഓവര്‍ വരെ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ പോലും, മറ്റൊരാള്‍ ഷോട്ടുകള്‍ കളിച്ച് മുന്നോട്ട് പോകണം. വെറുതെ ചുറ്റിനടന്നിട്ട് കാര്യമില്ല’ ഹെയ്ഡന്‍ ആര്‍സിബിയുടെ ഇന്നിംഗ്സിന്റെ 14-ാം ഓവറില്‍ കമന്ററിയില്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി