Ipl

പ്രതിഫലം 1.7 കോടി, ഈ തുക വിനിയോഗിക്കുക ആ ഒരു കാര്യത്തിന്; വെളിപ്പെടുത്തി തിലക് വര്‍മ

ഐപിഎല്‍ 15ാം സീസണില്‍ മുംബൈ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും പരാജയപ്പെട്ടപ്പോള്‍ ആശ്വാസം നല്‍കിയത് ഇഷാന്‍ കിഷന്റെയും യുവതാരം തിലക് വര്‍മ്മയുടെയും അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളായിരുന്നു. 1.7 കോടി രൂപയ്ക്ക്് മുംബൈ ടീമിലെത്തിച്ച 19കാരനായ തിലക് വര്‍മ വലിയ പ്രതീക്ഷയാണ് തന്‍രെ പ്രകടനത്തിലൂടെ തന്നിരിക്കുന്നത്. ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിലൂടെ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നമാണ് തിലകിനെ മുന്നോട്ടു നയിക്കുന്ന ശക്തി.

‘വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് നടുവിലാണ് വളര്‍ന്നത്. ചെറിയ ശമ്പളം കൊണ്ട് എന്റെ ക്രിക്കറ്റ് പഠനത്തിനുള്ള ചെലവുകള്‍ക്കും മൂത്ത ചേട്ടന്റെ പഠന ചിലവുകള്‍ക്കുമുള്ള പണം പിതാവിന് കണ്ടെത്തേണ്ടിയിരുന്നു. ഞങ്ങള്‍ക്ക് ഇതുവരെ സ്വന്തമായി വീടില്ല. ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് എന്റെ ഏക ലക്ഷ്യം അച്ഛനും അമ്മയ്ക്കും സ്വന്തമായി വീട് എന്നതാണ്.’

‘ഇപ്പോള്‍ ഐപിഎല്ലില്‍ എനിക്ക് ലഭിച്ച പ്രതിഫലത്തിലൂടെ ഇനിയുള്ള സീസണുകളില്‍ സ്വതന്ത്രമായി കളിക്കാന്‍ എനിക്കാവും. ഐപിഎല്‍ താര ലേലത്തില്‍ എന്നെ മുംബൈ സ്വന്തമാക്കിയതറിഞ്ഞ് എന്റെ പരിശീലകന് കണ്ണീരടക്കാനായില്ല. മാതാപിതാക്കളും കരയുകയായിരുന്നു. എന്റെ അമ്മയ്ക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നുണ്ടായില്ല’ തിലക് വര്‍മ പറഞ്ഞു.

മുംബൈയുടെ കഴിഞ്ഞ രണ്ട് കളിയില്‍ 22,61 എന്നതാണ് തിലകിന്റെ സ്‌കോറുകള്‍. രാജസ്ഥാന് എതിരെ 33 പന്തില്‍ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്സും പറത്തിയാണ് തിലക് 61 റണ്‍സ് എടുത്തത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക