തോല്‍വിയായിട്ടും മാക്‌സ്‌വെല്ലിനെ കളിപ്പിക്കുന്നത് ആ ഒറ്റ കാരണത്താല്‍; തുറന്നടിച്ച് ഗംഭീര്‍

ഐ.പി.എല്‍ പ്രേമികള്‍ ഏറെ മിസ് ചെയ്യുന്ന പ്രകടനങ്ങളിലൊന്ന് പഞ്ചാബ് താരം ഗ്ലെന്‍ മാക്സ്വെല്ലിന്റേതാകും. സീസണില്‍ ഇതുവരെ മികച്ച ഒരു പ്രകടനം മാക്സ്വെല്ലിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. എന്നിരുന്നാലും പഞ്ചാബ് ടീമില്‍ താരം തന്റെ സ്ഥാനം നിലനില്‍ത്തുന്നു എന്നതാണ് അത്ഭുതം. ഇപ്പോഴിതാ അതിനുള്ള കാരണം എന്തെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

“ഒരുപാട് പണം മാക്സ്വെല്ലിനായി ടീം ചെലവാക്കിയിട്ടുണ്ട്. പിന്നെങ്ങനെയാണ് അദ്ദേഹത്തെ പുറത്തിരുത്തുക. പഞ്ചാബ് മാക്സ്വെല്ലിനെ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഒക്കെ കളിപ്പിച്ച് നോക്കി. എവിടെയും അയാള്‍ വിജയമാകുന്നില്ല. ഇപ്പോള്‍ ബോളിംഗ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് മാക്സ്വെല്‍ ടീമില്‍ കളിക്കുന്നത്. ഒരുപക്ഷേ ഇപ്പോഴുള്ളതായിരിക്കും പഞ്ചാബിന്റെ ഏറ്റവും മികച്ച ബോളിംഗ് ലൈനപ്പ്. അതിലാണ് ഏറ്റവും നല്ല പ്രകടനം മാക്സ്വെല്ലിന് പുറത്തെടുക്കാന്‍ സാധിക്കുക.”

“പഞ്ചാബിനെ മാക്സ്വെല്ലിനെ ബാറ്റിംഗ് ഫോം നന്നായി ബാധിക്കുന്നുണ്ട്. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മാക്സ്വെല്‍ വന്‍ ഫ്ളോപ്പാണ്. മറ്റേതെങ്കിലും ഫ്രാഞ്ചൈസി ആയിരുന്നെങ്കില്‍ മാക്സ്വെല്‍ ഇത്രയും മത്സരങ്ങള്‍ കളിക്കില്ലായിരുന്നു. ഒരു ടീമും ഫോമില്ലാത്ത താരത്തെ തുടരാന്‍ അനുവദിക്കില്ല” ഗംഭീര്‍ പറഞ്ഞു.

Gautam Gambhir Explains Why KXIP Have Persisted With

ഈ സീസണില്‍ ഇതുവരെ 12 മത്സരങ്ങളില്‍ നിന്ന് 102 റണ്‍സും മൂന്ന് വിക്കറ്റുമാണ് മാക്‌സ്‌വെല്ലിന് നേടാനായത്. ഈ സീസണില്‍ പഞ്ചാബ് ഓഫ് സ്പിന്നര്‍ എന്ന നിലയിലാണ് മാക്സ്വെല്ലിനെ കൂടുതലായി ഉപയോഗിക്കുന്നത്. പവര്‍പ്ലേയില്‍ റണ്ണൊഴുക്ക് തടയലാണ് മുഖ്യശ്രമം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക