ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങിയില്ല; ഞെട്ടിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യന്‍ പേസര്‍

ഇന്ത്യന്‍ പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍ 34-ാം വയസ്സില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഐപിഎല്‍ 2025 മെഗാ ലേലത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വരുന്നതെന്നാണ് ശ്രദ്ധേയം. ലേലത്തില്‍ 40 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ ആരും വാങ്ങിയിരുന്നില്ല.

‘ചെറുപ്പത്തില്‍ ഞാന്‍ പഞ്ചാബിലെ മൈതാനങ്ങളില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍, എനിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന സ്വപ്നം. 2018 ല്‍ ദൈവത്തിന്റെ കൃപയാല്‍, എനിക്ക് എന്റെ ഇന്ത്യന്‍ ടി20 ടീമിലെ ക്യാപ്പ് നമ്പര്‍ 75 ലഭിച്ചു, ഏകദിന ടീമിലെ ക്യാപ് നമ്പര്‍ 221ഉം. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കേണ്ട സമയമാണിത്- വിരമിക്കല്‍ പ്രഖ്യാപിച്ച് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2018-19 കാലയളവില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ മൂന്നുവീതം ഏകദിനങ്ങളും ടി-20കളും കളിച്ചിട്ടുള്ള താരമാണ് സിദ്ധാര്‍ത്ഥ് കൗള്‍. 2008ല്‍ വിരാട് കോഹ്ലിക്ക് കീഴില്‍ അണ്ടര്‍ -19 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ആര്‍സിബി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

വലംകൈയ്യന്‍ പേസര്‍ രണ്ട് പതിറ്റാണ്ടോളം ആഭ്യന്തര സര്‍ക്യൂട്ടില്‍ കളിച്ചു. 2007ല്‍ മൊഹാലിയില്‍ ഒഡീഷയ്ക്കെതിരെ പഞ്ചാബിനായി ഫസ്റ്റ് ക്ലാസ് മത്സരത്തോടെയാണ് അദ്ദേഹത്തിന്റെ കരിയര്‍ ആരംഭിച്ചത്. അണ്ടര്‍ 19 ലോകകപ്പിന് ശേഷം ദേശീയ ടീമിലേക്ക് കടക്കാന്‍ സിദ്ധാര്‍ത്ഥ് കൗള്‍ പാടുപെട്ടെങ്കിലും പഞ്ചാബ് ടീമിലെ സ്ഥിരാംഗമാകാന്‍ അദ്ദേഹത്തിന് അധികം സമയമെടുത്തില്ല. 2009-ല്‍ ആഭ്യന്തര ടീമിനായി ലിസ്റ്റ് എയില്‍ അരങ്ങേറ്റം കുറിച്ചു.

സിദ്ധാര്‍ത്ഥ് കൗള്‍ 88 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. 17 അഞ്ച് വിക്കറ്റ് നേട്ടങ്ങളുടെ സഹായത്തോടെ അദ്ദേഹം 297 വിക്കറ്റ് വീഴ്ത്തി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍, അദ്ദേഹം 111 ലിസ്റ്റ് എ ഗെയിമുകളും 145 ടി20കളും കളിച്ചു. ലിസ്റ്റ് എ ക്രിക്കറ്റില്‍ 199 വിക്കറ്റുകളും ടി20യില്‍ 182 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.

2023-24 സീസണില്‍, സിദ്ധാര്‍ത്ഥ് കൗള്‍ പഞ്ചാബിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫിയും നേടി. ടൂര്‍ണമെന്റില്‍ പഞ്ചാബിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് കൗളായിരുന്നു. വിജയ് ഹസാരെ ട്രോഫിയുടെ കഴിഞ്ഞ പതിപ്പില്‍ പഞ്ചാബിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം കൂടിയാണ് അദ്ദേഹം. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വിദേശത്ത് കളിക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ