ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങിയില്ല; ഞെട്ടിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യന്‍ പേസര്‍

ഇന്ത്യന്‍ പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍ 34-ാം വയസ്സില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഐപിഎല്‍ 2025 മെഗാ ലേലത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വരുന്നതെന്നാണ് ശ്രദ്ധേയം. ലേലത്തില്‍ 40 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ ആരും വാങ്ങിയിരുന്നില്ല.

‘ചെറുപ്പത്തില്‍ ഞാന്‍ പഞ്ചാബിലെ മൈതാനങ്ങളില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍, എനിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന സ്വപ്നം. 2018 ല്‍ ദൈവത്തിന്റെ കൃപയാല്‍, എനിക്ക് എന്റെ ഇന്ത്യന്‍ ടി20 ടീമിലെ ക്യാപ്പ് നമ്പര്‍ 75 ലഭിച്ചു, ഏകദിന ടീമിലെ ക്യാപ് നമ്പര്‍ 221ഉം. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കേണ്ട സമയമാണിത്- വിരമിക്കല്‍ പ്രഖ്യാപിച്ച് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2018-19 കാലയളവില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ മൂന്നുവീതം ഏകദിനങ്ങളും ടി-20കളും കളിച്ചിട്ടുള്ള താരമാണ് സിദ്ധാര്‍ത്ഥ് കൗള്‍. 2008ല്‍ വിരാട് കോഹ്ലിക്ക് കീഴില്‍ അണ്ടര്‍ -19 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ആര്‍സിബി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

വലംകൈയ്യന്‍ പേസര്‍ രണ്ട് പതിറ്റാണ്ടോളം ആഭ്യന്തര സര്‍ക്യൂട്ടില്‍ കളിച്ചു. 2007ല്‍ മൊഹാലിയില്‍ ഒഡീഷയ്ക്കെതിരെ പഞ്ചാബിനായി ഫസ്റ്റ് ക്ലാസ് മത്സരത്തോടെയാണ് അദ്ദേഹത്തിന്റെ കരിയര്‍ ആരംഭിച്ചത്. അണ്ടര്‍ 19 ലോകകപ്പിന് ശേഷം ദേശീയ ടീമിലേക്ക് കടക്കാന്‍ സിദ്ധാര്‍ത്ഥ് കൗള്‍ പാടുപെട്ടെങ്കിലും പഞ്ചാബ് ടീമിലെ സ്ഥിരാംഗമാകാന്‍ അദ്ദേഹത്തിന് അധികം സമയമെടുത്തില്ല. 2009-ല്‍ ആഭ്യന്തര ടീമിനായി ലിസ്റ്റ് എയില്‍ അരങ്ങേറ്റം കുറിച്ചു.

സിദ്ധാര്‍ത്ഥ് കൗള്‍ 88 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. 17 അഞ്ച് വിക്കറ്റ് നേട്ടങ്ങളുടെ സഹായത്തോടെ അദ്ദേഹം 297 വിക്കറ്റ് വീഴ്ത്തി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍, അദ്ദേഹം 111 ലിസ്റ്റ് എ ഗെയിമുകളും 145 ടി20കളും കളിച്ചു. ലിസ്റ്റ് എ ക്രിക്കറ്റില്‍ 199 വിക്കറ്റുകളും ടി20യില്‍ 182 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.

2023-24 സീസണില്‍, സിദ്ധാര്‍ത്ഥ് കൗള്‍ പഞ്ചാബിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫിയും നേടി. ടൂര്‍ണമെന്റില്‍ പഞ്ചാബിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് കൗളായിരുന്നു. വിജയ് ഹസാരെ ട്രോഫിയുടെ കഴിഞ്ഞ പതിപ്പില്‍ പഞ്ചാബിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം കൂടിയാണ് അദ്ദേഹം. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വിദേശത്ത് കളിക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം