ഇന്ത്യൻ ടെസ്റ്റ് ടീമിന് ഫിറ്റ്‌നസ് കേന്ദ്രീകൃത മനോഭാവം വിരാട് കോഹ്‌ലി എങ്ങനെ പരിചയപ്പെടുത്തി എന്നും, അത് ഫോർമാറ്റിൽ തങ്ങളുടടെ സമീപനത്തെ എങ്ങനെ മാറ്റിമറിച്ചു എന്നും ചേതേശ്വർ പൂജാര പറഞ്ഞിരിക്കുകയാണ്. കോഹ്‌ലിയുടെ അപ്രതീക്ഷിത ടെസ്റ്റ് വിരമിക്കലിനുശേഷം, 2015 ൽ ക്യാപ്റ്റനായി നിയമിതനായ ശേഷം അദ്ദേഹം ആരംഭിച്ച ഫിറ്റ്നസ് കേന്ദ്രീകൃത പരിവർത്തനത്തെക്കുറിച്ച് പൂജാര പറഞ്ഞു.
പൂജാര ഇങ്ങനെ പറഞ്ഞു, “2015 ൽ വിരാട് ക്യാപ്റ്റനായി ചുമതലയേറ്റപ്പോൾ, ഇന്ത്യൻ ടീമിനുള്ളിൽ ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു സംസ്കാരം അദ്ദേഹം അവതരിപ്പിച്ചു. മറ്റ് ടീമുകൾ ഇതിനകം തന്നെ ഫിറ്റ്നസിന് മുൻഗണന നൽകിയിരുന്നപ്പോൾ, ഇന്ത്യൻ ടീം മെച്ചപ്പെടേണ്ടതുണ്ടായിരുന്നു, ആ സമയത്താണ് മാറ്റം സംഭവിച്ചത്.”
കോഹ്‌ലി ക്യാപ്റ്റൻസി ഏറ്റെടുത്തപ്പോൾ, ഫിറ്റ്നസ് ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായി മാറി. ഇഎസ്പിഎൻ ക്രിക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഫിറ്റ്നസിൽ കോഹ്‌ലി നൽകിയ പ്രാധാന്യം ടീമിനെ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ച് പൂജാര സംസാരിച്ചു. വാക്കുകൾ ഇങ്ങനെ:
“ഇന്ന് ഇന്ത്യൻ ടീം സെക്ഷനിൽ അഭിവാജ്യ ഘടകമായ യോ- യോ ടെസ്റ്റ് കോഹ്‌ലി നിദേശിച്ചതിന് ശേഷമാണ് വന്നത്. മറ്റ് ടീമുകൾ ഫിറ്റ്‌നസിന്റെ പ്രാധാന്യം ഇതിനകം മനസ്സിലാക്കിയിരുന്നുവെങ്കിലും, ഇന്ത്യ അതിന് കൂടുതൽ മുൻഗണന നൽകണമെന്ന് കോഹ്‌ലി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാരുടെ വളർച്ചയിൽ ഈ പ്രവണത പ്രതിഫലിച്ചു, പ്രത്യേകിച്ച് വിദേശ സാഹചര്യങ്ങളിൽ എതിരാളികൾക്ക് കൂടുതൽ സമ്മർദ്ദം നിലനിർത്താൻ അവർക്ക് കഴിഞ്ഞു.”
“ഒരു ടെസ്റ്റ് മത്സരത്തിൽ 20 വിക്കറ്റുകൾ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ചിലപ്പോൾ ഒരു അധിക ബാറ്റ്‌സ്മാനു പകരം ഒരു അധിക ബൗളറെ തിരഞ്ഞെടുക്കുക എന്ന കോഹ്‌ലിയുടെ തന്ത്രം ആക്രമണാത്മകവും ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു മാനസികാവസ്ഥ വളർത്തിയെടുക്കാനും സഹായിച്ചു.”
ഒരു സമയത്ത് സമനില എങ്കിൽ സമനില എന്ന ആറ്റിട്യൂട്ടിൽ കളിച്ച ഇന്ത്യക്ക് ജയിക്കാൻ സഹായകരമായ ഒരു അപ്പ്രോച്ച് കോഹ്‌ലി വളർത്തിയെടുക്കുക ആയിരുന്നു.