ബാറ്റിംഗിൽ സ്ഥിരത പുലർത്താനായില്ല; ഏഷ്യ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഇന്ത്യ

ഞായറാഴ്ച നടന്ന അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനോട് 59 റൺസിൻ്റെ കനത്ത തോൽവി ഏറ്റുവാങ്ങി. ശക്തമായ ബൗളിംഗ് പ്രകടനം കാഴ്ചവെച്ചപ്പോഴും അത് തുടരുന്നതിൽ ഇന്ത്യയുടെ ബാറ്റർമാർ പരാജയപ്പെട്ടു. ഇന്ത്യയുടെ ബൗളർമാർ ബംഗ്ലാദേശിനെ 49.1 ഓവറിൽ വെറും 198 റൺസിൽ ഒതുക്കിയെങ്കിലും വിജയം നേടുന്നതിൽ പങ്കുവഹിക്കാൻ ബാറ്റർമാർക്ക് സാധിച്ചില്ല. പ്രത്യേകിച്ചും ടൂർണമെൻ്റിൽ പാകിസ്ഥാനോട് തോറ്റതിന് ശേഷം ഇന്ത്യൻ ബാറ്റർമാർ മികച്ച ഫോമിലായിരുന്നു.

എന്നിരുന്നാലും, പിരിമുറുക്കമുള്ള ഫൈനലിൽ, ഇന്ത്യയ്ക്ക് രണ്ട് തവണ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു, ഇത് അവരുടെ ചേസിംഗിന് സാരമായി തുരങ്കംവച്ചു. ബംഗ്ലാദേശിൻ്റെ ബൗളർമാരും ഫീൽഡർമാരും നിരന്തരമായ സമ്മർദ്ദം ചെലുത്തിയത് ഇന്ത്യയുടെ തകർച്ചയ്ക്ക് കാരണമായി. 199 റൺസ് പിന്തുടർന്ന ഇന്ത്യ 35.2 ഓവറിൽ 139 റൺസിന് പുറത്തായി. അവരുടെ സ്പെഷ്യലിസ്റ്റ് ബാറ്റർമാർക്കൊന്നും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ഏറ്റവും പ്രായം കുറഞ്ഞ ഐപിഎൽ താരമായ വൈഭവ് സൂര്യവൻഷി 7 പന്തിൽ 9 റൺസ് (2 ഫോറുകൾ) മാത്രം നേടി പുറത്തായി.

അഞ്ച് ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിലായിരുന്ന സൂര്യവൻഷിയുടെയും ആയുഷ് മാത്രെയുടെയും (1) വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. തിരിച്ചടികളോടെ തുടങ്ങിയ ഇന്ത്യൻ ഇന്നിംഗ്‌സിനെ തുടർന്ന് ശേഷിക്കുന്ന ഇന്ത്യൻ ബാറ്റർമാർ നിശബ്ദരാക്കുകയും ബൗണ്ടറികളും സിംഗിൾസ് പോലും പരിമിതപ്പെടുത്തുകയും ചെയ്തു. സി ആന്ദ്രെ സിദ്ധാർത്ഥിനെ (35 പന്തിൽ 20) റിസാൻ ഹൊസൻ 12-ാം ഓവറിൽ പുറത്താക്കി ബംഗ്ലാദേശ് ബൗളിങ്ങിൽ പിടി മുറുക്കിയത്തോടെ മത്സരത്തിൽ വഴിത്തിരിവായി. ഇക്ബാൽ ഹുസൈൻ ഇമോൺ സാഹചര്യം പരമാവധി മുതലാക്കി മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ