ഇന്ത്യ കളിച്ചത് പന്ത്രണ്ട് താരങ്ങളുമായി, തുറന്നടിച്ച് മിക്കി ആർതർ

ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനത്തിന്റെ ബലത്തിൽ ഞായറാഴ്ച ചിരവൈരികളായ പാകിസ്ഥാനെതിരായ ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരം ടീം ഇന്ത്യ സ്വന്തമാക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തുന്നത് മുതൽ 17 പന്തിൽ 33 റൺസ് അടിച്ചുകൂട്ടുന്നത് വരെ അയാൾ ടീമിനെ വിജയവര കടത്തുന്നത് വരെ ടീമിൽ ഉണ്ടായിരുന്നു., ഓൾറൗണ്ടർ തന്റെ മിന്നുന്ന പ്രകടനത്തിന് ലോകമെമ്പാടും നിന്ന് പ്രശംസ നേടുന്നു, ഇപ്പോൾ മുൻ പാകിസ്ഥാൻ കോച്ച് മിക്കി ആർതറും ഹാർദിക്കിനെ അഭിനന്ദിക്കാൻ മുന്നോട്ട് വന്ന് അദ്ദേഹം “വളരെ മികച്ച ക്രിക്കറ്ററായി വളരുകയാണെന്ന്” പറഞ്ഞു.

“അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. ഇന്ത്യ 12 കളിക്കാരുമായി കളിക്കുന്നത് പോലെയാണ് ഇത്. ഞാൻ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമുള്ളപ്പോൾ ഞങ്ങളുടെ അവസ്ഥയും ഇതുപോലെ ആയിരുന്നു. ഞങ്ങൾക്ക് ജാക്ക് കാലിസ് ഉണ്ടായിരുന്നു. നിങ്ങളുടെ നാല് സീമർമാരിൽ ഒരാളാകാനും ആദ്യ 5 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാനും പറ്റുന്ന ഒരു താരമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഒരു അധിക കളിക്കാരനുമായി കളിക്കുന്നത് പോലെയാണ്. ഹാർദിക്ക് പക്വതയും പാകതയും ഉള്ളതായി വരുന്നത് ഞാൻ കണ്ടു,” മിക്കി ആർതർ ESPNcriinfo യുടെ T20 ടൈംഔട്ടിൽ പറഞ്ഞു.

“കഴിഞ്ഞ ഐ‌പി‌എല്ലിലെ അവന്റെ നേതൃത്വം മികച്ചതായിരുന്നു, അദ്ദേഹം തന്റെ ടീമിനെ നന്നായി കൈകാര്യം ചെയ്തു. തന്റെ ടീമിനായി സമ്മർദ്ദ സാഹചര്യങ്ങൾ അദ്ദേഹം നന്നായി കളിച്ചു. അദ്ദേഹം വളരെ മികച്ച ക്രിക്കറ്റ് കളിക്കാരനായി വളരുകയാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ നാളെ ഹോങ്കോങ്ങിനെ നേരിടുമ്പോൾ താരം ഒരിക്കൽക്കൂടി അത്ഭുതപ്രകടനം തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക