ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് പ്രശ്നത്തിന് പരിഹാരമാവുന്നു; പ്രതീക്ഷ നൽകി പിസിബി ചെയർമാൻ

ഇന്ത്യയുമായുള്ള ദീർഘകാല ക്രിക്കറ്റ് തർക്കം പരിഹരിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി (ഐസിസി) ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. ദുബായിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാൻ്റെ വിജയത്തിൽ പങ്കെടുത്ത ശേഷം അടുത്ത വർഷത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഹൈബ്രിഡ് മോഡലിനെക്കുറിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കാനാകുമെന്ന് നഖ്‌വി പ്രത്യാശ പ്രകടിപ്പിച്ചു.

ഇത് എങ്ങനെ നേടാനാകുമെന്ന് നഖ്‌വി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റണമെന്ന ഐസിസിയുടെ ആവശ്യം പിസിബി അംഗീകരിച്ചതായി തോന്നുന്നു. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയുടെ ഏക ആതിഥേയർ പാകിസ്ഥാൻ ആണ്. പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെട്ട മുംബൈ ഭീകരാക്രമണത്തിന് ശേഷം 2008 മുതൽ അയൽരാജ്യത്തേക്ക് ടീം ഇന്ത്യയെ അയക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഉറച്ചുനിൽക്കുന്നു.

“ക്രിക്കറ്റിന് ഏറ്റവും മികച്ചത് ഞങ്ങൾ ചെയ്യും. ഏത് ഫോർമുല സ്വീകരിച്ചാലും തുല്യനിലയിലായിരിക്കും.” നഖ്‌വി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഞങ്ങൾ ഞങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിച്ചു, ഇന്ത്യക്കാർ അവരുടേത് നൽകി. വിൻ-വിൻ സാഹചര്യമാണ് ലക്ഷ്യം. ക്രിക്കറ്റിന് വിജയമാണ് കൂടുതൽ പ്രധാനം,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നഖ്‌വി എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് മേധാവി മുബാഷിർ ഉസ്മാനിയെ ദുബായിൽ സന്ദർശിച്ചിരുന്നു. ഐസിസിയുടെ അസോസിയേറ്റ് അംഗങ്ങളുടെ കമ്മറ്റി ചെയർമാൻ കൂടിയാണ് ഉസ്മാനി.

ഇന്ത്യ സന്ദർശിച്ചില്ലെങ്കിലും മുഖം രക്ഷിക്കാനുള്ള സൂത്രവാക്യം കൊണ്ടുവരാനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകി. പാക്കിസ്ഥാൻ്റെ അഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പിസിബി തയ്യാറല്ലെന്ന് നഖ്‌വി പറഞ്ഞു. “പാകിസ്ഥാൻ്റെ അഭിമാനമാണ് ഏറ്റവും പ്രധാനം. ക്രിക്കറ്റ് ജയിക്കണം, പാകിസ്ഥാന് അതിൻ്റെ അഭിമാനമുണ്ടാകണം.”നഖ്‌വി പറഞ്ഞു

“ഇത് ഏകപക്ഷീയമായിരിക്കില്ല: ഞങ്ങൾ ഇന്ത്യയിലേക്ക് പോകുന്നു, അവർ ഞങ്ങളെ സന്ദർശിക്കുന്നില്ല. ഇപ്പോൾ നടക്കുന്ന ചർച്ചകൾ എന്തായാലും അത് എന്നെന്നേക്കുമായി പരിഹരിക്കാനാണ്. എന്ത് സംഭവിച്ചാലും ഞങ്ങൾ തുല്യ നിലയിലായിരിക്കും. “എന്ത് ചർച്ചകൾ നടന്നാലും അത് ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടി മാത്രമല്ല ദീർഘകാലത്തേക്ക് ഉള്ളതാണ്.” നഖ്‌വി പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ