ഒരു മാക്‌സ്‌വെൽ ലൈക് താരത്തിന്റെ അഭാവം ഇന്ത്യക്കുണ്ട്, അത്തരത്തിൽ ഒരു താരമുണ്ടെങ്കിൽ നമ്മുടെ കാര്യം സെറ്റ് ആണ്; 2011 ലോകകപ്പ് സമയത്ത് ഉള്ളതും ഇപ്പോൾ നമുക്ക് ഇല്ലാത്തതും അത് തന്നെയാണ്

2011 ലോകകപ്പ് ഇന്ത്യ ജയിക്കുമ്പോൾ അത് സാധ്യമാക്കിയ ഒരു ഘടകങ്ങൾ ഉണ്ടായിരുന്നു. ധോണി എന്ന നായകന്റെ സാന്നിധ്യം, സഹീർ നേതൃത്വം നൽകിയ ബോളിങ് ഡിപ്പാർട്മെന്റ്, സച്ചിനും സെവാഗും കോഹ്‌ലിയും ഗംഭീറും അടങ്ങിയ ബാറ്റിംഗ് നിര, യുവരാജ് എന്ന തകർപ്പൻ ഓൾ റൗണ്ടർ. അങ്ങനെ പല പല ഘടകങ്ങൾക്കിയിൽ എല്ലാവരും എടുത്ത് പറയുന്ന ഒന്നായിരുന്നു പാർട്ട് ടൈം ബോളറുമാരുടെ സാന്നിധ്യം. സെവാഗും, യുവരാജും, റെയ്നയും, അടങ്ങുന്ന പാർട്ട് ടൈം ബോളറുമാരുടെ സാന്നിധ്യം. ആ ലോകകപ്പ് ജയിച്ചതിൽ നിർണായകമായത് ഇവരുടെ സാന്നിധ്യം തന്നെയാണ്.

ഇന്ന് 12 വർഷങ്ങൾക്കിപ്പുറം സ്വന്തം മണ്ണിൽ ഒരു ലോകകപ്പ് നടക്കുമ്പോൾ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അത്തരത്തിൽ ഉള്ള ബോളറുമാരുടെ അഭാവമാണ്. പ്രധാന ബോളറുമാർക്ക് വിക്കറ്റ് നടന്ന പറ്റിയില്ലെങ്കിൽ നമുക്ക് മിടുക്കരായ പാർട്ട്ടൈം ബോളറുമാർ ഇല്ല എന്നത് വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. ജഡേജ മാത്രമാണ് നമുക്ക് ബാറ്റ് കൂടി ചെയ്യാൻ അറിയാവുന്ന ബോളർ ആയി ഉള്ളത്, എന്നാൽ അദ്ദേഹത്തെ ഒരു പാർട് ടൈം ബോളർ എന്ന് വിളിക്കാൻ പറ്റില്ല കാരണം ടെസ്റ്റിൽ ഉൾപ്പടെ ഇന്ത്യയുടെ പ്രധാന സ്പിൻ ബോളർ ആണ് അദ്ദേഹം. അങ്ങനെ നോക്കിയാൽ നമുക്ക് ആരും ഇല്ലെന്ന് തന്നെ പറയാം.

ഓസ്‌ട്രേലിയക്ക് എതിരെയുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കിയതിനാൽ മൂന്നാം മത്സരം അപ്രസക്തമായിരുന്നു. എന്നാൽ അത് ഇന്ത്യക്ക് ഒരു അപകട സൂചന നൽകിയിരിക്കുന്നു. ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ വിജയ ലക്‌ഷ്യം പിന്തുടരുന്ന ഇന്ത്യ മികച്ച രീതിയിൽ മുന്നേറുക ആയിരുന്നു. എന്നാൽ സ്ഥാന കയറ്റം കിട്ടിയ സുന്ദർ, അർദ്ധ സെഞ്ച്വറി നേടിയ രോഹിത് കോഹ്ലി എന്നിവരെയും അപകടകാരിയായ ശ്രേയസിനെയും മടക്കിയത് ഓസ്‌ട്രേലിയയുടെ പാർട് ടൈം ബോളർ മാക്‌സ്‌വെൽ തന്നെയാണ്.

അത്തരം ഒരു ബോളർ ഇല്ലാത്തത് തന്നെയാണ് ഇന്ത്യ ഈ ലോകകപ്പിൽ നേരിടുന്ന വെല്ലുവിളി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ