ഒരു മാക്‌സ്‌വെൽ ലൈക് താരത്തിന്റെ അഭാവം ഇന്ത്യക്കുണ്ട്, അത്തരത്തിൽ ഒരു താരമുണ്ടെങ്കിൽ നമ്മുടെ കാര്യം സെറ്റ് ആണ്; 2011 ലോകകപ്പ് സമയത്ത് ഉള്ളതും ഇപ്പോൾ നമുക്ക് ഇല്ലാത്തതും അത് തന്നെയാണ്

2011 ലോകകപ്പ് ഇന്ത്യ ജയിക്കുമ്പോൾ അത് സാധ്യമാക്കിയ ഒരു ഘടകങ്ങൾ ഉണ്ടായിരുന്നു. ധോണി എന്ന നായകന്റെ സാന്നിധ്യം, സഹീർ നേതൃത്വം നൽകിയ ബോളിങ് ഡിപ്പാർട്മെന്റ്, സച്ചിനും സെവാഗും കോഹ്‌ലിയും ഗംഭീറും അടങ്ങിയ ബാറ്റിംഗ് നിര, യുവരാജ് എന്ന തകർപ്പൻ ഓൾ റൗണ്ടർ. അങ്ങനെ പല പല ഘടകങ്ങൾക്കിയിൽ എല്ലാവരും എടുത്ത് പറയുന്ന ഒന്നായിരുന്നു പാർട്ട് ടൈം ബോളറുമാരുടെ സാന്നിധ്യം. സെവാഗും, യുവരാജും, റെയ്നയും, അടങ്ങുന്ന പാർട്ട് ടൈം ബോളറുമാരുടെ സാന്നിധ്യം. ആ ലോകകപ്പ് ജയിച്ചതിൽ നിർണായകമായത് ഇവരുടെ സാന്നിധ്യം തന്നെയാണ്.

ഇന്ന് 12 വർഷങ്ങൾക്കിപ്പുറം സ്വന്തം മണ്ണിൽ ഒരു ലോകകപ്പ് നടക്കുമ്പോൾ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അത്തരത്തിൽ ഉള്ള ബോളറുമാരുടെ അഭാവമാണ്. പ്രധാന ബോളറുമാർക്ക് വിക്കറ്റ് നടന്ന പറ്റിയില്ലെങ്കിൽ നമുക്ക് മിടുക്കരായ പാർട്ട്ടൈം ബോളറുമാർ ഇല്ല എന്നത് വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. ജഡേജ മാത്രമാണ് നമുക്ക് ബാറ്റ് കൂടി ചെയ്യാൻ അറിയാവുന്ന ബോളർ ആയി ഉള്ളത്, എന്നാൽ അദ്ദേഹത്തെ ഒരു പാർട് ടൈം ബോളർ എന്ന് വിളിക്കാൻ പറ്റില്ല കാരണം ടെസ്റ്റിൽ ഉൾപ്പടെ ഇന്ത്യയുടെ പ്രധാന സ്പിൻ ബോളർ ആണ് അദ്ദേഹം. അങ്ങനെ നോക്കിയാൽ നമുക്ക് ആരും ഇല്ലെന്ന് തന്നെ പറയാം.

ഓസ്‌ട്രേലിയക്ക് എതിരെയുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കിയതിനാൽ മൂന്നാം മത്സരം അപ്രസക്തമായിരുന്നു. എന്നാൽ അത് ഇന്ത്യക്ക് ഒരു അപകട സൂചന നൽകിയിരിക്കുന്നു. ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ വിജയ ലക്‌ഷ്യം പിന്തുടരുന്ന ഇന്ത്യ മികച്ച രീതിയിൽ മുന്നേറുക ആയിരുന്നു. എന്നാൽ സ്ഥാന കയറ്റം കിട്ടിയ സുന്ദർ, അർദ്ധ സെഞ്ച്വറി നേടിയ രോഹിത് കോഹ്ലി എന്നിവരെയും അപകടകാരിയായ ശ്രേയസിനെയും മടക്കിയത് ഓസ്‌ട്രേലിയയുടെ പാർട് ടൈം ബോളർ മാക്‌സ്‌വെൽ തന്നെയാണ്.

അത്തരം ഒരു ബോളർ ഇല്ലാത്തത് തന്നെയാണ് ഇന്ത്യ ഈ ലോകകപ്പിൽ നേരിടുന്ന വെല്ലുവിളി.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി