സൂര്യകുമാറിനു പകരം വെയ്ക്കാന്‍ പറ്റുന്ന ഒരേയൊരു താരം; മലയാളികളുടെ മനം നിറച്ച് കാര്‍ത്തിക്

സൂര്യകുമാര്‍ യാദവിനു പകരം ഇന്ത്യയ്ക്കു കളിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു താരം സഞ്ജു സാംസണാണെന്ന് സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനു പകരം സഞ്ജു സാംസണ് അവസരം നല്‍കണമെന്ന് പറഞ്ഞാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.

നിലവില്‍ സൂര്യകുമാര്‍ യാദവിനു പകരം ഇന്ത്യയ്ക്കു കളിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു താരം സഞ്ജു സാംസണാണ്. സൂര്യയ്ക്ക് വിശ്രമം നല്‍കി അദ്ദേഹത്തെ ഏകദിനത്തില്‍ തിരികെ കൊണ്ടുവരണം. മറ്റുള്ളവര്‍ക്ക് അവസരം നല്‍കിയില്ലെങ്കില്‍ അത് എല്ലാവരോടുമുള്ള അനീതിയാകും.

ഈ സാഹചര്യത്തില്‍ ഏറ്റവും മികച്ചയാള്‍ സഞ്ജുവാണ്. കാരണം ഫാസ്റ്റ് ബോളുകള്‍ നേരിടാന്‍ അദ്ദേഹത്തിന് ഇഷ്ടമാണ്, ഷോട്ട് പിച്ച് ബോളിംഗിലും അദ്ദേഹം നന്നായി കളിക്കും. സൂര്യകുമാര്‍ യാദവിനു പകരം സഞ്ജുവിനെ കാണാന്‍ ആഗ്രഹിക്കുന്നു- കാര്‍ത്തിക് പറഞ്ഞു.

എന്നാല്‍ മൂന്നാം ടി20യിലും ഇന്ത്യ സഞ്ജുവിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല. മോശം ഫോം തുടരുന്ന റിഷഭ് പന്തിനെ നിലനിര്‍ത്തി ഇന്ത്യ സഞ്ജുവിനെ തഴഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍