സൂര്യകുമാറിനു പകരം വെയ്ക്കാന്‍ പറ്റുന്ന ഒരേയൊരു താരം; മലയാളികളുടെ മനം നിറച്ച് കാര്‍ത്തിക്

സൂര്യകുമാര്‍ യാദവിനു പകരം ഇന്ത്യയ്ക്കു കളിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു താരം സഞ്ജു സാംസണാണെന്ന് സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനു പകരം സഞ്ജു സാംസണ് അവസരം നല്‍കണമെന്ന് പറഞ്ഞാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.

നിലവില്‍ സൂര്യകുമാര്‍ യാദവിനു പകരം ഇന്ത്യയ്ക്കു കളിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു താരം സഞ്ജു സാംസണാണ്. സൂര്യയ്ക്ക് വിശ്രമം നല്‍കി അദ്ദേഹത്തെ ഏകദിനത്തില്‍ തിരികെ കൊണ്ടുവരണം. മറ്റുള്ളവര്‍ക്ക് അവസരം നല്‍കിയില്ലെങ്കില്‍ അത് എല്ലാവരോടുമുള്ള അനീതിയാകും.

ഈ സാഹചര്യത്തില്‍ ഏറ്റവും മികച്ചയാള്‍ സഞ്ജുവാണ്. കാരണം ഫാസ്റ്റ് ബോളുകള്‍ നേരിടാന്‍ അദ്ദേഹത്തിന് ഇഷ്ടമാണ്, ഷോട്ട് പിച്ച് ബോളിംഗിലും അദ്ദേഹം നന്നായി കളിക്കും. സൂര്യകുമാര്‍ യാദവിനു പകരം സഞ്ജുവിനെ കാണാന്‍ ആഗ്രഹിക്കുന്നു- കാര്‍ത്തിക് പറഞ്ഞു.

എന്നാല്‍ മൂന്നാം ടി20യിലും ഇന്ത്യ സഞ്ജുവിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല. മോശം ഫോം തുടരുന്ന റിഷഭ് പന്തിനെ നിലനിര്‍ത്തി ഇന്ത്യ സഞ്ജുവിനെ തഴഞ്ഞു.

Latest Stories

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്