ക്യാച്ചുകള്‍ കൈവിടാനും ഇന്ത്യയും ശ്രീലങ്കയും മത്സരിച്ചു ; ഇരു ടീമുകളും വരുത്തിയത്‌ ഫീല്‍ഡിംഗ്‌ പിഴവുകളുടെ പ്രളയം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാരുടെ വെടിക്കെട്ടിനൊപ്പം ഇരുടീമുകളും ക്യാച്ചുകള്‍ കൈവിടാനും മത്സരിച്ചു. ഇന്ത്യയുടെ ഇന്നിംഗ്‌സില്‍ രണ്ടു തവണ ശ്രീലങ്കന്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ച്‌ നഷ്ടപ്പെടുത്തിയപ്പോള്‍ ശ്രീലങ്കയുടെ ഇന്നിംഗ്‌സില്‍ രണ്ടു തവണ ഇന്ത്യന്‍ ഫീല്‍ഡര്‍മാരും പന്തു തപ്പി.

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ഇഷാന്‍ കിഷനും ശ്രേയസ്‌ അയ്യര്‍ക്കുമായിരുന്നു ലൈഫ്‌ കിട്ടിയത്‌. അടിച്ചു തകര്‍ത്തു മുന്നേറുകയായിരുന്ന ഇഷാന്‍ കിഷന്‍ 43 ല്‍ നില്‍ക്കുമ്പോള്‍ താരത്തെ പുറത്താക്കാന്‍ കിട്ടിയ അവസരം ലങ്കന്‍ താരങ്ങള്‍ നഷ്ടമാക്കി. ഇഷാന്‍ കിഷന്‍ ഉയര്‍ത്തിയടിച്ച പന്ത്‌ ബൗണ്ടറി ലൈനില്‍ ലിയനാഗേ താഴെയിടുകയായിരുന്നു. ലൈഫ്‌്‌ കിട്ടിയതിന്‌ തൊട്ടു പിന്നാലെ ഇഷാന്‍ അര്‍ദ്ധശതകം തികയ്‌ക്കുകയും കിട്ടിയ ലൈഫ്‌ മുതലാക്കി 89 റണ്‍സ്‌ നേടുകയും ചെയ്‌തു. ഒടുവില്‍ ഇഷാനെ പുറത്താക്കിയതും ലിയനാഗേ തന്നെയായിരുന്നു ഷനകയുടെ പന്തില്‍ ലിയനാഗേ പിടിക്കുകയായിരുന്നു.

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ശ്രീലങ്കന്‍ ഫീല്‍ഡര്‍മാര്‍ രണ്ടാമത്‌ താഴെയിട്ടത്‌ തകര്‍പ്പന്‍ ബാറ്റിംഗ്‌ നടത്തിയ ശ്രേയസ്‌ അയ്യരെയാണ്‌. ലൈഫ്‌ കിട്ടിയ ശ്രേയസ്‌ അയ്യര്‍ 28 പന്തുകളില്‍ 57 റണ്‍സാണ്‌ അടിച്ചത്‌. ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും പന്തുപായിച്ച അയ്യര്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും പറത്തി.

ശ്രീലങ്കയുടെ ഊഴം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ അവസരമായി. ശ്രീലങ്കന്‍ ഇന്നിംഗ്‌സില്‍ ആദ്യം ക്യാച്ച്‌ നഷ്ടമാക്കിയത്‌ വെങ്കിടേഷ്‌ അയ്യരായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ലങ്കന്‍ ബാറ്റസ്‌മാന്‍ കാമില്‍മിശ്ര ലെഗ്‌സൈഡിലേക്ക്‌ നടത്തിയ ശ്രമം ബാറ്റിന്റെ വശത്ത്‌ തട്ടിപോയത്‌ ഓഫ്‌ സൈഡിലേക്ക്‌. നേരെ വെങ്കിടേഷ്‌ അയ്യരുടെ കയ്യിലേക്കാണ്‌ എത്തിയതെങ്കിലും താരം കയ്യിലെത്തിയ പന്ത്‌ തപ്പിത്തടഞ്ഞു താഴെയിട്ടു. ഇതു കണ്ട്‌ നായകന്‍ രോഹിത്‌ ശര്‍മ്മ തലയില്‍ കൈവെച്ചു പോയി. എന്നാല്‍ അതേ ഓവറില്‍ ഇന്ത്യന്‍ നായകന്‍ തന്നെ പിന്നാലെ മിശ്രയ ക്യാച്ച്‌ ചെയ്‌തു പുറത്താക്കുകയും ചെയ്‌തു.

തൊട്ടു പിന്നാലെ ശ്രേയസ്‌ അയ്യരും ക്യാച്ച്‌ കൈവിടുന്നത്‌ കണ്ടു. ചഹല്‍ എറിഞ്ഞ ആറാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ഈ സംഭവം. ചഹലിനെ സ്വീപ്പ്‌ ചെയ്‌ത ലങ്കന്‍ ബാറ്റ്‌സ്‌മാന്‍ അസാലങ്കയുടെ അടി നേരെ പോയത്‌ ശ്രേയസ്‌ അയ്യരുടെ അടുത്തേക്ക്‌ അയ്യര്‍ ഡൈവ്‌ ചെയ്‌ത്‌ പിടിക്കാന്‍ ശ്രമിച്ചെങ്കിലും പന്ത്‌ താഴെയിട്ടു. ക്യാച്ചാണെന്ന്‌ കരുതി ചഹല്‍ സന്തോഷത്തോടെ ഓടുക പോലും ചെയ്‌തെങ്കിലും തൊട്ടുപിന്നാലെ താരം ചമ്മല്‍ മറയ്‌ക്കാന്‍ പാടുപെടുന്നതും കണ്ടു. അസാലങ്ക പിന്നീട്‌ ഹാഫ്‌ സെഞ്ച്വറിയും നേടി.

Latest Stories

'2001ൽ തെന്നലയെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ട്രാജഡികളിലൊന്ന്'; എ കെ ആന്റണി

ലോറി പെട്ടെന്ന് ട്രാക്ക് മാറി, ഇടിയുടെ ആഘാതത്തില്‍ അച്ഛന്റെ തലപൊട്ടി.. ബെംഗളൂരു യാത്ര ഷൈനിന്റെ ചികിത്സയ്ക്ക്..; നടന്റെ ഡ്രൈവര്‍

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ, മരണം നാല്; റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകളിൽ 31 ശതമാനം കേരളത്തിൽ

ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും 4.5 കോടി തട്ടി, ഓഹരി വിപണിയിൽ നിക്ഷേപിച്ചു; ഐസിഐസിഐ ബാങ്ക് മാനേജർ അറസ്റ്റിൽ

എം സ്വരാജിന്റെ വിജയത്തിനായി പിണറായി വിജയന്‍ നേരിട്ടിറങ്ങും; നിലമ്പൂരില്‍ ക്യാമ്പ് ചെയ്ത് മുഖ്യമന്ത്രി പ്രചരണ പരിപാടികള്‍ ഏകോപിപ്പിക്കും

'ഞാൻ അവളെ കൈപിടിച്ച് കൊടുത്തിട്ടില്ല, എനിക്കതുമായി ഒരു ബന്ധവുമില്ല'; ദുരഭിമാന കൊലക്ക് ഇരയായി കൊല്ലപ്പെട്ട കെവിന്റെ അച്ഛൻ

ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയ്ക്ക് സച്ചിനും ആന്‍ഡേഴ്‌സണുമായി എന്ത് ബന്ധം, സര്‍പ്രൈസുമായി ക്രിക്കറ്റ് ബോര്‍ഡുകള്‍, ഇത് പൊളിക്കുമെന്ന് ആരാധകര്‍

ഇഎംഐ കുറയും, വായ്പയുള്ളവര്‍ക്കും വായ്പ തേടുന്നവര്‍ക്കും ആശ്വാസം; റിസര്‍വ്വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറിച്ചു

തല്ലിക്കൊന്ന് കാട്ടില്‍ക്കളയും, അപ്പന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും..; സാന്ദ്ര തോമസിന് വധഭീഷണി, പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ സന്ദേശം പുറത്ത്

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു