IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലെ അവസാന കളിയിലെ സഞ്ജു സാംസണിന്റെയും തിലക് വര്‍മയുടെയും സെഞ്ച്വറികളെ താരതമ്യം ചെയ്ത് എബി ഡിവില്ലിയേഴ്സ്. ഇന്ത്യ 135 റണ്‍സിനു വിജയിച്ച പോരാട്ടത്തില്‍ തിലക് പുറത്താവാതെ 120 റണ്‍സും സഞ്ജു 109 റണ്‍സും നേടിയിരുന്നു.

ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സില്‍ തിലക് 47 ബോളില്‍ 120ഉം സഞ്ജു 56 ബോളില്‍ 109ഉം റണ്‍സ് സ്‌കോര്‍ ചെയ്തു. ഞാന്‍ ഇക്കാര്യം പറയുന്നതില്‍ നിങ്ങള്‍ എന്നെ കുഴപ്പത്തിലാക്കരുത്. തിലകിനേക്കാള്‍ മികച്ച ഇന്നിങ്സ് കളിച്ചത് സഞ്ജുവാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇതു എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച താരങ്ങളിലൊരാളാണ് തിലക് വര്‍മ. അടുത്ത അഞ്ചു- പത്ത് വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായി അദ്ദേഹത്തെ കാണാനും സാധിക്കും. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ തിലക് കളിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളതാണ്. ചിന്നസ്വാമിയില്‍ ആര്‍സിബിക്കെതിരേ അദ്ദേഹത്തിന്റെ മികച്ച ചില പ്രകടനങ്ങളും കണ്ടു കഴിഞ്ഞു. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമായി തിലക് മാറും.

ദക്ഷിണാഫ്രിക്കയുമായുള്ള അവസാന കളിയിലേത് തിലകിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സായിരുന്നില്ല. ഞാന്‍ ഇതു പറയുമ്പോള്‍ തമാശയായി തോന്നുന്നുണ്ടാവും. സെഞ്ച്വറി നേടിയെങ്കിലും കളിയില്‍ പലപ്പോഴും ബാറ്റിലിന്റ മധ്യത്തില്‍ ബോള്‍ കൊള്ളിക്കാന്‍ തിലകിനായിരുന്നില്ല. എന്നിട്ടും അദ്ദേഹം സെഞ്ച്വറി കണ്ടെത്തി. ഇതാണ് ക്രിക്കറ്റെന്ന ഗെയിമിന്റെ സൗന്ദര്യം. സ്‌കോര്‍ ബോര്‍ഡില്‍ എന്താണോ കാണിക്കുന്നത് അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം