IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലെ അവസാന കളിയിലെ സഞ്ജു സാംസണിന്റെയും തിലക് വര്‍മയുടെയും സെഞ്ച്വറികളെ താരതമ്യം ചെയ്ത് എബി ഡിവില്ലിയേഴ്സ്. ഇന്ത്യ 135 റണ്‍സിനു വിജയിച്ച പോരാട്ടത്തില്‍ തിലക് പുറത്താവാതെ 120 റണ്‍സും സഞ്ജു 109 റണ്‍സും നേടിയിരുന്നു.

ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സില്‍ തിലക് 47 ബോളില്‍ 120ഉം സഞ്ജു 56 ബോളില്‍ 109ഉം റണ്‍സ് സ്‌കോര്‍ ചെയ്തു. ഞാന്‍ ഇക്കാര്യം പറയുന്നതില്‍ നിങ്ങള്‍ എന്നെ കുഴപ്പത്തിലാക്കരുത്. തിലകിനേക്കാള്‍ മികച്ച ഇന്നിങ്സ് കളിച്ചത് സഞ്ജുവാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇതു എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച താരങ്ങളിലൊരാളാണ് തിലക് വര്‍മ. അടുത്ത അഞ്ചു- പത്ത് വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായി അദ്ദേഹത്തെ കാണാനും സാധിക്കും. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ തിലക് കളിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളതാണ്. ചിന്നസ്വാമിയില്‍ ആര്‍സിബിക്കെതിരേ അദ്ദേഹത്തിന്റെ മികച്ച ചില പ്രകടനങ്ങളും കണ്ടു കഴിഞ്ഞു. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമായി തിലക് മാറും.

ദക്ഷിണാഫ്രിക്കയുമായുള്ള അവസാന കളിയിലേത് തിലകിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സായിരുന്നില്ല. ഞാന്‍ ഇതു പറയുമ്പോള്‍ തമാശയായി തോന്നുന്നുണ്ടാവും. സെഞ്ച്വറി നേടിയെങ്കിലും കളിയില്‍ പലപ്പോഴും ബാറ്റിലിന്റ മധ്യത്തില്‍ ബോള്‍ കൊള്ളിക്കാന്‍ തിലകിനായിരുന്നില്ല. എന്നിട്ടും അദ്ദേഹം സെഞ്ച്വറി കണ്ടെത്തി. ഇതാണ് ക്രിക്കറ്റെന്ന ഗെയിമിന്റെ സൗന്ദര്യം. സ്‌കോര്‍ ബോര്‍ഡില്‍ എന്താണോ കാണിക്കുന്നത് അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്