ന്യുസിലാൻഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ഇതോടെ ഏകദിന പരമ്പര കീവികൾ 2-1 നു സ്വന്തമാക്കി. 41 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി വിരാട് കോഹ്ലി, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്‌ഡി എന്നിവർ മാത്രമാണ് തിളങ്ങിയത്. കീവികൾക്ക് വേണ്ടി സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാൻഡ് 337 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.
ഇന്ത്യക്കായി വിരാട് കോഹ്ലി 108 പന്തിൽ 10 ഫോറും 3 സിക്‌സും അടക്കം 124 റൺസാണ് അടിച്ചെടുത്തത്. 57 പന്തിൽ രണ്ട് ഫോറും സിക്‌സും അടക്കം 53 റൺസാണ് നിതീഷ് കുമാർ നേടിയത്. കൂടാതെ ഹർഷിത് റാണ 43 പന്തിൽ നാല് ഫോറും നാല് സിക്‌സും അടക്കം 52 റൺസും നേടി പൊരുതി.
ടൂർണമെന്റിൽ ഉടനീളം ഹർഷിത് റാണ മികച്ച പ്രകടനമാണ് നടത്തിയത്. ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റിംഗിൽ 52 റൺസും ബോളിങ്ങിൽ 3 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. ഗംഭീർ എല്ലാ ഫോർമാറ്റിലും ഹർഷിതിനെ ഉൾപെടുത്തുന്നതിൽ വൻ ആരാധകരോഷം ഉണ്ടായിരുന്നു. എന്നാൽ ന്യുസിലാൻഡിനെതിരെ നടന്ന പരമ്പരയിലൂടെ ഗംഭീർ അതിനുള്ള മറുപടി നൽകി.