IND vs ENG: ഋഷഭ് പന്തിന്റെ പരിക്കിനെക്കുറിച്ച് ദുഃഖകരമായ അപ്‌ഡേറ്റ് നൽകി സായ് സുദർശൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്കിനെക്കുറിച്ച് ദുഃഖകരമായ അപ്‌ഡേറ്റ് നൽകി സഹതാരം സായ് സുദർശൻ. പന്തിനെ സ്കാനിംഗിന് വിധേയമാക്കുമെന്ന് സുദർശൻ വെളിപ്പെടുത്തി. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഉടൻ സുഖം പ്രാപിക്കുമെന്ന് യുവതാരം പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും, ടെസ്റ്റ് മത്സരത്തിന്റെ ശേഷിക്കുന്ന സമയത്ത് പന്ത് കളത്തിലിറങ്ങുന്നില്ലെങ്കിൽ മറ്റ് ബാറ്റർമാർ അധിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

“തീർച്ചയായും അദ്ദേഹത്തിന് വളരെയധികം വേദന അനുഭവപ്പെട്ടു. അവർ സ്കാനിംഗിന് പോയിട്ടുണ്ട്. രാത്രിയിൽ നമുക്ക് അത് അറിയാൻ കഴിയും. നാളെ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. തീർച്ചയായും അദ്ദേഹം ഒരു വലിയ മിസ്സ് ആയിരിക്കും. കാരണം അദ്ദേഹം ഇന്നും നന്നായി ബാറ്റ് ചെയ്തു.

അദ്ദേഹം വീണ്ടും തിരിച്ചുവന്നില്ലെങ്കിൽ തീർച്ചയായും അതിന്റെ അനന്തരഫലങ്ങൾ ഉണ്ടാകും. എന്നാൽ അതേ സമയം, ഇപ്പോൾ ബാറ്റ് ചെയ്യുന്ന ബാറ്റർമാരും അകത്ത് കുറച്ച് ഓൾറൗണ്ടർമാരുമുണ്ട്. ആ വിടവ് നന്നായി പരിഹരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും, ദീർഘനേരം ബാറ്റ് ചെയ്യും,” കളിയുടെ അവസാനം നടന്ന പത്രസമ്മേളനത്തിൽ സുദർശൻ പറഞ്ഞു.

ഇംഗ്ലണ്ട് ബോളർ ക്രിസ് വോക്‌സിന്റെ ബോള‍്‍ കാലില്‍ കൊണ്ടാണ് പന്തിന് പരിക്കേറ്റത്. ഇംഗ്ലണ്ട് എൽ.ബി.ഡബ്ല്യുവിന് റിവ്യു നൽകിയെങ്കിലും നോട്ടൗട്ടായിരുന്നു. എന്നാൽ വേദന കൊണ്ട് പുളഞ്ഞ പന്ത് ഗ്രൗണ്ടിൽ വീഴുകയും, റിട്ടയർഡ് ഹർട്ടായി ക്രീസ് വിടുകയും ചെയ്തു.

48 പന്തിൽ 37 റൺസുമായി മികച്ച രീതിയിൽ നീങ്ങുമ്പോഴായിരുന്നു പന്തിന് പരിക്കറ്റത്. നേരെ നിൽക്കാൻ പോലും പറ്റാതിരുന്ന പന്തിനെ ഗോൾഫ് കാർട്ട് വണ്ടിയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. താരത്തിന്റെ കാലിൽ നിന്ന് ചോര പൊടിയുന്നുണ്ടായിരുന്നു, കൂടാതെ നീരും വെച്ചിരുന്നു. അതിനാൽ തന്നെ ശേഷിക്കുന്ന ഇന്നിങ്സിൽ താരം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ നിശ്ചയമില്ല. പന്തിനു പകരം ദ്രുവ് ജുറൽ പകരക്കാരായി ഇറങ്ങിയേക്കും.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ