ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരാട് കോഹ്‌ലി വിരമിച്ചതിനാൽ, ലക്ഷ്യം പിന്തുടരുമ്പോൾ മത്സരങ്ങൾ ജയിപ്പിക്കാൻ കഴിവുള്ള ഒരു കളിക്കാരനെ ഇന്ത്യ കണ്ടെത്തേണ്ടതുണ്ടെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ പറഞ്ഞു. ലോർഡ്‌സ് ടെസ്റ്റിന്റെ അവസാന ദിവസം 193 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇന്ത്യ ഇറങ്ങിയപ്പോൾ മുൻ ഇന്ത്യൻ ക്യാപ്റ്റനെ നാസർ ഹുസൈൻ “റൺ ചേസുകളുടെ രാജാവ്” എന്ന് വിളിച്ചു.
“വിരാട് കോഹ്‌ലി ഇല്ല, അദ്ദേഹം വിരമിച്ചു, റൺ ചേസുകളുടെ രാജാവായിരുന്നു അദ്ദേഹം. ഇന്ത്യ അവരെ അതിർത്തി കടത്താൻ കഴിവുള്ള പുതിയ ഒരാളെ കണ്ടെത്തേണ്ടതുണ്ട്,” ഹുസൈൻ കമന്ററിയിൽ പറഞ്ഞു.
ലോർഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ പരാജയത്തിന് മുന്നിൽ നിൽക്കുകയാണ്. രണ്ട് വിക്കറ്റ് മാത്രം കൈയിൽ അവശേഷിക്കെ ഇന്ത്യയ്ക്ക് വിജയിക്കാൻ ഇനി 80 റൺസോളം വേണം.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ്. 17 റൺസുമായി രവീന്ദ്ര ജഡേജയാണ് ക്രീസിൽ. ഇംഗ്ലണ്ടിനെ മറികടക്കാൻ ഇന്ത്യയ്ക്ക് ഇനി 81 റൺസ് കൂടി വേണം.