IND vs ENG: "ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുക"; ദൗത്യം ആർച്ചർക്ക്!!, ലോർഡ്‌സിൽ ഇം​ഗ്ലണ്ട് ഒളിപ്പിച്ച ചതി

ലോർഡ്‌സിന്റെ വേദന ഇനിയും ഇന്ത്യൻ ടീം ആരാധകരെ മാറിയിട്ടില്ല. മാഞ്ചസ്റ്ററിൽ അടുത്ത ടെസ്റ്റിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു ഞെട്ടിപ്പിക്കുന്ന അവകാശവാദവുമായി രം​ഗത്തുവന്നിരിക്കുകയാണ് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്. ബെൻ സ്റ്റോക്‌സും ജോഫ്ര ആർച്ചറും നിർത്താതെ ബൗൺസറുകൾ എറിഞ്ഞ് ജസ്പ്രീത് ബുംറയുടെ വിരലിന് പരിക്കേൽപ്പിക്കാൻ പദ്ധതിയിട്ടെന്ന് കൈഫ് ആരോപിച്ചു. ബോളർമാർ ഈ രീതിയിൽ ചിന്തിക്കുന്നുണ്ടെന്ന് കൈഫ് അവകാശപ്പെട്ടു.

‘ബുംറയ്‌ക്കെതിരെ ബൗണ്‍സറുകള്‍ എറിയാനാണ് സ്റ്റോക്‌സും ആര്‍ച്ചറും ശ്രമിച്ചത്. ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയെന്നായിരുന്നു ലക്ഷ്യം. തങ്ങളുടെ ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കുന്ന പ്രധാന ബോളറെ പരിക്കേല്‍പ്പിക്കുകയായിരുന്നു തന്ത്രം. ബുംറ പുറത്തായതിന് പിന്നാലെ ഈ തന്ത്രം ഫലിക്കുകയും ചെയ്തു,’ തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവേ മുഹമ്മദ് കൈഫ് പറഞ്ഞു.

അഞ്ചാം ദിവസം രവീന്ദ്ര ജഡേജ ഒറ്റയ്ക്ക് പോരാടിയപ്പോൾ, ഓൾറൗണ്ടർക്ക് പിന്തുണ ആവശ്യമായിരുന്നു. പക്ഷേ മുൻനിര ബാറ്റിംഗ് നിരയെല്ലാം പരാജയപ്പെട്ടപ്പോൾ ബുംറയെയും സിറാജിനെയും കൂട്ടുപിടിച്ചായി ജഡേജയുടെ ശ്രമം. രണ്ടാം സെഷനിൽ ജഡേജയ്‌ക്കൊപ്പം ബുംറ ബാറ്റ് വീശി. മത്സരം പൂർണ്ണമായും ആതിഥേയരുടെ കൈകളിലായിരുന്നു.

എന്നിരുന്നാലും, ടെയിൽ-എൻഡർ മികച്ച പ്രതിരോധശേഷി കാണിക്കുകയും 54 പന്തുകൾ അതിജീവിക്കുകയും ചെയ്തു, അനിവാര്യമായത് വൈകിപ്പിച്ചു. 54 പന്തുകൾ പ്രതിരോധിച്ച് നിന്ന ബുംറയെ ബെന്‍ സ്റ്റോക്‌സാണ് ഒടുവിൽ മടക്കിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഷോര്‍ട്ട് പിച്ച് പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചാണ് ബുംറ പുറത്തായത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം