‘അവർ എത്ര ദൂരം താണ്ടിയാലും ഞങ്ങൾ പിന്തുടരും, അത് ലോകത്തിലെ എല്ലാവർക്കും അറിയാം’; തുറന്നടിച്ച് ബ്രൂക്ക്

മൂന്നാം ദിവസം അവസാനത്തോടെ ഇന്ത്യ ശക്തമായ നിലയിലാണെങ്കിലും എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ തന്റെ ടീമിന്റെ സാധ്യതകളെക്കുറിച്ച് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഹാരി ബ്രൂക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബ്രൂക്കും വിക്കറ്റ് കീപ്പർ ജാമി സ്മിത്തും നങ്കൂരമിട്ട ഹോം ടീമിന്റെ പ്രത്യാക്രമണം ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിൽ വലിയ പങ്കുവഹിച്ചു. തുടർന്ന് ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ മികച്ച തുടക്കവുമായി ലീഡ് വർദ്ധിപ്പിച്ചു.

മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ട് 503 റൺസ് പിന്നിലായിരുന്നു. മുഹമ്മദ് സിറാജ് തുടർച്ചയായ പന്തുകളിൽ ജോ റൂട്ടിനെയും ബെൻ സ്റ്റോക്സിനെയും പുറത്താക്കിയപ്പോൾ അവർ കൂടുതൽ പിന്നോട്ട് പോയി. എന്നിരുന്നാലും, ബ്രൂക്കും സ്മിത്തും ഒത്തുചേർന്ന് 303 റൺസിന്റെ ഗംഭീരമായ കൂട്ടുകെട്ട് സൃഷ്ടിച്ചു. ആറാം വിക്കറ്റിൽ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഉയർന്ന കൂട്ടുകെട്ടായി ഇത് മാറി.

സ്മിത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി വെറും 80 പന്തിൽ നിന്ന് പിറന്നു. ഇംഗ്ലണ്ടിന്റെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ കൂട്ടുകെട്ടുമായി ഇത്. ബ്രൂക്ക് തന്റെ ഒമ്പതാമത്തെ ടെസ്റ്റ് സെഞ്ച്വറി നേടി, ആദ്യത്തേത് ഇന്ത്യയ്‌ക്കെതിരെയായിരുന്നു. ബ്രൂക്ക് തന്റെ ടീമിന്റെ ടെസ്റ്റ് വിജയസാധ്യതയെക്കുറിച്ച് പരാമർശിക്കുകയും സ്മിത്തിന്റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.

“സത്യം പറഞ്ഞാൽ, ഈ ടെസ്റ്റ് മത്സരം നമുക്ക് ജയിക്കാൻ കഴിയുമെന്ന് ഞാൻ ഇപ്പോഴും കരുതുന്നു. നാലാം ദിനം നമ്മൾ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി അവരെ സമ്മർദ്ദത്തിലാക്കിയാൽ അവർക്ക് അവിടെ തകരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ നമുക്ക് എന്ത് നൽകിയാലും അത് പിന്തുടരാൻ നമ്മൾ ശ്രമിക്കുമെന്ന് ലോകത്തിലെ എല്ലാവർക്കും അറിയാം, അതിനാൽ അവർ എങ്ങനെ കളിക്കുമെന്ന് നമുക്ക് കാണാം. സ്മഡ്ജിനൊപ്പം [ജാമി സ്മിത്ത്] കുറച്ച് സമയം ചെലവഴിക്കാൻ കഴിഞ്ഞത് സന്തോഷകരമായിരുന്നു. അദ്ദേഹത്തിന് ഒരു നീണ്ട ഇംഗ്ലണ്ട് കരിയർ മുന്നിലുണ്ട്. കളിയിൽ നമ്മൾ തിരിച്ചെത്തിയെന്ന് പ്രതീക്ഷിക്കുന്നു. അവിടെ അദ്ദേഹം അതിശയകരമാംവിധം നന്നായി കളിച്ചു. അദ്ദേഹം എല്ലാം വേ​ഗത്തിൽ ഞങ്ങൾക്ക് അനുകൂലമാക്കി,” ബ്രൂക്ക് ബിബിസിയോട് പറഞ്ഞു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി