IND VS ENG: കോഹ്‌ലിയുടേതല്ല, ഗില്ലിനോട് ആ താരത്തിന്റെ ക്യാപ്റ്റൻസി ശൈലി പിന്തുടരാൻ നിർദ്ദേശിച്ച് ഗാരി കിർസ്റ്റൺ

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ച് 2011 ലെ ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച മുൻ ഹെഡ് കോച്ച് ഗാരി കിർസ്റ്റൺ. ഫോർമാറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളാകാൻ 25 കാരനായ ശുഭ്മാൻ ഗില്ലിന് “വലിയ സാധ്യത” ഉണ്ടെന്ന് കിർസ്റ്റൺ പറഞ്ഞു.

രോഹിത് ശർമ്മ വിരമിച്ചതിന് ശേഷം ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഗിൽ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ നേതൃത്വം സമ്മിശ്ര ഫലങ്ങൾ കണ്ടു. ആദ്യ, മൂന്നാം ടെസ്റ്റ് മത്സരങ്ങളിലെ തോൽവികളോടെ ഇന്ത്യ നിലവിൽ പരമ്പരയിൽ 1-2 ന് പിന്നിലാണ്. ഗിൽ ഒരു മികച്ച ചിന്തകനും മികച്ച കളിക്കാരനുമാണെന്ന് പറഞ്ഞ ഗാരി കിർസ്റ്റൺ മികച്ച ടെസ്റ്റ് ക്യാപ്റ്റനാകാനുള്ള കഴിവ് ​ഗില്ലിനുണ്ടെന്ന് പറഞ്ഞു.

“അദ്ദേഹത്തിന് വലിയ സാധ്യതകളുണ്ടെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഒരുമിച്ച് ചേർക്കേണ്ട നിരവധി കാര്യങ്ങളാണ് ക്യാപ്റ്റൻസി. കളിയിൽ അദ്ദേഹം ഒരു മികച്ച ചിന്തകനാണ്. അദ്ദേഹം സ്വയം ഒരു മികച്ച കളിക്കാരനാണ്. എന്നാൽ നിങ്ങൾക്ക് ശരിയാക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഏതൊരു നേതാവിനെയും പോലെ മാൻ മാനേജ്മെന്റും കളിക്കാൻ പോകുന്നുവെന്ന് ഞാൻ കരുതുന്നു,” കിർസ്റ്റൺ പറഞ്ഞു.

എംഎസ് ധോണിയുമായി അടുത്ത് പ്രവർത്തിച്ച കിർസ്റ്റൺ മുൻ ക്യാപ്റ്റനെ അവിശ്വസനീയനായ മാൻ മാനേജർ എന്ന് വിശേഷിപ്പിച്ചു. ശുഭ്മാൻ ഗിൽ ധോണിയെ പിന്തുടരണമെന്നും അത് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി ​ഗുണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അവിശ്വസനീയനായ ഒരു മാൻ മാനേജറായിരുന്നു ധോണി. ​ഗില്ലിന് തന്റെ നേതൃത്വത്തിന്റെ ആ ഘടകം ശരിക്കും ഉത്തേജിപ്പിക്കാൻ കഴിയുമെങ്കിൽ, ഇന്ത്യയുടെ മികച്ച ക്യാപ്റ്റനാകാൻ അദ്ദേഹത്തിന് എല്ലാ യോഗ്യതകളും ഉണ്ടെന്ന് ഞാൻ കരുതുന്നു, “കിർസ്റ്റൺ കൂട്ടിച്ചേർത്തു.

2011 ഏകദിന ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത് കിർസ്റ്റണും ധോണിയുമാണ്. ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ മൂന്ന് പ്രധാന ഐസിസി ടൂർണമെന്റുകൾ നേടി-2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി. 2010ലും 2016ലും ഇന്ത്യയെ രണ്ട് ഏഷ്യാ കപ്പ് വിജയങ്ങളിലേക്ക് നയിച്ചത് ധോണിയാണ്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശുഭ്മാൻ ഗിൽ. ആറ് ഇന്നിങ്സുകളിൽ നിന്ന് 101.16 ശരാശരിയിൽ 607 റൺസാണ് അദ്ദേഹം നേടിയത്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി