ഇംഗ്ലണ്ട് ഇറങ്ങിയത് ആന്‍ഡേഴ്സനു വേണ്ടി പകരം ചോദിക്കാന്‍; തുറന്നടിച്ച് ഇംഗ്ലീഷ് മുന്‍ താരം

ലോര്‍ഡ്‌സില്‍ ഏഴു വര്‍ഷത്തെ ചരിത്രം തിരുത്തി കുറിച്ച് ഇന്ത്യ വിജയം നേടിയിരിക്കുകയാണ്. ഇന്ത്യയെ അനായാസം മലര്‍ത്തിയടിക്കാമെന്ന് വ്യാമോഹവുമായി കളിത്തിലിറങ്ങിയ ജോ റൂട്ടിനും സംഘത്തിനും കാര്യങ്ങള്‍ ഒട്ടം എളുപ്പമായില്ല എന്നതുതന്നെയല്ല, നാണംകെട്ട് മൈതാനം വിടേണ്ടിയതും വന്നു. ഇപ്പോഴിതാ ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ താരം സ്റ്റീവ് ഹാര്‍മിസണ്‍. ജയിംസ് ആന്‍ഡേഴ്സനു വേണ്ടി പകരം ചോദിക്കാനിറങ്ങിയതു പോലെയായിരുന്നു ഇംഗ്ലണ്ടിന്റെ ബോളിംഗെന്നും ഇതു കാരണം കളി തന്നെ നഷ്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇംഗ്ലണ്ട് ഒരു ലക്ഷ്യബോധവുമില്ലാതെയായിരുന്നു ബോള്‍ ചെയ്തത്. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചു പോലും അവര്‍ക്കു ധാരണയില്ലായിരുന്നു. റിഷഭ് പന്ത് പുറത്തായ ശേഷമുള്ള അര മണിക്കൂര്‍ ഇംഗ്ലണ്ടിന് എന്ത് ദുരന്തമാണ് സംഭവിച്ചത്. ഇന്ത്യയുടെ ഒമ്പത്, പത്ത് സ്ഥാനക്കാര്‍ ബാറ്റ് ചെയ്യവെ അവര്‍ക്കു ഒരു സ്ലിപ്പ് പോലുമില്ലായിരുന്നു. ഒരു പൊസിഷനിലും ക്യാച്ച് ചെയ്യാന്‍ ഫീല്‍ഡര്‍മാരെയും കണ്ടില്ല.’

‘താരങ്ങള്‍ തമ്മില്‍ കളിക്കളത്തില്‍ വാക്പോരുണ്ടാവുന്നത് നല്ല എന്റര്‍ടെയ്ന്‍മെന്റാണ്. പാഷനുള്ള രണ്ടു ടീമുകള്‍ തമ്മില്‍ മുഖാമുഖം വരുന്നത് കാണാന്‍ നിങ്ങള്‍ക്കും ആഗ്രഹമുണ്ടാവും. പക്ഷെ ഇംഗ്ലണ്ട് കൂടുതലും ശ്രദ്ധിച്ചത് ജസ്പ്രീത് ബുംറയെയായിരുന്നു. ബൗണ്‍സറുകളെറിഞ്ഞ് അദ്ദേഹത്തെ പുറത്താക്കുന്നതില്‍ മാത്രമായിരുന്നു അവരുടെ മുഴുവന്‍ ശ്രദ്ധ’ ഹാര്‍മിസണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് ബാറ്റിംഗിനിടെ ആന്‍ഡേഴ്സനെതിരേ ബുംറ ചില ബൗണ്‍സറുകളെറിഞ്ഞിരുന്നു. ഇതിനു പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയെന്ന പോലെയായിരുന്നു ഇംഗ്ലീഷ് ബോളര്‍മാര്‍ പന്തെറിഞ്ഞത്. പലപ്പോഴും ബുംറയുമായി ഇംഗ്ലീഷ് താരങ്ങള്‍ വാക് പോരിലേര്‍പ്പെടുന്നത് കാണാനായി.

Latest Stories

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന