IND VS ENG: ഓവലിൽ മത്സരം തുടങ്ങാൻ വൈകിയേക്കും- റിപ്പോർട്ട്

പരമ്പരയുടെ വിധി ഇതുവരെ തീരുമാനിച്ചിട്ടില്ലാത്തതിനാൽ, വ്യാഴാഴ്ച ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ ആരംഭിക്കുന്ന അഞ്ചാമത്തേതും അവസാനത്തേതുമായ ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് ആവേശഭരിതമായിരിക്കും. ഇരു ടീമുകളുടെയും പ്ലെയിംഗ് ഇലവനിൽ നിരവധി മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നിരുന്നാലും മഴ പോരാട്ടത്തിന്റെ ശോഭ കെടുത്തിയേക്കുമെന്ന് പറയാതെ വയ്യ.

വ്യാഴാഴ്ച ലണ്ടനിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം ഉള്ളതിനാൽ ആദ്യ ദിവസത്തെ കളി ഇരു ടീമുകൾക്കും കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാക്കും. അക്യുവെതറിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിവസം ലണ്ടനിൽ മഴ പെയ്യാൻ 86% സാധ്യതയും ഇടിമിന്നലിനുള്ള സാധ്യത 26% ആണ്. ആദ്യ ദിവസം 86% അന്തരീഷം മേഘാവൃതമായിരിക്കും. പ്രദേശത്ത് ഏകദേശം 4 മണിക്കൂർ മഴ പ്രതീക്ഷിക്കുന്നു.

ഒന്നാം ദിവസമാണ് മഴയ്ക്കുള്ള സാധ്യത ഏറ്റവും കൂടുതലെങ്കിലും, കെന്നിംഗ്ടൺ ഓവലിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ അഞ്ച് ദിവസവും മഴ പെയ്യാൻ സാധ്യതയുണ്ട്. മറ്റ് 4 ദിവസങ്ങളെ അപേക്ഷിച്ച് രണ്ടാം ദിവസമാണ് (വെള്ളിയാഴ്ച) മഴയ്ക്കുള്ള സാധ്യത ഏറ്റവും കൂടുതൽ.

പരമ്പരയിൽ ഇംഗ്ലണ്ട് ഇപ്പോഴും മുൻതൂക്കം നിലനിർത്തിയിരിക്കുന്നതിനാൽ, വരാനിരിക്കുന്ന മത്സരത്തിൽ ഫലം പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്തം ടീം ഇന്ത്യക്കാണ്. സന്ദർശകർക്ക് ഒരു സമനിലയോ തോൽവിയോ സംഭവിച്ചാൽ അത് ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിക്കും. കളിയും പരമ്പരയും 2-2 ന് നേടുക എന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തും.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്