IND VS ENG: ഓവലിൽ മത്സരം തുടങ്ങാൻ വൈകിയേക്കും- റിപ്പോർട്ട്

പരമ്പരയുടെ വിധി ഇതുവരെ തീരുമാനിച്ചിട്ടില്ലാത്തതിനാൽ, വ്യാഴാഴ്ച ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ ആരംഭിക്കുന്ന അഞ്ചാമത്തേതും അവസാനത്തേതുമായ ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് ആവേശഭരിതമായിരിക്കും. ഇരു ടീമുകളുടെയും പ്ലെയിംഗ് ഇലവനിൽ നിരവധി മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നിരുന്നാലും മഴ പോരാട്ടത്തിന്റെ ശോഭ കെടുത്തിയേക്കുമെന്ന് പറയാതെ വയ്യ.

വ്യാഴാഴ്ച ലണ്ടനിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം ഉള്ളതിനാൽ ആദ്യ ദിവസത്തെ കളി ഇരു ടീമുകൾക്കും കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാക്കും. അക്യുവെതറിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിവസം ലണ്ടനിൽ മഴ പെയ്യാൻ 86% സാധ്യതയും ഇടിമിന്നലിനുള്ള സാധ്യത 26% ആണ്. ആദ്യ ദിവസം 86% അന്തരീഷം മേഘാവൃതമായിരിക്കും. പ്രദേശത്ത് ഏകദേശം 4 മണിക്കൂർ മഴ പ്രതീക്ഷിക്കുന്നു.

ഒന്നാം ദിവസമാണ് മഴയ്ക്കുള്ള സാധ്യത ഏറ്റവും കൂടുതലെങ്കിലും, കെന്നിംഗ്ടൺ ഓവലിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ അഞ്ച് ദിവസവും മഴ പെയ്യാൻ സാധ്യതയുണ്ട്. മറ്റ് 4 ദിവസങ്ങളെ അപേക്ഷിച്ച് രണ്ടാം ദിവസമാണ് (വെള്ളിയാഴ്ച) മഴയ്ക്കുള്ള സാധ്യത ഏറ്റവും കൂടുതൽ.

പരമ്പരയിൽ ഇംഗ്ലണ്ട് ഇപ്പോഴും മുൻതൂക്കം നിലനിർത്തിയിരിക്കുന്നതിനാൽ, വരാനിരിക്കുന്ന മത്സരത്തിൽ ഫലം പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്തം ടീം ഇന്ത്യക്കാണ്. സന്ദർശകർക്ക് ഒരു സമനിലയോ തോൽവിയോ സംഭവിച്ചാൽ അത് ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിക്കും. കളിയും പരമ്പരയും 2-2 ന് നേടുക എന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ