IND vs ENG: രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം അവൻ കളിക്കണം; നിർദ്ദേശവുമായി ഇർഫാൻ പത്താൻ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകിയാൽ ആകാശ് ദീപ് യോഗ്യനായ ഒരു പകരക്കാരനാകുമെന്ന് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു. മുഹമ്മദ് ഷമിയുടേതിന് സമാനമായ ഒരു വെല്ലുവിളി ബംഗാൾ പേസർക്ക് നൽകാൻ കഴിയുമെന്ന് പത്താൻ കരുതുന്നു.

വരാനിരിക്കുന്ന ടെസ്റ്റിലേക്ക് പരിഗണിക്കപ്പെടാൻ ആകാശ് ദീപ് എന്തുകൊണ്ടും അർഹനാണെന്ന് ഇർഫാൻ പറഞ്ഞു. ആദ്യ മത്സരത്തിൽ ഋഷഭ് പന്തിന്റെ രണ്ട് സെഞ്ച്വറികൾ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ എന്നിവരുടെ ആദ്യ ഇന്നിംഗ്‌സ് സെഞ്ച്വറികൾ എന്നിവയുൾപ്പെടെ ചില മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ ഉണ്ടായിരുന്നിട്ടും, ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

തോൽവിക്ക് ശേഷം ബോളിംഗ് യൂണിറ്റിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ബുംറ ഒഴികെയുള്ള മറ്റെല്ലാ ബോളർമാരും സ്ഥിരതയുള്ള ലൈൻ ആൻഡ് ലെങ്ത് നിലനിർത്താൻ പാടുപെടുന്ന കാഴ്ചയാണ് കാണാനായത്. രണ്ടാം ടെസ്റ്റ് അടുക്കുമ്പോൾ, ടീം മാനേജ്‌മെന്റ് ജാഗ്രത പാലിക്കുന്നതിനാൽ, ബുംറ കളിക്കാൻ ഫിറ്റ് ആകുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്.

“ബുംറ ലഭ്യമല്ലെങ്കിൽ, അടുത്ത ചോദ്യം ഇതാണ്: ആരാണ് അദ്ദേഹത്തിന് പകരം ഇറങ്ങുന്നത്? നെറ്റ്സിൽ നമ്മൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ, ആകാശ് ദീപ് തന്റെ മികച്ചതിലേക്ക് എത്തുകയാണ്. ഷമിയെപ്പോലെയാണ് അദ്ദേഹം പന്തെറിയുന്നതെന്ന് ഞാൻ കരുതുന്നു,” ഇർഫാൻ അഭിപ്രായപ്പെട്ടു.

മുഹമ്മദ് സിറാജും പ്രസീദ് കൃഷ്ണയും ഉപയോഗിക്കുന്ന ഹിറ്റ്-ദി-ഡെക്ക് സമീപനത്തേക്കാൾ, സീമിലും സ്വിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ആകാശ് ദീപിന്റെ ബോളിംഗ് ശൈലി ഇംഗ്ലീഷ് സാഹചര്യങ്ങളിൽ കൂടുതൽ ഫലപ്രദമാണെന്ന് പത്താൻ എടുത്തുപറഞ്ഞു. നേരായ സീം പന്തുകൾ എറിയാനുള്ള അദ്ദേഹത്തിന്റെ കഴിവും മറ്റും ഇംഗ്ലണ്ടിന്റെ ആക്രമണാത്മക ബാറ്റിംഗ് നിരയ്ക്ക് കാര്യങ്ങൾ ദുഷ്കരമാക്കും.

“അദ്ദേഹത്തിന്റെ നേരായ സീം പന്തുകൾ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർക്ക് ഒരു വെല്ലുവിളി ഉയർത്തിയേക്കാം, പ്രത്യേകിച്ച് വൈകിയുള്ള ചലനങ്ങൾ. അർഷ്ദീപിനെക്കുറിച്ച് പിന്നീട് സംസാരിക്കാം. പക്ഷേ ബുംറ കളിക്കുന്നില്ലെങ്കിൽ, അദ്ദേഹത്തിന് പകരക്കാരൻ ആകാശ് ദീപ് ആയിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു,” ഇർഫാൻ കൂട്ടിച്ചേർത്തു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു