IND vs AFG: മൊഹാലിയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം, ഭയം തുറന്നുപറഞ്ഞ് രവി ബിഷ്ണോയ്

അഫ്ഗാനിസ്ഥാന്‍ ടീമിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് മൊഹാലിയില്‍ ഇറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 മുതലാണ് മത്സരം. ആദ്യ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ മൊഹാലിയില്‍ ബുധനാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് തണുപ്പ് അനുഭവിക്കേണ്ടിവന്നു. രാഹുല്‍ ദ്രാവിഡ് ഒന്നിലധികം വസ്ത്രങ്ങള്‍ ധരിച്ചിച്ചാണ് തണുപ്പിനെ പ്രതിരോധിച്ചത്.

മൂടല്‍മഞ്ഞുള്ള സാഹചര്യത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയത്. ഈ സാഹചര്യത്തില്‍ മൊഹാലിയില്‍ അഫ്ഗാനിസ്ഥാനെതിരെ ബോള്‍ ചെയ്യുന്നതിനേക്കാള്‍ ഫീല്‍ഡിംഗിനെയാണ് തനിക്ക് പേടിയെന്ന് യുവതാരം രവി ബിഷ്ണോയ് പറഞ്ഞു.

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ കളിച്ച പരിചയമുള്ള മുന്‍ പഞ്ചാബ് കിംഗ്‌സ് സ്പിന്നര്‍ ഫ്‌ലഡ്‌ലൈറ്റുകളുടെ ഉയരം കാരണം പന്ത് കണ്ടെത്തുന്നതിലെ പ്രശ്‌നത്തെക്കുറിച്ചും സംസാരിച്ചു.

തണുപ്പില്‍ ബാറ്റര്‍മാര്‍ക്കെതിരെ ബോള്‍ ചെയ്യുന്നതിനേക്കാള്‍ ഫീല്‍ഡിംഗ് ചെയ്യുന്നതിനെ ഞാന്‍ ഭയപ്പെടുന്നു. ഫ്‌ലഡ്ലൈറ്റുകളുടെ അളവ് കുറവായതിനാല്‍ മൊഹാലിയില്‍ ഫീല്‍ഡ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഗെയിമിന് മുമ്പ് നിങ്ങള്‍ സാഹചര്യത്തിന് തയ്യാറെടുക്കണം- രവി ബിഷ്ണോയ് പറഞ്ഞു.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്