ബാംഗ്ലൂർ ബോളർമാർ ഒരു സ്‌കോർ പ്രതിരോധിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കിക്കേ, ഈ ബോളിംഗ് വെച്ച് ടൂർണമെന്റ് വിജയം ഒന്നും സ്വപ്നം കാണേണ്ട; താക്കൂറും റിങ്കു സിംഗും നൽകിയത് റെഡ് സിഗ്നൽ

“ഈ സാല കപ്പ് നമ്മുടെ” വര്ഷങ്ങളായി ബാംഗ്ലൂർ ആരാധകർ ആവർത്തിക്കുന്ന ഒരു പല്ലവിയാണ് ഇത്. മികച്ച ആരാധക കൂട്ടമുണ്ട്, ലോകോത്തര താരങ്ങൾ ഉണ്ട്, അങ്ങനെ ഒരു ടീം ആഗ്രഹിക്കുന്ന എല്ലാ ഘടകവും ബാംഗ്ലൂരിനുണ്ട്. എന്തിരുന്നാലും ഓരോ സീസണുകളിലും അവർ എടുത്ത ചില മോശം തീരുമാനങ്ങളാണ് അവർക്ക് തിരിച്ചടി ആയിട്ടുള്ളതെങ്കിൽ എല്ലാ കൊല്ലവും അവർ ആവർത്തിക്കുന്ന ഒരു തെറ്റ് ഉണ്ട്- അത് ബോളിങ് ഡിപ്പാർട്മെന്റിന്റെ ദുർബലതയാണ്.

ഇത് വായിക്കുന്നവർ വിചാരിക്കും അതെന്താ അങ്ങനെ പറയുന്നേ കഴിഞ്ഞ കുറച്ച് സീസണുകളിലായി ടീം പ്ലേ ഓഫ് കളിക്കുന്നില്ലേ എന്നും ഒരുപാട് മാഠങ്ങൾ വന്നിട്ടില്ലേ എന്നുമൊക്ക. ശരിയാണ് , ടീം ഒരുപാട് മാറി, ആദ്യ കുറെ നോക്കിയാൽ ടീം മെച്ചപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷെ ഒരു ടൂർണമെന്റ് ജയിക്കാൻ ആവശ്യമായ സ്ഥിരത ബോളിങ് ഡിപ്പാർട്മെന്റിന് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല ന്നതാണ് ഉത്തരം. 2021 സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റു നേടിയ ഹർഷൻ പട്ടേലിൽ ടീം ഒരുപാട് പ്രതീക്ഷകൾ വെച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിലും ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും നോക്കിയയിൽ ത്താരത്തിന്റെ ഗ്രാഫ് താഴെയാണ്.

സമീപകലാത്ത് ഒരുപാട് മികച്ച പ്രകടനം നടത്തിയ സിറാജ് ടി20 ബോളർ എന്ന നിലയിൽ തിളങ്ങാൻ സാധിക്കുന്ന ആൾ ആണെങ്കിലും സ്ഥിരതക്കുറവ് ഒരു പ്രശ്‌നമാണ്. അതുപോലെ തന്നെ മറ്റ് ബോളറുമാരുടെ കാര്യവും. ഇന്ന് നടക്കുന്ന ബാംഗ്ലൂർ- കൊൽക്കത്ത മത്സരം തന്നെ നോക്കുക. എന്ത് ഭംഗിയായിട്ടാണ് ഇന്നിംഗ്സ് പകുതി വരെ ടീമ് എറിഞ്ഞത്. 89/5 എന്ന നിലയിലായിരുന്നു കൊൽക്കത്ത. എന്നാൽ പിന്നെ കണ്ടത് കളി മറന്ന ബോളറുമാരെയാണ്. താക്കൂറും റിങ്കു സിങ്ങും അവരെ അനായാസം നേരിട്ടു . സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തിലാണ് ഇരുവരും ബാംഗ്ലൂർ ബോളറുമാരെ നേരിട്ടത്. ഈ രീതി എന്തായാലും ടീമിന് അപകടമാണ്. 200 റൺസിലേക്ക് ആയ തകർച്ചയിൽ നിന്ന് കൊൽക്കത്ത എത്തിയെങ്കിൽ ബാംഗ്ലൂരിന് സ്വയം പഴിക്കാം.

നല്ല ഒരു ബാറ്റിംഗ് യൂണിറ്റ് ഉള്ളതുകൊണ്ട് ഒരു പരിധി വരെ ആദ്യം ബോൾ ചെയ്യേണ്ട അവസ്ഥ വന്നാൽ ടീം രക്ഷപെടും. പക്ഷെ ഈ ബോളറുമാർ സ്കോർ പ്രതിരോധിക്കേണ്ട അവസ്ഥ വന്നാൽ ഒരു സ്കോറും സേഫ് അല്ലാതെയാകും. അവസാന 5 ഓവറിലാണ് കാര്യങ്ങൾ പിടിവിട്ടുപോകുന്നത്, അതിനാൽ ആ രീതി മാറ്റിയെ പറ്റു. അല്ലെങ്കിൽ അവസാനം എന്റർടൈന്റ്‌മെന്റ് മാത്രമായിരിക്കും മിച്ചം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക