ബാംഗ്ലൂർ ബോളർമാർ ഒരു സ്‌കോർ പ്രതിരോധിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കിക്കേ, ഈ ബോളിംഗ് വെച്ച് ടൂർണമെന്റ് വിജയം ഒന്നും സ്വപ്നം കാണേണ്ട; താക്കൂറും റിങ്കു സിംഗും നൽകിയത് റെഡ് സിഗ്നൽ

“ഈ സാല കപ്പ് നമ്മുടെ” വര്ഷങ്ങളായി ബാംഗ്ലൂർ ആരാധകർ ആവർത്തിക്കുന്ന ഒരു പല്ലവിയാണ് ഇത്. മികച്ച ആരാധക കൂട്ടമുണ്ട്, ലോകോത്തര താരങ്ങൾ ഉണ്ട്, അങ്ങനെ ഒരു ടീം ആഗ്രഹിക്കുന്ന എല്ലാ ഘടകവും ബാംഗ്ലൂരിനുണ്ട്. എന്തിരുന്നാലും ഓരോ സീസണുകളിലും അവർ എടുത്ത ചില മോശം തീരുമാനങ്ങളാണ് അവർക്ക് തിരിച്ചടി ആയിട്ടുള്ളതെങ്കിൽ എല്ലാ കൊല്ലവും അവർ ആവർത്തിക്കുന്ന ഒരു തെറ്റ് ഉണ്ട്- അത് ബോളിങ് ഡിപ്പാർട്മെന്റിന്റെ ദുർബലതയാണ്.

ഇത് വായിക്കുന്നവർ വിചാരിക്കും അതെന്താ അങ്ങനെ പറയുന്നേ കഴിഞ്ഞ കുറച്ച് സീസണുകളിലായി ടീം പ്ലേ ഓഫ് കളിക്കുന്നില്ലേ എന്നും ഒരുപാട് മാഠങ്ങൾ വന്നിട്ടില്ലേ എന്നുമൊക്ക. ശരിയാണ് , ടീം ഒരുപാട് മാറി, ആദ്യ കുറെ നോക്കിയാൽ ടീം മെച്ചപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷെ ഒരു ടൂർണമെന്റ് ജയിക്കാൻ ആവശ്യമായ സ്ഥിരത ബോളിങ് ഡിപ്പാർട്മെന്റിന് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല ന്നതാണ് ഉത്തരം. 2021 സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റു നേടിയ ഹർഷൻ പട്ടേലിൽ ടീം ഒരുപാട് പ്രതീക്ഷകൾ വെച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിലും ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും നോക്കിയയിൽ ത്താരത്തിന്റെ ഗ്രാഫ് താഴെയാണ്.

സമീപകലാത്ത് ഒരുപാട് മികച്ച പ്രകടനം നടത്തിയ സിറാജ് ടി20 ബോളർ എന്ന നിലയിൽ തിളങ്ങാൻ സാധിക്കുന്ന ആൾ ആണെങ്കിലും സ്ഥിരതക്കുറവ് ഒരു പ്രശ്‌നമാണ്. അതുപോലെ തന്നെ മറ്റ് ബോളറുമാരുടെ കാര്യവും. ഇന്ന് നടക്കുന്ന ബാംഗ്ലൂർ- കൊൽക്കത്ത മത്സരം തന്നെ നോക്കുക. എന്ത് ഭംഗിയായിട്ടാണ് ഇന്നിംഗ്സ് പകുതി വരെ ടീമ് എറിഞ്ഞത്. 89/5 എന്ന നിലയിലായിരുന്നു കൊൽക്കത്ത. എന്നാൽ പിന്നെ കണ്ടത് കളി മറന്ന ബോളറുമാരെയാണ്. താക്കൂറും റിങ്കു സിങ്ങും അവരെ അനായാസം നേരിട്ടു . സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തിലാണ് ഇരുവരും ബാംഗ്ലൂർ ബോളറുമാരെ നേരിട്ടത്. ഈ രീതി എന്തായാലും ടീമിന് അപകടമാണ്. 200 റൺസിലേക്ക് ആയ തകർച്ചയിൽ നിന്ന് കൊൽക്കത്ത എത്തിയെങ്കിൽ ബാംഗ്ലൂരിന് സ്വയം പഴിക്കാം.

നല്ല ഒരു ബാറ്റിംഗ് യൂണിറ്റ് ഉള്ളതുകൊണ്ട് ഒരു പരിധി വരെ ആദ്യം ബോൾ ചെയ്യേണ്ട അവസ്ഥ വന്നാൽ ടീം രക്ഷപെടും. പക്ഷെ ഈ ബോളറുമാർ സ്കോർ പ്രതിരോധിക്കേണ്ട അവസ്ഥ വന്നാൽ ഒരു സ്കോറും സേഫ് അല്ലാതെയാകും. അവസാന 5 ഓവറിലാണ് കാര്യങ്ങൾ പിടിവിട്ടുപോകുന്നത്, അതിനാൽ ആ രീതി മാറ്റിയെ പറ്റു. അല്ലെങ്കിൽ അവസാനം എന്റർടൈന്റ്‌മെന്റ് മാത്രമായിരിക്കും മിച്ചം.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ