ബാംഗ്ലൂർ ബോളർമാർ ഒരു സ്‌കോർ പ്രതിരോധിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കിക്കേ, ഈ ബോളിംഗ് വെച്ച് ടൂർണമെന്റ് വിജയം ഒന്നും സ്വപ്നം കാണേണ്ട; താക്കൂറും റിങ്കു സിംഗും നൽകിയത് റെഡ് സിഗ്നൽ

“ഈ സാല കപ്പ് നമ്മുടെ” വര്ഷങ്ങളായി ബാംഗ്ലൂർ ആരാധകർ ആവർത്തിക്കുന്ന ഒരു പല്ലവിയാണ് ഇത്. മികച്ച ആരാധക കൂട്ടമുണ്ട്, ലോകോത്തര താരങ്ങൾ ഉണ്ട്, അങ്ങനെ ഒരു ടീം ആഗ്രഹിക്കുന്ന എല്ലാ ഘടകവും ബാംഗ്ലൂരിനുണ്ട്. എന്തിരുന്നാലും ഓരോ സീസണുകളിലും അവർ എടുത്ത ചില മോശം തീരുമാനങ്ങളാണ് അവർക്ക് തിരിച്ചടി ആയിട്ടുള്ളതെങ്കിൽ എല്ലാ കൊല്ലവും അവർ ആവർത്തിക്കുന്ന ഒരു തെറ്റ് ഉണ്ട്- അത് ബോളിങ് ഡിപ്പാർട്മെന്റിന്റെ ദുർബലതയാണ്.

ഇത് വായിക്കുന്നവർ വിചാരിക്കും അതെന്താ അങ്ങനെ പറയുന്നേ കഴിഞ്ഞ കുറച്ച് സീസണുകളിലായി ടീം പ്ലേ ഓഫ് കളിക്കുന്നില്ലേ എന്നും ഒരുപാട് മാഠങ്ങൾ വന്നിട്ടില്ലേ എന്നുമൊക്ക. ശരിയാണ് , ടീം ഒരുപാട് മാറി, ആദ്യ കുറെ നോക്കിയാൽ ടീം മെച്ചപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷെ ഒരു ടൂർണമെന്റ് ജയിക്കാൻ ആവശ്യമായ സ്ഥിരത ബോളിങ് ഡിപ്പാർട്മെന്റിന് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല ന്നതാണ് ഉത്തരം. 2021 സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റു നേടിയ ഹർഷൻ പട്ടേലിൽ ടീം ഒരുപാട് പ്രതീക്ഷകൾ വെച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിലും ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും നോക്കിയയിൽ ത്താരത്തിന്റെ ഗ്രാഫ് താഴെയാണ്.

സമീപകലാത്ത് ഒരുപാട് മികച്ച പ്രകടനം നടത്തിയ സിറാജ് ടി20 ബോളർ എന്ന നിലയിൽ തിളങ്ങാൻ സാധിക്കുന്ന ആൾ ആണെങ്കിലും സ്ഥിരതക്കുറവ് ഒരു പ്രശ്‌നമാണ്. അതുപോലെ തന്നെ മറ്റ് ബോളറുമാരുടെ കാര്യവും. ഇന്ന് നടക്കുന്ന ബാംഗ്ലൂർ- കൊൽക്കത്ത മത്സരം തന്നെ നോക്കുക. എന്ത് ഭംഗിയായിട്ടാണ് ഇന്നിംഗ്സ് പകുതി വരെ ടീമ് എറിഞ്ഞത്. 89/5 എന്ന നിലയിലായിരുന്നു കൊൽക്കത്ത. എന്നാൽ പിന്നെ കണ്ടത് കളി മറന്ന ബോളറുമാരെയാണ്. താക്കൂറും റിങ്കു സിങ്ങും അവരെ അനായാസം നേരിട്ടു . സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തിലാണ് ഇരുവരും ബാംഗ്ലൂർ ബോളറുമാരെ നേരിട്ടത്. ഈ രീതി എന്തായാലും ടീമിന് അപകടമാണ്. 200 റൺസിലേക്ക് ആയ തകർച്ചയിൽ നിന്ന് കൊൽക്കത്ത എത്തിയെങ്കിൽ ബാംഗ്ലൂരിന് സ്വയം പഴിക്കാം.

നല്ല ഒരു ബാറ്റിംഗ് യൂണിറ്റ് ഉള്ളതുകൊണ്ട് ഒരു പരിധി വരെ ആദ്യം ബോൾ ചെയ്യേണ്ട അവസ്ഥ വന്നാൽ ടീം രക്ഷപെടും. പക്ഷെ ഈ ബോളറുമാർ സ്കോർ പ്രതിരോധിക്കേണ്ട അവസ്ഥ വന്നാൽ ഒരു സ്കോറും സേഫ് അല്ലാതെയാകും. അവസാന 5 ഓവറിലാണ് കാര്യങ്ങൾ പിടിവിട്ടുപോകുന്നത്, അതിനാൽ ആ രീതി മാറ്റിയെ പറ്റു. അല്ലെങ്കിൽ അവസാനം എന്റർടൈന്റ്‌മെന്റ് മാത്രമായിരിക്കും മിച്ചം.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ