'ഞങ്ങള്‍ പാകിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി കളിച്ചാല്‍ ഞാന്‍ അവരുടെ മുന്നില്‍വെച്ച് പന്തുകള്‍ രണ്ട് കഷണങ്ങളായി മുറിക്കും'; ഇന്‍സമാമിന് മറുപടിയുമായി ഷമി

2024ലെ ഐസിസി ടി20 ലോകകപ്പിനിടെ അര്‍ഷ്ദീപ് സിംഗ് പന്തില്‍ കൃത്രിമം കാട്ടിയെന്ന പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ ആരോപണത്തിന് മറുപടി കൊടുത്ത് മുഹമ്മദ് ഷമി. ഓസ്ട്രേലിയയ്ക്കെതിരായ 15-ാം ഓവറില്‍ ഇന്ത്യന്‍ പേസര്‍ പന്ത് റിവേഴ്സ് സ്വിംഗ് ചെയ്തതാണ് ഇന്‍സി ആരോപണത്തിന് കാരണം. ഇന്ത്യന്‍ കളിക്കാര്‍ പന്തിലെങ്കിലും കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് അമ്പയര്‍മാര്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യന്‍ ആരാധകരില്‍ നിന്നും ക്രിക്കറ്റ് കളിക്കാരില്‍ നിന്നും രോഷാകുലരായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഷമി.

2023ലെ ഏകദിന ലോകകപ്പിനിടെ പന്തിലെന്തോ ഉപകരണം വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് അവര്‍ എന്നെ കുറ്റപ്പെടുത്തിയിരുന്നു. അര്‍ഷ്ദീപ് സിംഗിനെക്കുറിച്ച് അവര്‍ അടുത്തിടെ മറ്റൊരു മണ്ടന്‍ സിദ്ധാന്തം കൊണ്ടുവന്നു. ഞാന്‍ ഇന്‍സമാം-ഉള്‍-ഹഖിനെ വളരെയധികം ബഹുമാനിക്കുന്നു, അദ്ദേഹം അത്തരം പ്രസ്താവനകള്‍ നടത്തുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അവരാണ് ഈ റിവേഴ്‌സ് സ്വിംഗ് ആരംഭിച്ചത്. ഞങ്ങള്‍ അത് ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രശ്‌നമാണ്.

ഇന്ത്യന്‍ ബോളര്‍മാരോട് എന്തെങ്കിലും പറയുന്നതിന് മുമ്പ്, അവരുടെ കളിക്കാര്‍ പന്തില്‍ കൃത്രിമം കാണിക്കുന്നതിനിടെ പിടിക്കപ്പെട്ട സംഭവങ്ങള്‍ അവര്‍ ഓര്‍ക്കണം. പാകിസ്ഥാന്‍ കളിക്കാര്‍ തങ്ങളുടെ പൊതുജനങ്ങളെ വിഡ്ഢികളാക്കാന്‍ ആഗ്രഹിക്കുന്നു, അവരുടെ ടീം മികച്ച പ്രകടനം നടത്താത്തപ്പോള്‍ അവര്‍ ആരോപണങ്ങളുമായി വരുന്നു- ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

ഈ വിദ്യ ആദ്യമായി അവതരിപ്പിച്ചത് അവരാണ്, തെറ്റായ വഴികളിലൂടെയാണ് ഇത് നേടിയതെങ്കില്‍, അവരെ ആദ്യം പിടിക്കണം. 2025-ല്‍ ഞാന്‍ ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍, എന്റെ കൂടെ മൂന്ന് പന്തുകള്‍ എടുത്ത് അതില്‍ ഉപകരണങ്ങളൊന്നും ഇല്ലെന്ന് ഞാന്‍ അവരെ കാണിക്കും. ഞാന്‍ 20 പേരുടെ മുന്നില്‍വെച്ച് പന്തുകള്‍ രണ്ട് കഷണങ്ങളായി മുറിക്കും. റിവേഴ്‌സ് സ്വിംഗ് എങ്ങനെ നേടാമെന്ന് ഞാന്‍ അവരെ കാണിക്കും- ഷമി കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി