'ഞങ്ങള്‍ പാകിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി കളിച്ചാല്‍ ഞാന്‍ അവരുടെ മുന്നില്‍വെച്ച് പന്തുകള്‍ രണ്ട് കഷണങ്ങളായി മുറിക്കും'; ഇന്‍സമാമിന് മറുപടിയുമായി ഷമി

2024ലെ ഐസിസി ടി20 ലോകകപ്പിനിടെ അര്‍ഷ്ദീപ് സിംഗ് പന്തില്‍ കൃത്രിമം കാട്ടിയെന്ന പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ ആരോപണത്തിന് മറുപടി കൊടുത്ത് മുഹമ്മദ് ഷമി. ഓസ്ട്രേലിയയ്ക്കെതിരായ 15-ാം ഓവറില്‍ ഇന്ത്യന്‍ പേസര്‍ പന്ത് റിവേഴ്സ് സ്വിംഗ് ചെയ്തതാണ് ഇന്‍സി ആരോപണത്തിന് കാരണം. ഇന്ത്യന്‍ കളിക്കാര്‍ പന്തിലെങ്കിലും കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് അമ്പയര്‍മാര്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യന്‍ ആരാധകരില്‍ നിന്നും ക്രിക്കറ്റ് കളിക്കാരില്‍ നിന്നും രോഷാകുലരായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഷമി.

2023ലെ ഏകദിന ലോകകപ്പിനിടെ പന്തിലെന്തോ ഉപകരണം വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് അവര്‍ എന്നെ കുറ്റപ്പെടുത്തിയിരുന്നു. അര്‍ഷ്ദീപ് സിംഗിനെക്കുറിച്ച് അവര്‍ അടുത്തിടെ മറ്റൊരു മണ്ടന്‍ സിദ്ധാന്തം കൊണ്ടുവന്നു. ഞാന്‍ ഇന്‍സമാം-ഉള്‍-ഹഖിനെ വളരെയധികം ബഹുമാനിക്കുന്നു, അദ്ദേഹം അത്തരം പ്രസ്താവനകള്‍ നടത്തുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അവരാണ് ഈ റിവേഴ്‌സ് സ്വിംഗ് ആരംഭിച്ചത്. ഞങ്ങള്‍ അത് ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രശ്‌നമാണ്.

ഇന്ത്യന്‍ ബോളര്‍മാരോട് എന്തെങ്കിലും പറയുന്നതിന് മുമ്പ്, അവരുടെ കളിക്കാര്‍ പന്തില്‍ കൃത്രിമം കാണിക്കുന്നതിനിടെ പിടിക്കപ്പെട്ട സംഭവങ്ങള്‍ അവര്‍ ഓര്‍ക്കണം. പാകിസ്ഥാന്‍ കളിക്കാര്‍ തങ്ങളുടെ പൊതുജനങ്ങളെ വിഡ്ഢികളാക്കാന്‍ ആഗ്രഹിക്കുന്നു, അവരുടെ ടീം മികച്ച പ്രകടനം നടത്താത്തപ്പോള്‍ അവര്‍ ആരോപണങ്ങളുമായി വരുന്നു- ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

ഈ വിദ്യ ആദ്യമായി അവതരിപ്പിച്ചത് അവരാണ്, തെറ്റായ വഴികളിലൂടെയാണ് ഇത് നേടിയതെങ്കില്‍, അവരെ ആദ്യം പിടിക്കണം. 2025-ല്‍ ഞാന്‍ ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍, എന്റെ കൂടെ മൂന്ന് പന്തുകള്‍ എടുത്ത് അതില്‍ ഉപകരണങ്ങളൊന്നും ഇല്ലെന്ന് ഞാന്‍ അവരെ കാണിക്കും. ഞാന്‍ 20 പേരുടെ മുന്നില്‍വെച്ച് പന്തുകള്‍ രണ്ട് കഷണങ്ങളായി മുറിക്കും. റിവേഴ്‌സ് സ്വിംഗ് എങ്ങനെ നേടാമെന്ന് ഞാന്‍ അവരെ കാണിക്കും- ഷമി കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ