'ഞങ്ങള്‍ പാകിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി കളിച്ചാല്‍ ഞാന്‍ അവരുടെ മുന്നില്‍വെച്ച് പന്തുകള്‍ രണ്ട് കഷണങ്ങളായി മുറിക്കും'; ഇന്‍സമാമിന് മറുപടിയുമായി ഷമി

2024ലെ ഐസിസി ടി20 ലോകകപ്പിനിടെ അര്‍ഷ്ദീപ് സിംഗ് പന്തില്‍ കൃത്രിമം കാട്ടിയെന്ന പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ ആരോപണത്തിന് മറുപടി കൊടുത്ത് മുഹമ്മദ് ഷമി. ഓസ്ട്രേലിയയ്ക്കെതിരായ 15-ാം ഓവറില്‍ ഇന്ത്യന്‍ പേസര്‍ പന്ത് റിവേഴ്സ് സ്വിംഗ് ചെയ്തതാണ് ഇന്‍സി ആരോപണത്തിന് കാരണം. ഇന്ത്യന്‍ കളിക്കാര്‍ പന്തിലെങ്കിലും കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് അമ്പയര്‍മാര്‍ നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യന്‍ ആരാധകരില്‍ നിന്നും ക്രിക്കറ്റ് കളിക്കാരില്‍ നിന്നും രോഷാകുലരായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഷമി.

2023ലെ ഏകദിന ലോകകപ്പിനിടെ പന്തിലെന്തോ ഉപകരണം വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് അവര്‍ എന്നെ കുറ്റപ്പെടുത്തിയിരുന്നു. അര്‍ഷ്ദീപ് സിംഗിനെക്കുറിച്ച് അവര്‍ അടുത്തിടെ മറ്റൊരു മണ്ടന്‍ സിദ്ധാന്തം കൊണ്ടുവന്നു. ഞാന്‍ ഇന്‍സമാം-ഉള്‍-ഹഖിനെ വളരെയധികം ബഹുമാനിക്കുന്നു, അദ്ദേഹം അത്തരം പ്രസ്താവനകള്‍ നടത്തുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അവരാണ് ഈ റിവേഴ്‌സ് സ്വിംഗ് ആരംഭിച്ചത്. ഞങ്ങള്‍ അത് ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രശ്‌നമാണ്.

ഇന്ത്യന്‍ ബോളര്‍മാരോട് എന്തെങ്കിലും പറയുന്നതിന് മുമ്പ്, അവരുടെ കളിക്കാര്‍ പന്തില്‍ കൃത്രിമം കാണിക്കുന്നതിനിടെ പിടിക്കപ്പെട്ട സംഭവങ്ങള്‍ അവര്‍ ഓര്‍ക്കണം. പാകിസ്ഥാന്‍ കളിക്കാര്‍ തങ്ങളുടെ പൊതുജനങ്ങളെ വിഡ്ഢികളാക്കാന്‍ ആഗ്രഹിക്കുന്നു, അവരുടെ ടീം മികച്ച പ്രകടനം നടത്താത്തപ്പോള്‍ അവര്‍ ആരോപണങ്ങളുമായി വരുന്നു- ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

ഈ വിദ്യ ആദ്യമായി അവതരിപ്പിച്ചത് അവരാണ്, തെറ്റായ വഴികളിലൂടെയാണ് ഇത് നേടിയതെങ്കില്‍, അവരെ ആദ്യം പിടിക്കണം. 2025-ല്‍ ഞാന്‍ ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍, എന്റെ കൂടെ മൂന്ന് പന്തുകള്‍ എടുത്ത് അതില്‍ ഉപകരണങ്ങളൊന്നും ഇല്ലെന്ന് ഞാന്‍ അവരെ കാണിക്കും. ഞാന്‍ 20 പേരുടെ മുന്നില്‍വെച്ച് പന്തുകള്‍ രണ്ട് കഷണങ്ങളായി മുറിക്കും. റിവേഴ്‌സ് സ്വിംഗ് എങ്ങനെ നേടാമെന്ന് ഞാന്‍ അവരെ കാണിക്കും- ഷമി കൂട്ടിച്ചേര്‍ത്തു.

Latest Stories

CSK VS RR: എന്നെ തടയാൻ മാത്രം കെല്പുള്ള ബോളർമാർ ഇവിടെയില്ല; ചെന്നൈക്കെതിരെ തകർപ്പൻ ഫോമിൽ സഞ്ജു സാംസൺ

CSK VS RR: 'ഇവൻ എന്നെ എയറിൽ കേറ്റും', ധോണി ആ ചെറിയ ചെക്കനെ കണ്ട് പഠിക്കണം എന്ന് ആരാധകർ; ചെന്നൈക്കെതിരെ തകർത്തടിച്ച് വൈഭവ് സൂര്യവൻഷി

ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുടെ പരീക്ഷഫലം പുറത്തുവിടാത്തതിന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

CSK VS RR: വന്നു, റൺറേറ്റ് കുറച്ചു, പോയി; എം എസ് ധോണിയുടെ ബാറ്റിംഗ് പ്രകടനത്തിൽ വൻ ആരാധകരോഷം

ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ