ആ രണ്ട് താരങ്ങൾ ഒരുമിച്ച് കളിച്ചാൽ നാശം ഉറപ്പാണ്, ഇന്ത്യ അത് ചെയ്യരുത്; വമ്പൻ വാദവുമായി വാസിം ജാഫർ

മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ പറയുന്നത് പ്രകാരം, കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ഒരുമിച്ച് കളിക്കാൻ ഇന്ത്യ ഇനി അനുവദിക്കില്ല എന്നാണ്. തിങ്കളാഴ്ച സെൻ്റ് ലൂസിയയിൽ നടക്കുന്ന അവസാന സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ലോകത്തിൽ മറ്റേതെങ്കിലും ടീമിൽ ആണെങ്കിലും ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പുള്ള ഈ താരങ്ങളെ ഒഴിവാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാണ്.

രവീന്ദ്ര ജഡേജ നിലവിൽ മോശം പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിൽ യുസ്‌വേന്ദ്ര ചാഹലിന് ഇലവനിൽ വരാനുള്ള അവസരമുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. എന്നിരുന്നാലും, റിസ്റ്റ്-സ്പിന്നർമാരെ ഒരുമിച്ച് കളിക്കണമെങ്കിൽ ഇന്ത്യ തങ്ങളുടെ ബാറ്റിംഗ് ആഴത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടത് എങ്ങനെയെന്ന് ജാഫർ വിശദീകരിച്ചു.

തൻ്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ വസീം ജാഫർ ഇങ്ങനെ പറഞ്ഞു:

“ഇന്ത്യക്ക് കുൽദീപിനെയും ചാഹലിനെയും ഒരുമിച്ച് കളിക്കാൻ കഴിയില്ല, കാരണം അത് അവരുടെ വാലറ്റത്തിന്റെ നീളം കൂട്ടുന്നു. ജഡേജ ഫോമിലല്ലെങ്കിലും, പരിചയസമ്പന്നനായ ഒരു കാമ്പെയ്‌നറാണ് അദ്ദേഹം. അതിനാൽ തന്നെ ഇപ്പോൾ നിലനിൽക്കുന്ന കോമ്പിനേഷൻ നിലനിർത്തുന്നതാണ് നല്ലത്.”

അഫ്ഗാനിസ്ഥാനോട് 21 റൺസിന് തോറ്റ ഓസ്‌ട്രേലിയക്ക് സെമിഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഇന്ത്യയെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയോട് ഓസ്ട്രേലിയ തോൽക്കുകയും അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഗ്രൂപ്പ് 1-ൽ നിന്ന് യോഗ്യത നേടും.

ഓസീസ് ടീമിൽ നിന്ന് ഒരു പോരാട്ടം വസീം ജാഫർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അവരെ ടൂർണമെൻ്റിൽ നിന്ന് പുറത്താക്കുന്നത് രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും വലിയ പ്രോത്സാഹനമാകുമെന്ന് അദ്ദേഹം കരുതുന്നു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”