ആ രണ്ട് താരങ്ങൾ ഒരുമിച്ച് കളിച്ചാൽ നാശം ഉറപ്പാണ്, ഇന്ത്യ അത് ചെയ്യരുത്; വമ്പൻ വാദവുമായി വാസിം ജാഫർ

മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ പറയുന്നത് പ്രകാരം, കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ഒരുമിച്ച് കളിക്കാൻ ഇന്ത്യ ഇനി അനുവദിക്കില്ല എന്നാണ്. തിങ്കളാഴ്ച സെൻ്റ് ലൂസിയയിൽ നടക്കുന്ന അവസാന സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ലോകത്തിൽ മറ്റേതെങ്കിലും ടീമിൽ ആണെങ്കിലും ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പുള്ള ഈ താരങ്ങളെ ഒഴിവാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാണ്.

രവീന്ദ്ര ജഡേജ നിലവിൽ മോശം പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിൽ യുസ്‌വേന്ദ്ര ചാഹലിന് ഇലവനിൽ വരാനുള്ള അവസരമുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. എന്നിരുന്നാലും, റിസ്റ്റ്-സ്പിന്നർമാരെ ഒരുമിച്ച് കളിക്കണമെങ്കിൽ ഇന്ത്യ തങ്ങളുടെ ബാറ്റിംഗ് ആഴത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടത് എങ്ങനെയെന്ന് ജാഫർ വിശദീകരിച്ചു.

തൻ്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ വസീം ജാഫർ ഇങ്ങനെ പറഞ്ഞു:

“ഇന്ത്യക്ക് കുൽദീപിനെയും ചാഹലിനെയും ഒരുമിച്ച് കളിക്കാൻ കഴിയില്ല, കാരണം അത് അവരുടെ വാലറ്റത്തിന്റെ നീളം കൂട്ടുന്നു. ജഡേജ ഫോമിലല്ലെങ്കിലും, പരിചയസമ്പന്നനായ ഒരു കാമ്പെയ്‌നറാണ് അദ്ദേഹം. അതിനാൽ തന്നെ ഇപ്പോൾ നിലനിൽക്കുന്ന കോമ്പിനേഷൻ നിലനിർത്തുന്നതാണ് നല്ലത്.”

അഫ്ഗാനിസ്ഥാനോട് 21 റൺസിന് തോറ്റ ഓസ്‌ട്രേലിയക്ക് സെമിഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഇന്ത്യയെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയോട് ഓസ്ട്രേലിയ തോൽക്കുകയും അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഗ്രൂപ്പ് 1-ൽ നിന്ന് യോഗ്യത നേടും.

ഓസീസ് ടീമിൽ നിന്ന് ഒരു പോരാട്ടം വസീം ജാഫർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അവരെ ടൂർണമെൻ്റിൽ നിന്ന് പുറത്താക്കുന്നത് രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും വലിയ പ്രോത്സാഹനമാകുമെന്ന് അദ്ദേഹം കരുതുന്നു.

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും