ആ രണ്ട് താരങ്ങൾ ഒരുമിച്ച് കളിച്ചാൽ നാശം ഉറപ്പാണ്, ഇന്ത്യ അത് ചെയ്യരുത്; വമ്പൻ വാദവുമായി വാസിം ജാഫർ

മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ പറയുന്നത് പ്രകാരം, കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ഒരുമിച്ച് കളിക്കാൻ ഇന്ത്യ ഇനി അനുവദിക്കില്ല എന്നാണ്. തിങ്കളാഴ്ച സെൻ്റ് ലൂസിയയിൽ നടക്കുന്ന അവസാന സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ലോകത്തിൽ മറ്റേതെങ്കിലും ടീമിൽ ആണെങ്കിലും ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പുള്ള ഈ താരങ്ങളെ ഒഴിവാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാണ്.

രവീന്ദ്ര ജഡേജ നിലവിൽ മോശം പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിൽ യുസ്‌വേന്ദ്ര ചാഹലിന് ഇലവനിൽ വരാനുള്ള അവസരമുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. എന്നിരുന്നാലും, റിസ്റ്റ്-സ്പിന്നർമാരെ ഒരുമിച്ച് കളിക്കണമെങ്കിൽ ഇന്ത്യ തങ്ങളുടെ ബാറ്റിംഗ് ആഴത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടത് എങ്ങനെയെന്ന് ജാഫർ വിശദീകരിച്ചു.

തൻ്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ വസീം ജാഫർ ഇങ്ങനെ പറഞ്ഞു:

“ഇന്ത്യക്ക് കുൽദീപിനെയും ചാഹലിനെയും ഒരുമിച്ച് കളിക്കാൻ കഴിയില്ല, കാരണം അത് അവരുടെ വാലറ്റത്തിന്റെ നീളം കൂട്ടുന്നു. ജഡേജ ഫോമിലല്ലെങ്കിലും, പരിചയസമ്പന്നനായ ഒരു കാമ്പെയ്‌നറാണ് അദ്ദേഹം. അതിനാൽ തന്നെ ഇപ്പോൾ നിലനിൽക്കുന്ന കോമ്പിനേഷൻ നിലനിർത്തുന്നതാണ് നല്ലത്.”

അഫ്ഗാനിസ്ഥാനോട് 21 റൺസിന് തോറ്റ ഓസ്‌ട്രേലിയക്ക് സെമിഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഇന്ത്യയെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയോട് ഓസ്ട്രേലിയ തോൽക്കുകയും അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഗ്രൂപ്പ് 1-ൽ നിന്ന് യോഗ്യത നേടും.

ഓസീസ് ടീമിൽ നിന്ന് ഒരു പോരാട്ടം വസീം ജാഫർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അവരെ ടൂർണമെൻ്റിൽ നിന്ന് പുറത്താക്കുന്നത് രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും വലിയ പ്രോത്സാഹനമാകുമെന്ന് അദ്ദേഹം കരുതുന്നു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി