പിങ്ക് പന്തില്‍ ഇന്ത്യയിലാണ് കളിയെങ്കില്‍ ശ്രീലങ്കയ്ക്ക് രക്ഷയില്ല ; രോഹിത് ശര്‍മ്മയാണ് നായകനെങ്കില്‍ തീരെ രക്ഷയില്ല

ഇന്ത്യയൂം ശ്രീലങ്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചതോടെ രണ്ടാം മത്സരത്തിനായി ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ശനിയാഴ്ച മുതല്‍ ഡേ നൈറ്റായി നടക്കുന്ന ടെസ്റ്റ് പിങ്ക് പന്തിലാണ് കളി. നിലവിലെ കളിക്കണക്കിന്റെ സാധ്യത വെച്ചു നോക്കിയാല്‍ പിങ്ക് പന്തില്‍ ഇന്ത്യയിലാണ് കളിക്കുന്നതെങ്കില്‍ ശ്രീലങ്കയ്ക്ക് തീരെ രക്ഷയില്ലെന്നാണ് ആരാധകരുടെ കണക്കു കൂട്ടല്‍. നിലവിലെ ഫോം വെച്ച് രോഹിത് ശര്‍മ്മയ്ക്ക് കീഴിലാണെങ്കില്‍ ഇന്ത്യ തോല്‍ക്കാനേ പോകുന്നില്ലെന്ന് ആരാധകര്‍ കരുതുന്നു.

പിങ്ക് ബോള്‍ ടെസ്റ്റിന്റെ ചരിത്രമെടുത്താല്‍ നാട്ടില്‍ ഇന്ത്യ കളിക്കുന്ന മൂന്നാമത്തെ മാത്രം മല്‍സരമാണിത്. 2019ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇന്ത്യയുടെ ആദ്യത്തെ പി്ങ്ക് പന്ത് മത്സരം. തൊട്ടുപിന്നാലെ അഹമ്മദാബാദില്‍ ഇംഗ്‌ളണ്ടിനെതിരേ നടന്ന പിങ്ക് പന്ത് ടെസ്റ്റില്‍ ഇന്ത്യ ഇംഗ്‌ളണ്ടിനെ 10 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഈ രണ്ടു ടെസ്റ്റ് വിജയങ്ങളുടെ ഊര്‍ജ്ജത്തിലാണ് ഇന്ത്യ ലങ്കയ്ക്ക് എതിരേ പിങ്ക് ബോള്‍ കളിക്കാനിറങ്ങുന്നത്. ഇതിനൊപ്പം രോഹിത് ശര്‍മ്മയ്ക്ക്് കീഴില്‍ ഇന്ത്യ ഇതുവരെ വൈറ്റ് ബോളില്‍ കളിച്ച ഒരു പരമ്പരയിലെയും ഒരു മത്സരവും തോറ്റിട്ടില്ല എന്ന റെക്കോഡ് കൂടി ചേരുന്നതോടെ ശ്രീലങ്കയ്‌ക്കെതിരേ സമ്പൂര്‍ണ്ണ വിജയമുണ്ടാകുമെന്ന് തന്നെ കണക്കാക്കണം.

പി്ങ്ക് ബോളില്‍ നടക്കുന്ന ടെസ്റ്റ് മത്സരം ശനിയാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരിക്കും തുടക്കമാവുക. ഉച്ചയ്ക്കു രണ്ടു മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ ഒരു മാറ്റവുമായിട്ടാകും ഇന്ത്യ ഇറങ്ങുക. സ്പിന്നര്‍ ജയന്ത് യാദവിന് പകരക്കാരനായി ജയന്തിനു പകരം രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡിലേക്കു ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. രോഹിത് ശര്‍മയ്ക്കു കീഴില്‍ ന്യൂസിലാന്റിനും വെസ്റ്റിന്‍ഡീസിനുമെതിരേ ട്വന്റി20 വിന്‍ഡീസിനെതിരേ ഏകദിനം, ശ്രീലങ്ക ടി20 എന്നീ പരമ്പരകളെല്ലാം ഇന്ത്യ തൂത്തുവാരിയിരുന്നു.

സാധ്യതാ പ്ലെയിങ് ഇലവന്‍ ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ. ശ്രീലങ്ക- ദിമുത് കരുണരത്ന (ക്യാപ്റ്റന്‍), ലഹിരു തിരിമാനെ, പതും നിസങ്ക, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ് ഡി സില്‍വ, ചരിത് അസലങ്ക, നിരോഷന്‍ ഡിക്വെല്ല, സുരങ്ക ലക്മല്‍, ലസിത് എംബുല്‍ദെനിയ, വിശ്വ ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ