ടെസ്റ്റ് മത്സരത്തില്‍ വെളിച്ചക്കുറവ് പ്രശ്‌നമായാല്‍...; പ്രത്യേക ആവശ്യവുമായി മൈക്കല്‍ വോണ്‍

ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ നിക്ഷേപിക്കാന്‍ മിക്ക രാജ്യങ്ങളും താല്‍പ്പര്യമില്ലാത്തതിനാല്‍ ടെസ്റ്റ് ക്രിക്കറ്റ് അതിജീവനത്തിന്റെ പോരാട്ടത്തിലാണ്. ടി20 ക്രിക്കറ്റിന് മുന്‍ഗണന നല്‍കിക്കൊണ്ട് ദക്ഷിണാഫ്രിക്ക റെഡ്-ബോള്‍ മത്സരങ്ങള്‍ ഇതിനകം ഉപേക്ഷിച്ചു. പാകിസ്ഥാനും ടെസ്റ്റിനെ ഗൗരവമായി കാണുന്നില്ല.

അഞ്ച് ദിവസത്തെ ഫോര്‍മാറ്റ് ഇഷ്ടപ്പെടുന്ന ഇംഗ്ലണ്ട് മുന്‍ താരം മൈക്കല്‍ വോണ്‍ പരമ്പരാഗത ഫോര്‍മാറ്റ് സംരക്ഷിക്കാന്‍ നൂതന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ മോശം വെളിച്ചം കാരണം കളി നിര്‍ത്തിയപ്പോള്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നു.

മത്സരത്തില്‍ വെളിച്ചക്കുറവ് പ്രശ്‌നമായാല്‍ കളി പിങ്ക് ബോളിലേക്ക് മാറണമെന്ന് വോണ്‍ ആഗ്രഹിക്കുന്നു. എക്‌സിലൂടെയാണ് മൈക്കല്‍ വോണ്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

കളിക്കാരോട് കളം വിടാന്‍ പറയുമ്പോള്‍ ഓസ്ട്രേലിയ 116/2 എന്ന നിലയിലായിരുന്നു. മാര്‍നസ് ലബുഷെയ്ന്‍ (23*), സ്റ്റീവ് സ്മിത്ത് (6*) എന്നിവരാണ് ക്രീസില്‍. ഉസ്മാന്‍ ഖവാജ (47), ഡേവിഡ് വാര്‍ണര്‍ (34) എന്നിവരുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ 313 റണ്‍സ് നേടിയിരുന്നു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്