ഞാനായിരുന്നു പരിശീലകനെങ്കില്‍ അവന്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ചേനെ: ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ച് രവി ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) മുഹമ്മദ് ഷമിയുടെ പരിക്കിനെ ശരിയായി കൈകാര്യം ചെയ്തില്ല. പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഷമി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. 2023 ലെ ഏകദിന ലോകകപ്പിലായിരുന്നു ഇന്ത്യയ്ക്കുവേണ്ടി ഷമി അവസാനം കളിച്ചത്.

രഞ്ജി ട്രോഫിയോടെ മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയ അദ്ദേഹം ബംഗാളിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ചു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോട് ഷമിയുടെ ലഭ്യതയെക്കുറിച്ച് പലതവണ ചോദിച്ചപ്പോഴും ഷമി പരിക്കില്‍നിന്നും പൂര്‍ണ്ണമായി മുക്തനായില്ല എന്നായിരുന്നു മറുപടി. ടെസ്റ്റ് ക്രിക്കറ്റിന് ഷമി യോഗ്യനല്ലെന്നും റെഡ് ബോള്‍ ടീമിലേക്ക് മടങ്ങാന്‍ ഷമി സമയമെടുക്കുമെന്നും ബിസിസിഐയും അറിയിച്ചു. ഇപ്പോഴിതാ ഷമിയുടെ കാര്യത്തില്‍ ടീമിന് വ്യക്തതയില്ലാത്തതില്‍ ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി അതൃപ്തി പ്രകടിപ്പിച്ചു.

ആശയവിനിമയത്തിന്റെ അഭാവം എന്നെ അത്ഭുതപ്പെടുത്തുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരു വിവരവും ലഭ്യമല്ല. അദ്ദേഹം വളരെക്കാലമായി എന്‍സിഎയില്‍ ഉണ്ട്. എന്നാല്‍ സുഖം പ്രാപിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നുമില്ല.

ഞാനായിരുന്നെങ്കില്‍ അവനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുമായിരുന്നു. മൂന്നാം ടെസ്റ്റിന് ശേഷം അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ അവസാന രണ്ട് ടെസ്റ്റുകളില്‍ കളിപ്പിക്കുമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് ചുറ്റും മികച്ച ഫിസിയോകളെ നിലനിര്‍ത്തുകയും പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങാനുള്ള എല്ലാ അവസരങ്ങളും നല്‍കുകയും ചെയ്യുമായിരുന്നു- ശാസ്ത്രി പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി