ഞാനായിരുന്നു പരിശീലകനെങ്കില്‍ അവന്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ചേനെ: ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ച് രവി ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) മുഹമ്മദ് ഷമിയുടെ പരിക്കിനെ ശരിയായി കൈകാര്യം ചെയ്തില്ല. പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഷമി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. 2023 ലെ ഏകദിന ലോകകപ്പിലായിരുന്നു ഇന്ത്യയ്ക്കുവേണ്ടി ഷമി അവസാനം കളിച്ചത്.

രഞ്ജി ട്രോഫിയോടെ മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയ അദ്ദേഹം ബംഗാളിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ചു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോട് ഷമിയുടെ ലഭ്യതയെക്കുറിച്ച് പലതവണ ചോദിച്ചപ്പോഴും ഷമി പരിക്കില്‍നിന്നും പൂര്‍ണ്ണമായി മുക്തനായില്ല എന്നായിരുന്നു മറുപടി. ടെസ്റ്റ് ക്രിക്കറ്റിന് ഷമി യോഗ്യനല്ലെന്നും റെഡ് ബോള്‍ ടീമിലേക്ക് മടങ്ങാന്‍ ഷമി സമയമെടുക്കുമെന്നും ബിസിസിഐയും അറിയിച്ചു. ഇപ്പോഴിതാ ഷമിയുടെ കാര്യത്തില്‍ ടീമിന് വ്യക്തതയില്ലാത്തതില്‍ ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി അതൃപ്തി പ്രകടിപ്പിച്ചു.

ആശയവിനിമയത്തിന്റെ അഭാവം എന്നെ അത്ഭുതപ്പെടുത്തുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരു വിവരവും ലഭ്യമല്ല. അദ്ദേഹം വളരെക്കാലമായി എന്‍സിഎയില്‍ ഉണ്ട്. എന്നാല്‍ സുഖം പ്രാപിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നുമില്ല.

ഞാനായിരുന്നെങ്കില്‍ അവനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുമായിരുന്നു. മൂന്നാം ടെസ്റ്റിന് ശേഷം അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ അവസാന രണ്ട് ടെസ്റ്റുകളില്‍ കളിപ്പിക്കുമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് ചുറ്റും മികച്ച ഫിസിയോകളെ നിലനിര്‍ത്തുകയും പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങാനുള്ള എല്ലാ അവസരങ്ങളും നല്‍കുകയും ചെയ്യുമായിരുന്നു- ശാസ്ത്രി പറഞ്ഞു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്