അയാളെ വണ്‍ഡൗണില്‍ സ്ഥിരമായി ഇറക്കിയിരുന്നെങ്കില്‍ ക്രിക്കറ്റിലെ പല റെക്കോഡുകളും അയാൾ സ്വന്തമാക്കുമായിരുന്നു

കരിയറില്‍ അദ്ദേഹത്തെ മൂന്നാം നമ്പറില്‍ സ്ഥിരമായി ഇറക്കിയിരുന്നെങ്കില്‍ ക്രിക്കറ്റിലെ പല റെക്കോഡുകളും ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലായേനെയെന്ന് ഇന്ത്യ കണ്ടെത്തിയ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ വന്നപ്പോഴെല്ലാം അദ്ദേഹത്തിന്റെ ആക്രമണോത്സുകത ഇന്ത്യാക്കാര്‍ കണ്ടതാണെന്നും കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മാരകമായ രണ്ടു സെഞ്ച്വറികള്‍ വന്നത് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തപ്പോഴാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

2005 ല്‍ പാകിസ്താനും ശ്രീല്കയ്ക്കും എതിരേയായിരുന്നു മഹേന്ദ്രസിംഗ് ധോണിയുടെ സെഞ്ച്വറികള്‍ കണ്ടത്. മൂന്നാം നമ്പറില്‍ 82 ശരാശരിയില്‍ 993 റണ്‍സ് അടി്ച്ച ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് 100 ആയിരുന്നു. എന്നാല്‍ വെറും 16 ഏകദിനത്തില്‍ മാത്രം ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനായിരുന്നു ധോണിയ്ക്ക കഴിഞ്ഞത്. അഞ്ചാം നമ്പറിലും ആറാം നമ്പറിലും ആയിരുന്നു അദ്ദേഹത്തിന്റെ 10773 ഏകദിന റണ്‍സ് വന്നത്. പിന്നീട് ടീമിന്റെ ഫിനിഷര്‍ എന്ന നിലയിലേക്ക് മഹേന്ദ്രസിംഗ് ധോണിയുടെ റോള്‍ മാറുകയും ചെയ്തു.

ധോണി കാട്ടിത്തന്ന ഭീതിയില്ലായ്മയും ആക്രമണ സമീപനവും മൂന്നാം നമ്പറില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കാണാനാകുന്നില്ലെന്നും ഗംഭീര്‍ പറയുന്നു. ഇന്ത്യന്‍ ടീമിന്റെ നായകനാകുന്നതിന് പകരം മൂന്നാം നമ്പറില്‍ ധോണി തുടരണമായിരുന്നു എന്നും ഗംഭീര്‍ പറയുന്നു. ലോകക്രിക്കറ്റ് ഏറ്റവും മിസ്സാക്കിയ കാര്യങ്ങളില്‍ ഒന്ന് ധോണിയുടെ മൂന്നാം നമ്പറിലെ ബാറ്റിംഗായിരുന്നു. ലോകക്രിക്കറ്റിലെ ഒരുപക്ഷേ ഏറ്റവും വിഭിന്നനായ താരമായി മാറുമായിരുന്നു എന്നും ഗംഭീര്‍ പറയുന്നു.

Latest Stories

CRICKET RECORDS: ഇന്നലെ ഇന്ത്യൻ ടീമിൽ ഇന്ന് പാകിസ്ഥാൻ ടീമിൽ, അപൂർവ റെക്കോഡ് സ്വന്തമാക്കി സൂപ്പർ താരങ്ങൾ; സംഭവിച്ചത് ഇങ്ങനെ

IPL 2025: ആരാധക സ്നേഹമൊക്കെ ഗ്രൗണ്ടിൽ, അത് എയർപോർട്ടിൽ വേണ്ട; സ്റ്റാർക്ക് ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; സേനയ്ക്ക് 50,000 കോടി കൂടി

'വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നു, സർക്കാർ ഇക്കാര്യം തിരുത്തണം'; എം വി ഗോവിന്ദൻ

'കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേട്, പരാമർശം അങ്ങേയറ്റം അപലപനീയം'; വേടനെതിരായ എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

FOOTBALL UPDATES: അപ്പോൾ അത് തീരുമാനമായി, അർജന്റീന ടീമിന്റെ കേരളത്തിലേക്ക് ഉള്ള വരവിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് പുറത്ത്

കിളിമാനൂരിൽ വേടന്റെ പരിപാടി റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒരാൾ അറസ്റ്റിൽ

'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

'ഒന്നുകിൽ അവരെ ഒരു പാഠം പഠിപ്പിക്കണം, ഇല്ലെങ്കിൽ അവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ