അയാളെ വണ്‍ഡൗണില്‍ സ്ഥിരമായി ഇറക്കിയിരുന്നെങ്കില്‍ ക്രിക്കറ്റിലെ പല റെക്കോഡുകളും അയാൾ സ്വന്തമാക്കുമായിരുന്നു

കരിയറില്‍ അദ്ദേഹത്തെ മൂന്നാം നമ്പറില്‍ സ്ഥിരമായി ഇറക്കിയിരുന്നെങ്കില്‍ ക്രിക്കറ്റിലെ പല റെക്കോഡുകളും ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലായേനെയെന്ന് ഇന്ത്യ കണ്ടെത്തിയ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ വന്നപ്പോഴെല്ലാം അദ്ദേഹത്തിന്റെ ആക്രമണോത്സുകത ഇന്ത്യാക്കാര്‍ കണ്ടതാണെന്നും കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മാരകമായ രണ്ടു സെഞ്ച്വറികള്‍ വന്നത് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തപ്പോഴാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

2005 ല്‍ പാകിസ്താനും ശ്രീല്കയ്ക്കും എതിരേയായിരുന്നു മഹേന്ദ്രസിംഗ് ധോണിയുടെ സെഞ്ച്വറികള്‍ കണ്ടത്. മൂന്നാം നമ്പറില്‍ 82 ശരാശരിയില്‍ 993 റണ്‍സ് അടി്ച്ച ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് 100 ആയിരുന്നു. എന്നാല്‍ വെറും 16 ഏകദിനത്തില്‍ മാത്രം ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനായിരുന്നു ധോണിയ്ക്ക കഴിഞ്ഞത്. അഞ്ചാം നമ്പറിലും ആറാം നമ്പറിലും ആയിരുന്നു അദ്ദേഹത്തിന്റെ 10773 ഏകദിന റണ്‍സ് വന്നത്. പിന്നീട് ടീമിന്റെ ഫിനിഷര്‍ എന്ന നിലയിലേക്ക് മഹേന്ദ്രസിംഗ് ധോണിയുടെ റോള്‍ മാറുകയും ചെയ്തു.

ധോണി കാട്ടിത്തന്ന ഭീതിയില്ലായ്മയും ആക്രമണ സമീപനവും മൂന്നാം നമ്പറില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കാണാനാകുന്നില്ലെന്നും ഗംഭീര്‍ പറയുന്നു. ഇന്ത്യന്‍ ടീമിന്റെ നായകനാകുന്നതിന് പകരം മൂന്നാം നമ്പറില്‍ ധോണി തുടരണമായിരുന്നു എന്നും ഗംഭീര്‍ പറയുന്നു. ലോകക്രിക്കറ്റ് ഏറ്റവും മിസ്സാക്കിയ കാര്യങ്ങളില്‍ ഒന്ന് ധോണിയുടെ മൂന്നാം നമ്പറിലെ ബാറ്റിംഗായിരുന്നു. ലോകക്രിക്കറ്റിലെ ഒരുപക്ഷേ ഏറ്റവും വിഭിന്നനായ താരമായി മാറുമായിരുന്നു എന്നും ഗംഭീര്‍ പറയുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം