എന്തു വിലകൊടുത്തും ഇന്ത്യയെ സെമിയിലെത്തിക്കാന്‍ ഐ.സി.സി ശ്രമിക്കുന്നു: തുറന്നടിച്ച് അഫ്രീദി

ഐസിസി അന്യായമായി പെരുമാറുന്നെന്നും ഇന്ത്യയെ പിന്തുണയ്ക്കുന്നെന്നും ആരോപിച്ച് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രംഗത്ത്. ഐസിസി ഇന്ത്യയോടാണ് ചായ്വ് കാണിക്കുന്നതെന്നും എന്ത് വില കൊടുത്തും ഇന്ത്യ സെമിയിലെത്തുമെന്ന് ഉറപ്പ് വരുത്താനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അഫ്രീദി തുറന്നടിച്ചു.

എന്ത് വില കൊടുത്തും ഇന്ത്യയെ സെമിയില്‍ എത്തിക്കാന്‍ ആണ് ഐസിസി ശ്രമിക്കുന്നത്. ഇന്ത്യ പാകിസ്താന്‍ മത്സരം നിയന്ത്രിച്ച അമ്പയര്‍മാരും ഇതുപോലെ ആയിരുന്നു. ഈ അമ്പയര്‍മാര്‍ക്ക് മികച്ച അമ്പയര്‍ക്കുള്ള പുരസ്‌കാരം ലഭിക്കും.

ഇത്ര മഴ പെയ്ത ഗ്രൗണ്ടില്‍ ഇത്ര വേഗം മത്സരം പുനരാരംഭിക്കില്ല. പക്ഷെ ഇന്ത്യ കളിക്കുന്നത് കൊണ്ട് ഐസിസിയും സമ്മര്‍ദ്ദത്തില്‍ ആണ്. ഒരു മൂന്ന് ഓവര്‍ കൂടെ ലിറ്റന്‍ ദാസ് ബാറ്റു ചെയ്തിരുന്നെങ്കില്‍ ബംഗ്ലാദേശ് വിജയിക്കുമായിരുന്നു എന്നും അഫ്രീദി പറഞ്ഞു.

ബുധനാഴ്ച നടന്ന ടി20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ അഞ്ച് റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 184/6 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. ലിറ്റണ്‍ ദാസ് 21 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതോടെ ബംഗ്ലദേശ് ശക്തമായ ചുവടുവെയ്പ്പ് ആരംഭിച്ചു.

എന്നാല്‍ ഏഴ് ഓവറില്‍ 66/0 എന്ന നിലയില്‍ ബംഗ്ലാദേശ് എത്തിയപ്പോള്‍ മഴ കളി തടസ്സപ്പെടുത്തി. കളി പുനരാരംഭിച്ചപ്പോള്‍ ബംഗ്ലാദേശിന് 16 ഓവറില്‍ 151 റണ്‍സ് പുതുക്കിയ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. എന്നാല്‍ അതിലേക്ക് എത്താന്‍ അവര്‍ക്ക് ആയില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക