ഐ.സി.സി സമയപരിധി തന്നിട്ടുണ്ടല്ലോ, ലോക.കപ്പ് സ്‌ക്വാഡിൽ മാറ്റങ്ങൾ; ഈ താരങ്ങൾക്ക് അതിനിർണായകം

ടി20 ലോകകപ്പ് ടീമിൽ ആവശ്യമെങ്കിൽ ടീം ഇന്ത്യക്ക് മാറ്റം ഉണ്ടായേക്കും. മുഹമ്മദ് ഷമിയും ദീപക് ഹൂഡയുമാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. ഷമി ഇപ്പോഴും കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചുവരുന്നു, അതേസമയം ഹൂഡയ്ക്ക് നടുവിന് പരിക്കേറ്റിരുന്നു. ഇരുതാരങ്ങൾക്കും ദക്ഷിണാഫ്രിക്കയുമായിട്ടുളള പറമ്പായും നഷ്ടമായിരുന്നു. ഐ.പി.എലിന് ശേഷം ഒരു മത്സരം പോലും ഇന്ത്യക്കായി ഷമി കളിച്ചിട്ടില്ല, എന്തിരുന്നാലും മെഡിക്കൽ സ്റ്റാഫുമായി ആലോചിച്ച ശേഷം ടീമിൽ മാറ്റങ്ങൾ വരുത്താനുള്ള സാധ്യത കൂടുതലാണ്.

ഒക്‌ടോബർ 9-നകം പരുക്ക് പരിഗണിക്കാതെ ടീമിൽ മാറ്റങ്ങൾ വരുത്താൻ ബിസിസിഐക്ക് കഴിയും. ഐസിസി അനുമതി നൽകിയാൽ ഒക്‌ടോബർ 15 വരെ അവസാന നിമിഷ മാറ്റങ്ങൾ വരുത്താൻ അവർക്ക് ആറ് ദിവസം കൂടിയുണ്ട്.

“ടി20 ലോകകപ്പിന് മുമ്പ് ഷമി ഒരു മത്സരവും കളിക്കാത്തത് യഥാർത്ഥത്തിൽ ആശങ്കാജനകമാണ്. അവൻ ഫിറ്റാണെന്നും സന്നാഹങ്ങൾ കളിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ടീമിൽ മാറ്റങ്ങൾ വരുത്താൻ ഞങ്ങൾക്ക് സമയമുണ്ട്. അതിനാൽ, അത് ഒരു പ്രശ്നമാകില്ല. ഹൂഡയെക്കുറിച്ച് ഒരു റിപ്പോർട്ട് ലഭിച്ചാൽ, ഞങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും. നിലവിൽ സ്‌ക്വാഡ് അതേപടി തുടരുമെങ്കിലും മാറ്റങ്ങൽ ചിലപ്പോൾ വന്നേക്കാം, ”ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ ഇൻസൈഡ് സ്‌പോർട്ടിനോട് പറഞ്ഞു.

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി മുഹമ്മദ് ഷമിയെ തിരിച്ചുവിളിച്ചത്. എന്നിരുന്നാലും, വിധി പോലെ , അദ്ദേഹത്തിന് കോവിഡ് ബാധിച്ചതിനാൽ ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ടീമിൽ ചേരാനായില്ല. അദ്ദേഹം ഇതുവരെ സുഖം പ്രാപിച്ചിട്ടില്ല, അതിനർത്ഥം അദ്ദേഹത്തിന് ദക്ഷിണാഫ്രിക്ക പരമ്പര നഷ്ടമാകുമെന്നാണ്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം അദ്ദേഹം പരിശീലിക്കുമ്പോൾ, കഴിഞ്ഞ വർഷം ടി20 ലോകകപ്പിന് ശേഷം ഇന്ത്യക്കായി ഒരു ടി20 മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടില്ല.

എന്തായാലും ഓസ്‌ട്രേലിയൻ സാഹചര്യത്തിൽ ഷമി ടീമിൽ വേണമെന്ന് പറയുന്നവരുണ്ട്. ഹൂഡയുടെ പരിക്ക് ഗുരുതരം ആണെന്ന റിപ്പോർട്ടുകളുണ്ട്. അങ്ങനെ ആണെങ്കിൽ പ്രകാരക്കാരൻ വന്നേക്കാം.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”