'ചതി ചതി തന്നെയാണ്, വലിയ തെറ്റ് ചെയ്തത് അയാള്‍', തുറന്നടിച്ച് ഇയാന്‍ ചാപ്പല്‍

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് സ്റ്റീവ് സ്മിത്തിനെ അവരോധിച്ചതിനെതിരെ ഇതിഹാസ താരം ഇയാന്‍ ചാപ്പല്‍ രംഗത്ത്. 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പന്തു ചുരണ്ടല്‍ വിവാദത്തില്‍പെട്ട സ്മിത്തിനെ വൈസ് ക്യാപ്റ്റന്‍സിയിലേക്ക് തിരിച്ചുകൊണ്ടുവന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തെറ്റായ തീരുമാനമാണെന്ന് ചാപ്പല്‍ കുറ്റപ്പെടുത്തി. അന്ന് സ്മിത്തായിരുന്നു ഓസീസിനെ നയിച്ചത്. ഡേവിഡ് വാര്‍ണറായിരുന്നു ഉപ നായകന്‍. പന്തുചുരണ്ടലിന് സ്മിത്തിനെക്കാള്‍ വലിയ ശിക്ഷയാണ് വാര്‍ണര്‍ക്ക് നല്‍കിയത്.

എന്തിനാണ് ഡേവിഡ് വാര്‍ണറില്‍ നിന്ന് വ്യത്യസ്തമായ ശിക്ഷ സ്റ്റീവ് സ്മിത്തിന് നല്‍കിയത്. സ്മിത്താണ് വാര്‍ണറേക്കാള്‍ വലിയ കുറ്റം ചെയ്തത്. എന്ത് തട്ടിപ്പാണ് നടന്നതെന്ന് ഒരു ക്യാപ്റ്റന്‍ പറയുന്നത് ശരിയല്ല. അയാള്‍ അതറിയണം. എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കണം. ആ പ്രശ്‌നത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ സ്മിത്ത് എന്തെങ്കിലും ചെയ്യണമായിരുന്നു- ചാപ്പല്‍ പറഞ്ഞു.

സ്മിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് രണ്ടു വര്‍ഷത്തേക്കാണ് വിലക്കിതെങ്കില്‍ വാര്‍ണര്‍ക്കും അതേ ശിക്ഷയേ നല്‍കേണ്ടിയിരുന്നുള്ളൂ. സ്മിത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ വാര്‍ണറെയും അങ്ങനെ ചെയ്യാമായിരുന്നു. വഞ്ചന വഞ്ചനയാണ്. അതു വലുതായാലും ചെറുതായാലും. തന്റെ പുസ്തകത്തില്‍ വഞ്ചനയ്ക്ക് ഒരു അര്‍ത്ഥം മാത്രമേയുള്ളൂവെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക