Ipl

ആ റെക്കോഡ് ഞാൻ തകർക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് പവൽ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 ൽ ലിയാം ലിവിംഗ്‌സ്റ്റൺ സ്ഥാപിച്ച 117 മീറ്റർ സിക്‌സിന് അപ്പുറത്തേക്ക്  തനിക്ക് പായിക്കാൻ കഴിയുമെന്ന് ഡൽഹി ക്യാപിറ്റൽസ് (ഡിസി) ബാറ്റർ റോവ്‌മാൻ പവൽ അവകാശപ്പെടുന്നു. സീസണിന്റെ തുടക്കത്തിലേ മോശം പ്രകടനങ്ങൾക്ക് ശേഷം ശേഷം ട്രാക്കിലേക്ക് എത്താൻ പവലിന് സാധിച്ചിട്ടുണ്ട്.

ബ്രാബോൺ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്‌സ് ഹൈദരാബാദും (എസ്ആർഎച്ച്) ഇന്നലെ നടന്ന മത്സരത്തിൽ ഒരുപാട് കൂറ്റൻ സിക്സറുകൾ കാണാൻ സാധിച്ചു. നിക്കോളാസ് പൂരൻ 108 മീറ്റർ ബൗണ്ടറി രേഖപ്പെടുത്തിയപ്പോൾ എയ്ഡൻ മാർക്രം പന്ത് 103 മീറ്റർ ദൂരം പായിച്ചു .ആദ്യ ഇന്നിംഗ്‌സിൽ 67 റൺസെടുത്ത പവൽ 104 മീറ്റർ സിക്‌സും പറത്തി.

130 മീറ്റർ മറികടക്കാൻ തനിക്ക് കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട്, ഷെയ്ൻ വാട്‌സണും ഡേവിഡ് വാർണറുമായുള്ള മത്സരത്തിന് ശേഷമുള്ള ആശയവിനിമയത്തിൽ പവൽ പറഞ്ഞു:

“എനിക്ക് 117 മീറ്റർ മാർക്ക് തകർക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. 130 മീറ്ററിനടുത്ത് പന്ത് അടിക്കുമെന്ന് ഞാൻ ഇന്നലെ മൻദീപിനോട് പറഞ്ഞു, അത് എങ്ങനെയെന്ന് നോക്കാം.”

മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് ആൽബി മോർക്കലിന്റെ പേരിലാണ്. 2008ലെ ഐപിഎൽ ആദ്യ സീസണിൽ പ്രഗ്യാൻ ഓജയുടെ ബൗളിലാണ് റെക്കോഡ് നേട്ടമുണ്ടായത്.

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ