2019 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഞങ്ങളെ തോൽപ്പിക്കുമ്പോൾ ഞാൻ ഇല്ലായിരുന്നു, ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയെ തകർക്കുമായിരുന്നു: ഷഹീൻ ഷാ അഫ്രീദി

ഇന്ത്യക്കെതിരായ 2019 ലോകകപ്പ് മത്സരത്തിൽ തന്നെ ഒഴിവാക്കിയത് ശരിക്കും നിരാശപെടുത്തിയെന്ന് പറയുകായാണ് ഷഹീൻ ഷാ അഫ്രീദി. മത്സരത്തിന്റെ തലേന്ന് വരെ താൻ ടീമിന്റെ ഭാഗം ആകുമെന്നാണ് കരുതിയതെന്നും എന്നാൽ ഒഴിവാക്കപ്പെട്ടത് അപ്രതീക്ഷിതമായി പോയെന്നും അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്ന് മഴ മൂലം ഓവറുകൾ വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ 89 റൺസിനാണ് തകർത്തെറിഞ്ഞത്.

അവസാന മത്സരത്തിൽ അഫ്രീദി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മുഹമ്മദ് ആമിർ, വഹാബ് റിയാസ്, ഹസൻ അലി എന്നിവരടങ്ങിയ പേസ് ആക്രമണമാണ് പാകിസ്ഥാൻ തിരഞ്ഞെടുത്തത്. മാഞ്ചസ്റ്ററിൽ ഇന്ത്യ 50 ഓവറിൽ 336 റൺസ് നേടിയപ്പോൾ ഈ തീരുമാനം മോശമായി തന്നെ തോന്നി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 89 റൺസിന് പരാജയപെടുക ആയിരുന്നു. ഫഖർ സമന്റെ അർധസെഞ്ചുറിയും ബാബർ അസമുമായുള്ള കൂട്ടുകെട്ടും മാത്രമാണ് പാകിസ്ഥാൻ ഇന്നിങ്സിന്റെ ആകെയുള്ള ഹൈലൈറ്റ്.

ESPN Cricinfo-യ്ക്ക് നൽകിയ അഭിമുഖത്തിൽ, ടീമിന്റെ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയെ അംഗീകരിച്ചുകൊണ്ട് തന്റെ നിരാശയെക്കുറിച്ച് അഫ്രീദി തുറന്നുപറഞ്ഞു.

“അവർ എന്നെ തിരഞ്ഞെടുക്കാത്ത ഇന്ത്യയ്‌ക്കെതിരായ മത്സരം ഞാൻ ഓർക്കുന്നു. തലേദിവസം രാത്രി ഞാൻ സ്ക്വാഡിൽ അംഗമായിരുന്നു. ടോസിന്റെ സമയമായപ്പോൾ ഞാൻ പെട്ടെന്ന് പുറത്തായി. അവർ തിരഞ്ഞെടുത്തത് ഏറ്റവും മികച്ച ടീമിനെ തന്നെയാണ്. തീർച്ചയായും, കളി നഷ്ടമായത് വലിയ നിരാശയുണ്ടാക്കി, ”അദ്ദേഹം പറഞ്ഞു.

“അവസാന മത്സരത്തിൽ മികച്ച പ്രകടനം നടത്തിയതിനാൽ തന്നെ ഞാൻ ടീമിൽ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ എന്നെ ഒഴിവാക്കി. എനിക്ക് ദേഷ്യം വന്നിരുന്നു, പക്ഷെ ഞാൻ ടീമിന്റെ തീരുമാനം അംഗീകരിച്ചു. അതായിരുന്നു അപ്പോൾ വേണ്ടത്. വ്യക്തിഗത മികവിനേക്കാൾ ടീം എന്ന നിലയിലാണ് ഞാൻ പ്രാധാന്യം നൽകിയിരുന്നത്”അഫ്രീദി കൂട്ടിച്ചേർത്തു.

എന്തായാലും ആ മത്സരത്തിൽ തോറ്റതോടെ പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് ഏകദേശം പുറത്തായി, തൊട്ടടുത്ത മത്സരത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ

“ബംഗ്ലാദേശിനെതിരെ ബൗൾ ചെയ്യാൻ തുടങ്ങിയപ്പോഴേക്കും ഞങ്ങൾ പുറത്തായിക്കഴിഞ്ഞിരുന്നു. എന്നിരുന്നാലും, നിങ്ങൾ പാകിസ്ഥാനെ പ്രതിനിധീകരിക്കുകയാണെങ്കിൽ, നിങ്ങൾ എല്ലാ ഗെയിമുകളും-ആദ്യത്തെയോ അവസാനത്തെയോ, വലിയ ടീമിനെയോ ചെറിയ ടീമിനെയോ-അത് ചാമ്പ്യൻഷിപ്പ് പോലെ പരിഗണിക്കണം. ആ ബംഗ്ലാദേശ് ഗെയിം എനിക്ക് ഇപ്പോഴും വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം ഞങ്ങൾ അന്തസായി കളിച്ചെന്ന് കാണിച്ച് കൊടുക്കണമായിരുന്നു ”അദ്ദേഹം പറഞ്ഞു.

ലോർഡ്‌സിൽ ബംഗ്ലാദേശിനെതിരായ അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാന് അസംഭവ്യമായ വിജയ മാർജിൻ ആവശ്യമായിരുന്നു. അവർ 50 ഓവറിൽ ആകെ 315 റൺസ് അടിച്ചെടുത്തു, അഫ്രീദിയുടെ അസാധാരണമായ ആറ് വിക്കറ്റ് നേട്ടത്തിൽ അവർ ബംഗ്ലാദേശിനെ 221 റൺസിന് പുറത്താക്കി.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു