ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിങ്സിന് ജയം. നാലു വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്. ഡൽഹി ഉയർത്തിയ 264 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഏഴ് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടി 20 ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ റൺസ് ചേസ് ആണിത്.
36 പന്തിൽ 71 റൺസ് നേടിയ ശ്രേയസ് അയ്യർ, 26 പന്തിൽ 76 റൺസ് നേടിയ പ്രഭ്സിമ്രാൻ, 41 റൺസ് നേടിയ പ്രിയാൻഷ് ആര്യ എന്നിവരുടെ മികവിലാണ് പഞ്ചാബ് ലക്ഷ്യം മറികടന്നത്. കെ എൽ രാഹുൽ 67 പന്തിൽ ഒമ്പത് സിക്‌സറും 16 ഫോറുകളും അടക്കം 152 റൺസാണ് പുറത്താകാതെ നേടിയത്. നിതീഷ് റാണ 44 പന്തിൽ 11 ഫോറുകളും നാല് സിക്സറുകളും അടക്കം 91 റൺസ് നേടി മടങ്ങി. മത്സരശേഷം ശ്രേയസ് സംസാരിച്ചു.
‘എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല, ഞങ്ങളുടെ ബോളർമാർകെട്ട് സിക്സുകളും ഫോറുകളും കിട്ടുന്നത് കണ്ടപ്പോൾ എന്റെ മൈൻഡ് പോയി. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. പവർപ്ലെയ്ക്ക് ശേഷം ചഹൽ പന്തെറിയാൻ വന്നപ്പോൾ കാര്യങ്ങൾ കുഴപ്പമില്ലാതെ പോയി. പക്ഷെ അദ്ദേഹത്തിന് മികച്ച ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. എന്തൊരു ബാറ്റിംഗ് പ്രകടനമായിരുന്നു രാഹുൽ നടത്തിയത്’ ശ്രേയസ് അയ്യർ പറഞ്ഞു.