എന്നെ എല്ലാവരും ചേർന്ന് പറ്റിച്ചു, അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ ടീമിൻ്റെ ഡ്രസ്സിംഗ് റൂമിൽ വെച്ച് മഹാനായ സച്ചിൻ ടെണ്ടുൽക്കറുമായുള്ള തൻ്റെ ആദ്യ കൂടിക്കാഴ്ച വിരാട് കോഹ്‌ലി അടുത്തിടെ അനുസ്മരിച്ചു. തന്റെ സഹതാരങ്ങൾ സച്ചിനെ വെച്ച് തങ്ങൾക്ക് മുന്നിൽ കളിച്ച തമാശ എന്താണെന്നും വിരാട് ഓർത്തു. മുമ്പ് ഒരു അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ ഒരിക്കൽക്കൂടി കോഹ്‌ലി ആവർത്തിക്കുക ആയിരുന്നു.

2008ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ആദ്യമായി സച്ചിനെ കാണുമ്പോൾ തനിക്ക് ത്രില്ല് തോന്നിയെന്നും എന്നാൽ യുവി അടക്കമുള്ള ആളുകൾ അത് വെച്ചിട്ട് തന്നെ പ്രാങ്ക് ചെയ്‌തെന്നുമാണ് കോഹ്‌ലി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “സച്ചിനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ മുന്നിൽ തലകുനിച്ചു. ഇതാണ് ആചാരമെന്ന് ഞാൻ കരുതി. സച്ചിൻ സ്തംഭിച്ചുപോയി, ഞാൻ എന്താണ് ചെയ്യുന്നതെന്ന് എന്നോട് ചോദിച്ചു. എന്നോട് ഇത് സഹതാരങ്ങൾ പറഞ്ഞിട്ടാണ് ചെയ്യുന്നതെന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞില്ല.”കോഹ്‌ലി ഓർത്തു.

“ഇർഫാൻ (പത്താൻ) ഭായ്, ഭജ്ജു പാ (ഹർഭജൻ സിംഗ്), യുവി പാ (യുവരാജ് സിംഗ്), മുനാഫ് പട്ടേൽ എന്നിവരുണ്ടായിരുന്നു. അവരെല്ലാവരും എന്നെ പ്രാങ്ക് ചെയ്തു” അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് അദ്ദേഹം തൻ്റെ കന്നി ഏകദിനം കളിച്ചത്. അതിനുശേഷം ഏറ്റവും അവിശ്വസനീയമായ ബാറ്റർമാരിൽ ഒരാളായി കോഹ്‌ലി മാറി, ഇപ്പോൾ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇറങ്ങാൻ ഒരുങ്ങുകയാണ് കോഹ്‌ലി.

Latest Stories

'അമ്പട കേമാ സഞ്ജു കുട്ടാ'; ഐസിസിയുടെ 2026 ടി-20 ലോകകപ്പിലെ ടീം ഓഫ് ദി ടൂർണമെന്റിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസൺ ; ടീമിൽ 4 ഇന്ത്യൻ താരങ്ങൾ

പ്രതിസന്ധി ഘട്ടത്തിലും ഈ വിജയത്തിലും കൂടെ നിന്ന ചാരുവിനു നന്ദി: സഞ്ജു സാംസൺ

കോഹ്ലിയുടെയും രോഹിതിന്റെയും ഒരു മിക്സ് ആണ് സഞ്ജു, ഒരേ സമയം നിലയുറപ്പിക്കുകയും ആക്രമിക്കുകയും ചെയ്യും: അനിൽ കുംബ്ലെ

അഭിഷേകിനോട് ആക്രമിച്ച് കളിക്കുക എന്ന നിർദേശം മാത്രമാണ് ഞങ്ങൾ കൊടുത്തത്, അവൻ ആ ജോലി നന്നായി ചെയ്തു: ഗൗതം ഗംഭീർ

'മലയാളി ഫ്രം ഇന്ത്യ', സഞ്ജു സാംസണെ ആദരിക്കാൻ സംസ്ഥാന സർക്കാർ; ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത്

മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ മമ്മൂട്ടിയോട് ക്ഷമ ചോദിക്കുന്നു: മുഖ്യമന്ത്രി

ഈ ട്രോഫി ഞാൻ ദ്രാവിഡിനും ലക്ഷ്മണിനും സമർപ്പിക്കുന്നു: ഗൗതം ഗംഭീർ

സീറ്റില്‍ കലഹിച്ച് സിസി മുകുന്ദന്‍ സിപിഐ വിട്ടു; നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും

'എത്ര പേരെ പ്രണയിക്കുന്നു, ബന്ധപ്പെടുന്നു എന്നത് അയാളുടെ വ്യക്തിപരമായ കാര്യം, പക്ഷേ ഇത് ഒരു സ്ത്രീയുടെ പരാതിയാണ്; മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാഫാണ് ആക്രമിച്ചത്; പൊലീസ് നിലപാട് പരിതാപകരം, മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് വി ഡി സതീശന്‍

'എന്റെ ഒരു നിഷ്‌കളങ്കതയുണ്ട്, എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന നിഷ്‌കളങ്കത'; വട്ട് മൂത്താല്‍ ആര്‍ക്കും അങ്ങനെ പരാതി പറയാമെന്ന് ഭാര്യയുടെ പരാതിയെ കുറിച്ച് ഗണേഷ് കുമാര്‍; ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നും മന്ത്രി