ഞാൻ ഒരുപാട് പരാജയപ്പെട്ടവനാണ്, ഇന്നലെ ആ കാര്യം ചെയ്തതുകൊണ്ടാണ് മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ

ഇന്നലെ ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തിൽ സഞ്ജു സാംസൺ തൻ്റെ ആദ്യ ടി20 സെഞ്ച്വറി നേടി. 47 പന്തിൽ എട്ട് സിക്‌സറും 11 ഫോറുമടക്കം 111 റൺസാണ് സാംസൺ നേടിയത്. വെറും 40 പന്തിലാണ് അദ്ദേഹത്തിൻ്റെ സെഞ്ച്വറി പിറന്നത്, ഇത് ഒരു ഇന്ത്യൻ കളിക്കാരൻ്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടി20 സെഞ്ചുറിയായി മാറി. കൂടാതെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ആദ്യ ടി 20 സെഞ്ച്വറി കൂടിയാണ് പിറന്നത്.

സാംസണിൻ്റെ പ്രകടനം ഇന്ത്യയെ 297/6 എന്ന കൂറ്റൻ സ്‌കോറിലെത്തിക്കാൻ സഹായിച്ചു, ഇത് T20I ക്രിക്കറ്റിലെ ഒരു ടെസ്റ്റ് പ്ലെയിങ് രാജ്യത്തിൻറെ ഏറ്റവും ഉയർന്ന സ്കോറാണ്. വന്നവനും പോയവനും നിന്നവനും എല്ലാം തകർത്തടിച്ച ഇന്ത്യൻ ഇന്നിംഗ്‌സിനെ ശരിക്കും എങ്ങനെ വാഴ്ത്തണം എന്ന് അറിയാതെയാണ് ക്രിക്കറ്റ് ലോകം നിന്നത് എന്ന് പറയാം.

മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം സഞ്ജു പറഞ്ഞത് ഇങ്ങനെ “എനിക്ക് കൂടുതൽ നന്നായി ചെയ്യാൻ കഴിയും. എന്റെ ടീം അംഗങ്ങൾ എല്ലാം എന്റെ നേട്ടത്തിൽ സന്തോഷിക്കുന്നു എന്ന് കാണുമ്പോൾ ഈ ഇന്നിങ്സിന് പ്രത്യേകത കൂടുന്നു. എനിക്ക് ഗ്രൗണ്ടിൽ പോയി എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ഉള്ളിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു. അതാണ് ഇന്ന് ചെയ്തത്.”

“ധാരാളം ഗെയിമുകൾ കളിക്കുമ്പോൾ സമ്മർദ്ദവും പരാജയങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. കാരണം ഞാൻ ഒരുപാട് പരാജയപ്പെട്ടു. ബേസിക്ക് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങൾ നന്നായി ചെയ്യുമെന്ന് സ്വയം വിശ്വസിക്കുക. അത് മാത്രമാണ് ചെയ്യാൻ പറ്റുന്നത്.

“നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ എപ്പോഴും സമ്മർദ്ദം ഉണ്ട്. എന്നാൽ എനിക്ക് നന്നായി കളിക്കണം ആളായിരുന്നു ചിലതൊക്കെ തെളിയിക്കണം ആയിരുന്നു. അതിനായി ഞാൻ ഓരോ പന്തിലും ഫോക്കസ് ചെയ്തു. കൂടുതൽ കാര്യങ്ങൾ ഒന്നും ചിന്തിച്ചില്ല.” സഞ്ജു പറഞ്ഞു .

ടീം നേതൃത്വത്തിൻ്റെ പൂർണ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സാംസൺ പറഞ്ഞു.

“വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും അവർ എന്നെ പിന്തുണയ്ക്കുമെന്ന് നേതൃത്വം എന്നോട് പറയുന്നു. കഴിഞ്ഞ പരമ്പരയിൽ ഞാൻ രണ്ട് തവണ പൂജ്യത്തിന് പുറത്തായി. എന്ത് ചെയ്യണം എന്ന് അറിയാതെ കേരളത്തിലേക്ക് മടങ്ങിയപ്പോൾ സൂര്യകുമാറും ഗംഭീറും പിന്തുണച്ചു ”അദ്ദേഹം പറഞ്ഞു.

സഞ്ജു മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപെട്ടപ്പോൾ മികച്ച ബാറ്റിംഗ് പ്രകടനത്തിന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി