അഫ്ഗാന്‍ ലോക കപ്പ് നേടിയശേഷം മാത്രം വിവാഹം; താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് റാഷിദ് ഖാന്‍

അഫ്ഗാനിസ്ഥാന്‍ ലോക കപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് റാഷിദ് ഖാന്‍. ലോക കപ്പില്‍ മികവ് കാണിക്കുകയാണ് ഇപ്പോള്‍ തനിക്ക് മുന്‍പിലുള്ള ലക്ഷ്യമെന്നും വിവാഹത്തിലല്ലെന്നും റാഷിദ് പറഞ്ഞു.

‘അഫ്ഗാനിസ്ഥാന്‍ ലോക കപ്പ് ജയിച്ചാല്‍ മാത്രമാവും വിവാഹം എന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഇത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. അടുത്ത വര്‍ഷങ്ങളില്‍ എനിക്ക് ഒരുപാട് ക്രിക്കറ്റ് മത്സരങ്ങള്‍ ഉണ്ടെന്നും മൂന്ന് ലോകകപ്പുകള്‍ വരുന്നുണ്ട്. അതിലേക്ക് മാത്രമാണ് ശ്രദ്ധ എന്നാണ് ഞാന്‍ പറഞ്ഞത്’ റാഷിദ് പറഞ്ഞു.

യുഎഇയിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് ഏറെ ഗുണകരമാണെന്നും ടൂര്‍ണമെന്റില്‍ നന്നായി ബാറ്റ് ചെയ്യാനായാല്‍ അഫ്ഗാന്‍ ടീമിന് ഏത് ടീമിനെയും തോല്‍പ്പിക്കാനാകുമെന്നും റാഷിദ് ഖാന്‍ പറഞ്ഞു. ‘സ്പിന്നര്‍മാര്‍ക്ക് ഇവിടത്തെ സാഹചര്യങ്ങള്‍ എപ്പോഴും നല്ലതാണ്. ഇത് സ്പിന്നര്‍മാരുടെ ലോക കപ്പായിരിക്കും. ഇവിടെ എങ്ങനെ വിക്കറ്റുകള്‍ തയ്യാറാക്കിയാലും പ്രശ്‌നമില്ല. അത് സ്പിന്നര്‍മാര്‍ക്ക് എപ്പോഴും സഹായകരമായിരിക്കും. ഈ ലോകകപ്പില്‍ സ്പിന്നര്‍മാര്‍ വലിയ പങ്ക് വഹിക്കും.’

‘സ്പിന്നര്‍മാര്‍ അവരുടെ ടീമിനെ കളിയില്‍ തിരിച്ചുകൊണ്ടുവന്നത് ഐപിഎല്ലില്‍ നമ്മള്‍ കണ്ടതാണ്. ലോക കപ്പിലും ഇതുതന്നെ സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നു. മികച്ച സ്പിന്നര്‍മാര്‍ അവരുടെ ടീമിനെ കളിയില്‍ തിരികെ കൊണ്ടുവന്ന് വിജയിപ്പിക്കും. ടൂര്‍ണമെന്റില്‍ മികച്ച ബാറ്റിംഗ് പുറത്തെടുക്കാനായാല്‍ ഞങ്ങള്‍ക്ക് ഏത് ടീമിനെയും തോല്‍പ്പിക്കാനാകും’ റാഷിദ് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക